Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മിണ്ടാപ്രാണികളുടെ പൊട്ടക്കിണറ്റിലെ ദുരിതജീവിതത്തിന് അറുതി

text_fields
bookmark_border
മിണ്ടാപ്രാണികളുടെ പൊട്ടക്കിണറ്റിലെ  ദുരിതജീവിതത്തിന് അറുതി
cancel
camera_alt????????????????????????????? ??????????? ???????? ?????????????

എടക്കര: മിണ്ടാപ്രാണികളുടെ പൊട്ടക്കിണറ്റിലെ ദുരിതജീവിതത്തിന് അറുതിയായി; വേര്‍പിരിഞ്ഞത് ഇരുവരുടെയും ഒമ്പതുമാസത്തെ സൗഹൃദം. വെള്ളമില്ലാത്ത മുപ്പതടിയിലേറെ ആഴമുള്ള പൊട്ടക്കിണറ്റില്‍ അകപ്പെട്ട നായുടെയും പൂവന്‍ കോഴിയുടെയും സൗഹൃദമാണ് കിണറിന് പുറത്തുള്ള ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോള്‍ വേര്‍പിരിഞ്ഞത്. ഒരുവര്‍ഷം മുമ്പാണ് ഉപ്പട കോട്ടക്കുന്നിലെ തെക്കുംപുറത്ത് ഹഫ്‌സത്തിെൻറ വീട്ടുമുറ്റത്തെ പൊട്ടക്കിണറ്റില്‍ അലഞ്ഞ് നടന്ന നായ് വീണത്. ആരും പുറത്തെടുക്കാന്‍ ശ്രമിച്ചില്ല. ഹഫ്‌സത്തും അയല്‍വാസിയായ ചോലോത്ത് സുബൈറിെൻറ ഭാര്യയും നായ്ക്ക് കിണറ്റിലേക്ക് തീറ്റ കൊടുത്ത് തുടങ്ങി.

മൂന്നുമാസം പിന്നിട്ടപ്പോള്‍ ഹഫ്‌സത്തിെൻറ പൂവന്‍ കോഴിയും ഈ കിണറ്റില്‍ വീണു. ഇരുവര്‍ക്കും വീട്ടുകാര്‍ ഭക്ഷണം കിണറ്റിലേക്കിട്ടു നല്‍കി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നായും പൂവന്‍കോഴിയും സുഹൃത്തുക്കളായി മാറി. പുറത്തെടുക്കുംവരെ പൂവന്‍കോഴിയുടെ കിണറ്റിലെ സവാരി നായുടെ പുറത്തായിരുന്നു. നായുടെയും പൂവന്‍കോഴിയുടെയും കിണറ്റിലെ ദുരവസ്ഥ കണ്ട ചാത്തംമുണ്ടയിലെ വലിയവിളയില്‍ സുധീര്‍ സുഹൃത്ത് മുഖാന്തരം നിലമ്പൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.

എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് അംഗമായ മജീദ് നിലമ്പൂരിെൻറ മൊബൈല്‍ നമ്പര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് നല്‍കി. സുധീര്‍ വിളിച്ചതിനെത്തുടര്‍ന്ന് മജീദ് വ്യാഴാഴ്ച സുഹൃത്തുക്കളുമായി സ്ഥലത്തെത്തി നായയേയും കോഴിയേയും പുതുജീവിതത്തിലേക്ക് കരകയറ്റുകയായിരുന്നു. പുറത്തെത്തിയ ഇരുവരും ഇരുവഴികളിലേക്ക് വേര്‍പിരിഞ്ഞു. കിണറ്റിലകപ്പെട്ട പൂവന്‍കോഴിയെ ഒമ്പത് മാസത്തിനിടെ നായ് ഒരിക്കല്‍പോലും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വീട്ടുടമ ഹഫ്‌സത്ത് പറയുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstray dogEdakkaraMalappuram News
News Summary - stray dog and rooster rescued from well
Next Story