സംസ്ഥാന പാതകളിൽ ഇനി അത്യാധുനിക സുരക്ഷ
text_fieldsതിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളടങ്ങിയ വാഹനങ്ങളുമായി രക്ഷാപ്രവർത്തന ത്തിനൊരുങ്ങി സംസ്ഥാന ഹൈവേ പൊലീസ്. മൊബൈല്‍ ഡാറ്റ ടെര്‍മിനലുകളുള്ള പട്രോളിങ് വാഹന ങ്ങള്, ക്രെയിനുകള്‍, ലോറികള്‍, ആധുനിക ആംബുലന്‍സുകള്‍, മിനിബസുകള്, എ.ബി.എസ് സംവിധാ നമുള്ള മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവയൊക്കെ സ്വന്തമാക്കി സംസ്ഥാനത്തെ ഹൈവേ പൊലീസിനെ കൂടുതൽ ആധുനീകരിക്കും. അമിതവേഗവും അശ്രദ്ധയും മൂലമുള്ള അപകടങ്ങളും ദേശീയപാതകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്ത്, വാഹനം തടഞ്ഞുള്ള കവര്‍ച്ച ഉള്‍പ്പെടെ കുറ്റകൃത്യങ്ങളും വർധിച്ച സാഹചര്യത്തിലാണിത്.
33 കോടിയാണ് പദ്ധതി നടപ്പാക്കാൻ െചലവാകുക. പദ്ധതിയുടെ ഒന്നാംഘട്ടമായി മൊബൈല്‍ ഡാറ്റ ടെര്‍മിനലടക്കമുളള സൗകര്യങ്ങളോടുകൂടിയ 10 പട്രോളിങ് വാഹനങ്ങളാണ് നിരത്തിലിറങ്ങുക. വാഹനാപകടങ്ങളും മറ്റുമുണ്ടായ സ്ഥലം മൊബൈല്‍ ഡാറ്റ ടെര്‍മിനലിെൻറ സഹായത്തോടെ കൃത്യമായി തിരിച്ചറിഞ്ഞ് അതിവേഗം രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ കഴിയുമെന്നതാണ് വാഹനങ്ങളുടെ പ്രത്യേകത. സ്ട്രെച്ചര്‍, ലൈറ്റ് ബാറുകള്‍, റിഫ്ലക്ടിവ് സിഗ്നലുകള്‍, സ്പീഡ് റഡാറുകള്‍ തുടങ്ങിയവയും വാഹനങ്ങളിലൊരുക്കും.
അപകടസ്ഥലങ്ങളില്‍നിന്ന് വാഹനങ്ങള്‍ സുരക്ഷിതമായി മാറ്റാനാണ് ക്രെയിനുകള്‍ എത്തുന്നത്. ഒപ്പം ലോറികളും ഇതിനു സഹായിക്കും. എ.ബി.എസ് സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ ഹൈവേ നിരീക്ഷണത്തിനും മറ്റുമാകും ഉപയോഗിക്കുക. അയൽസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളിലെ ദേശീയപാതകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മുൻഗണന നൽകിയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.