ശബരിമല തീർഥാടകർക്കൊപ്പം 480 കിലോമീറ്റർ ദൂരം പിന്നിട്ട് തെരുവുനായ്
text_fieldsബംഗളൂരു: ദിവസങ്ങളോളം കാൽനടയായി സഞ്ചരിച്ച് പല തീർഥാടന കേന്ദ്രങ്ങളും സന്ദർശിച ്ച് ശബരിമലയിലെത്തുന്ന തീർഥാടകർ ഒരുപാടുണ്ട്. എന്നാൽ, ആന്ധ്രപ്രദേശിലെ തിരുപ്പതി യിൽനിന്ന് കാൽനടയായി സന്നിധാനത്തേക്ക് േപാകുന്ന അയ്യപ്പ ഭക്തന്മാർക്ക് കൂട്ടായി ഇപ ്പോൾ ഒരു തെരുവുനായും ഉണ്ട്.
അവർ പാചകം ചെയ്യുന്ന ഭക്ഷണത്തിെൻറ ഒരു പങ്ക് പറ്റി അവർ പിന്നിടുന്ന വഴികളിലൂടെ അവർക്ക് കൂട്ടായി സഞ്ചരിക്കുകയാണ് ഊരും പേരുമൊന്നുമില്ലാത്ത ഈ തെരുവുനായ്. ദിവസങ്ങളായി തീർഥാടകരെ പിന്തുടരുന്ന നായ് ഇതിനോടകം 480 കിലോമീറ്ററാണ് സഞ്ചരിച്ചത്.
തുടർച്ചയായി ഇവർക്കൊപ്പം സഞ്ചരിച്ച നായുടെ പാദത്തിന് പരിക്കേറ്റെങ്കിലും വെറ്ററിനറി ഡോക്ടറുടെ ചികിത്സയും അയ്യപ്പ സ്വാമിമാർ ഉറപ്പാക്കി. ദക്ഷിണ കന്നടയിലെ മൂഡബിദ്രിയിലെ രാജേഷ് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള 13 അംഗ തീർഥാടകർ ഒക്ടോബർ 31നാണ് ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽനിന്ന് കെട്ടുമുറുക്കി സന്നിധാനത്തേക്ക് കാൽനടയാത്ര ആരംഭിച്ചത്.
യാത്ര തുടങ്ങിയതു മുതൽ ഇവർക്കൊപ്പം തെരുവുനായും ഉണ്ടായിരുന്നു. കർണാടക വഴി ശബരിമലയിലേക്ക് പോകുന്ന സംഘം കഴിഞ്ഞദിവസം ചിക്കമഗളൂരുവിലെ ചർമാടി ചുരത്തിന് മുകളിലുള്ള കൊട്ടിഗെഹാര ഗ്രാമത്തിലെത്തിയപ്പോഴാണ് ഇവർക്കൊപ്പം സഞ്ചരിക്കുന്ന തെരുവുനായുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
തുടക്കത്തിൽ നായെ ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാൽ, കിലോമീറ്ററുകൾ പിന്നിട്ടിട്ടും നായ് തങ്ങളെ പിന്തുടരാൻ തുടങ്ങിയതോടെയാണ് കൂടെ കൂട്ടിയതെന്നും തീർഥാടക സംഘത്തിലുള്ളവർ പറഞ്ഞു. എല്ലാവർഷവും ശബരിമലയിൽ പോകാറുള്ള തങ്ങൾക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്നും അവർ പറഞ്ഞു. നായെ തിരിച്ചറിയാൻ ഇപ്പോൾ കഴുത്തിൽ തോലിെൻറ പട്ടയും അണിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.