Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിഹാൽ ഇല്ലാത്ത...

നിഹാൽ ഇല്ലാത്ത വീട്ടിലേക്ക് പിതാവ് എത്തി; ആദ്യം പോയത് മകന്റെ ഖബറിനരികിൽ

text_fields
bookmark_border
നിഹാൽ ഇല്ലാത്ത വീട്ടിലേക്ക് പിതാവ് എത്തി; ആദ്യം പോയത് മകന്റെ ഖബറിനരികിൽ
cancel

മുഴപ്പിലങ്ങാട് (കണ്ണൂർ): തെരുവുനായുടെ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയ നിഹാലില്ലാത്ത വീട്ടിലേക്ക് പിതാവ് ഗൾഫിൽ നിന്നെത്തി. പ്രവാസിയായി ബഹ്റൈനിൽ ജോലി ചെയ്തുവരുന്ന പിതാവ് നൗഷാദിന് മകൻ നിഹാലിനെ ഒരുനോക്ക് അവസാനമായി കാണാനായിരുന്നില്ല. മകന്റെ വിയോഗവാർത്ത അറിഞ്ഞയുടൻ പിതാവ് നാട്ടിലേക്ക് വരാൻ ശ്രമിച്ചിരുന്നെങ്കിലും ഫ്ലൈറ്റ് ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലെത്താൻ വൈകുകയായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് പിതാവ് നൗഷാദ് നാട്ടിലെത്തിയത്.

വീട്ടിൽ കയറാതെ നേരെ പോയത് മകനെ ഖബറടക്കിയ എടക്കാട് മണപ്പുറം പള്ളിയിലെ ഖബർസ്ഥാനിലേക്കായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന്റെ ഞെട്ടലിൽ എല്ലാംമറന്ന് അദ്ദേഹം മകനുവേണ്ടി കണ്ണീരണിഞ്ഞ് പ്രാർഥിച്ചു. നിഹാലിന്റെ വീടായ ദാറുൽ റഹ്മയിൽ ചൊവ്വാഴ്ചയും സന്ദർശകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു.

പിതാവിനെ നേരിൽകണ്ട് അനുശോചനം അറിയിക്കാനും ആശ്വസിപ്പിക്കാനും രാഷ്ട്രീയ- സാമൂഹിക മേഖലകളിലുള്ളവരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് എത്തിയത്.

ഞായറാഴ്ചയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്. ഒന്നുറക്കെ കരയാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങിയ നിഹാലിനെ കുറിച്ച് പറയുമ്പോൾ നാട്ടുകാർക്കും ധർമ്മടം ജേസീസ് സ്പെഷൽ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമെല്ലാം നൂറുനാവാണ്. ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടമായെങ്കിലും കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. സാധാരണ കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയാൽ അയൽവീടുകളിലേക്ക് പോകാറുണ്ടായിരുന്നു. അയൽവീടുകളിൽ അന്വേഷിച്ചിട്ടും കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും കെട്ടിനകം പള്ളിക്കടുത്ത് വീട്ടിൽനിന്നും 300 മീറ്ററുകൾക്കപ്പുറം ആളൊഴിഞ്ഞ വീട്ടുപറമ്പിൽ തിരഞ്ഞെത്തിയപ്പോഴാണ് ചോരയിൽകുളിച്ച് നിഹാലിനെ കണ്ടെത്തിയത്.

ഒരു നിമിഷം മാത്രമേ ആ രംഗം കണ്ടുനിൽക്കാനായുള്ളുവെന്നാണ് തിരച്ചിൽ നടത്തിയവർ പറഞ്ഞത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി തിങ്കളാഴ്ച ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ തെരുവുനായ ആക്രമണത്തിൽ ഒരു ജീവൻ നഷ്ടമായതിന്റെ പ്രതിഷേധം എല്ലാവരുടെ കണ്ണിലുമുണ്ടായിരുന്നു. അന്ത്യോപചാരമർപ്പിക്കാനെത്തിയ ജനപ്രതിനിധികൾക്ക് മുന്നിൽ സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധത്തിന്റെയും പരാതികളുടെയും സങ്കടത്തിന്റെയും കെട്ടുകഴിച്ചു. മന്ത്രി വി.എൻ. വാസവനും രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയും അടക്കമുള്ളവരോടും പ്രദേശവാസികൾ ദുരവസ്ഥ വിവരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dogstray dog attack
News Summary - Stray Dog Attack: Nihal's father visits son's grave
Next Story