Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവിലെ സ്നേഹം...

തെരുവിലെ സ്നേഹം മറക്കാനാവുന്നില്ല; അക്കുഡുവിനെ വീട്ടിലെത്തിക്കാൻ വിദ്യ

text_fields
bookmark_border
street-dog
cancel
camera_alt??????? ???? ??????? ??????? ?????????????? ?????? ??????????????? ?????? ????????

കക്കോടി: തെരുവു നായ്ക്കളുടെ ആക്രമണത്തെക്കുറിച്ച് വാർത്ത കേൾക്കുന്ന കാലത്ത് ഭക്ഷണം നൽകുന്നവരോട് സ്നേഹം പ്രകടിപ്പിച്ച് ചുംബനം നൽകുന്ന നായ്ക്കളുടെ കാഴ്ചയാണ് കാരപ് പറമ്പിൽ കാണുന്നത്. ലോക്ഡൗണിനെ തുടർന്ന് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തുന്ന വ ിദ്യാ രാജേന്ദ്രനോടും ആതിര രാജനോടും നായ്ക്കൾ കാണിക്കുന്ന നന്ദി കൗതുകകരമാണ്.

കോഴിക്കോട് ലോ കോളജിലെ നിയമ വിദ്യാർഥിയായ വിദ്യ രാജേന്ദ്രനും കോട്ടക്കലിലെ തെറപ്പി വിദ്യാർഥിനിയായ ആതിര രാജനും മൃഗ സ്നേഹം അൽപം കൂടുതലാണ്. വിദ്യ വീട്ടിൽ ഒമ്പത് നായ്ക്കളെ വളർത്തുന്നുണ്ട്. ആതിരക്കുമുണ്ട് നായുൾപ്പെടെ വളർത്തു ജീവികൾ. വീട്ടിൽനിന്ന് കോഴി ഇറച്ചി ചേർത്ത ചോറ് കൊണ്ടുവന്നാണ് തെരു നായ്ക്കളെ ഊട്ടുന്നത്. കുണ്ടുപറമ്പ്, ഈസ്റ്റ് ഹിൽ, കാരപ്പറമ്പ്, പുതിയങ്ങാടി എന്നീ ഭാഗങ്ങളിലുള്ള 35ഓളം നായ്ക്കൾക്കാണ് ഇവർ ഭക്ഷണം നൽകുന്നത്.

മൂന്നു മണി കഴിയുമ്പോൾ റോഡരികിൽ ഭക്ഷണം കാത്തിരിക്കുന്ന നായ്ക്കളെ കാണാം. വണ്ടിയുടെ ഒച്ച കേൾക്കുമ്പോൾ തന്നെ എഴുന്നേറ്റ് റോഡരികിലേക്കെത്തുന്നവയും ഉണ്ട്. അല്ലു. അക്കുഡു, ചിമ്പൻ, ജിബ്രൻ, ഇട്ടുപ്പി എന്നിങ്ങനെ എല്ലാറ്റിനും 28 ദിവസത്തിനുള്ളിൽ ഇവർ പേരും നൽകി. ഇവയിൽ അല്ലുവിനും അക്കുഡുവിനും ഭക്ഷണം മാത്രം പോരാ, അവരെ കെട്ടിപ്പിടിക്കുകയും തലോടുകയും പത്തു മിനിറ്റെങ്കിലും ഒപ്പം നിൽക്കുകയും വേണം. ഇല്ലെങ്കിൽ ഇരുചക്ര വാഹനത്തിെൻറ പിന്നിൽനിന്ന് തിരിച്ചു പോവില്ല. ഭക്ഷണം നൽകുന്നവ ഇവരെ അക്കുഡു തടഞ്ഞുവെക്കുന്നത് വണ്ടിയുടെ മുൻഭാഗത്ത് കയറിയിരുന്നാണ്. ഇഷ്ടം കൂടിയതോടെ ഭക്ഷണം നൽകി തിരിച്ചു പോകുമ്പോൾ ഇവരുടെ പിന്നാലെ ഒരു കിലോമീറ്ററോളം പോകും. സ്നേഹപ്രകടനം ഒഴിവാക്കാനും മറക്കാനും കഴിയാത്തതുകൊണ്ട് തെൻറ വീട്ടിലെ പത്താമത്തെ അംഗമാക്കി ചേർക്കാനുള്ള തീരുമാനത്തിലാണ് വിദ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogkerala newsmalayalam news
News Summary - Street dog love-Kerala news
Next Story