Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം അസാധുവാ ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ. അഞ്ചു ഡസൻ ഹരജികൾ ഇതി നകം പരമോന്നത കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും വിവാദ നിയമഭേദഗതിക്കെതിരെ കോടതിയിലെത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

ഈ മാസം 22ന് നിയമഭേദഗതി സംബന്ധിച്ച ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകമായി ഹരജി നൽകിയത്. ഇതിനകം സമർപ്പിച്ച മറ്റു ഹരജികൾക്ക് സമാനമാണ് ഉള്ള ടക്കം. തുല്യത, സ്വാതന്ത്ര്യം, മതേതരത്വം എന്നിവ ഉറപ്പു നൽകുന്ന 14, 21, 25 എന്നീ ഭരണഘടന വ്യവസ ്ഥകൾക്ക് വിരുദ്ധമാണ് നിയമഭേദഗതിയെന്ന് സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടി.

14ാം ഭരണഘടന വകുപ്പ് പ്രകാരം സാമുദായിക പരിഗണനകൾക്ക് അതീതമായി നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണ്. വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും 21ാം ഭരണഘടന വകുപ്പ് ഉറപ്പു നൽകുന്നു. ഏതൊരു മതത്തിൽ വിശ്വസിക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25ാം വകുപ്പ് വ്യവസ്ഥചെയ്യുന്നു. ഈ വ്യവസ്ഥകൾക്കും ഇന്ത്യയുടെ മതേതരത്വത്തിനും എതിരാണ് നിയമഭേദഗതിയെന്ന് പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2015നു മുമ്പ് ഇന്ത്യയിൽ കുടിയേറിയ അമുസ്ലിംകളെ സ്ഥിരതാമസക്കാരായി അംഗീകരിക്കുന്ന 2015ലെ പാസ്പോർട്ട് നിയമഭേദഗതി ചട്ടം, വിദേശികളുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉത്തരവ് എന്നിവയും അസാധുവാക്കണം. നിയമഭേദഗതിയിലൂടെ ഭരണഘടനവ്യവസ്ഥകൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളെ കേന്ദ്രം നിർബന്ധിക്കുകയാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെ കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. ഇത്തരത്തിൽ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവുമാണ് കേരളം. പഞ്ചാബ് പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ്. ദേശീയ പൗരത്വ പട്ടികയിലേക്ക് വഴിയൊരുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) നടപടികൾ നിർത്തിവെക്കുന്നതായും കേരള സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനാധിപത്യം സമഗ്രതയോടെ പുലരാൻ എല്ലാ മാർഗവും തേടും –മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം സമഗ്രതയോടെ പുലരാൻ സാധ്യമായ എല്ലാ മാർഗവും തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽ തന്നെ നിൽക്കും. ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി ഭരണഘടനയുടെ പരിധിയിൽനിന്നുതന്നെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലിെൻറ ഭാഗമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതിൽനിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്. തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാന ഇടപെടൽ നടത്താൻ അഭ്യർഥിച്ചിട്ടുണ്ട്. ജനങ്ങളുടെ യോജിച്ച ശബ്ദമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsstate governmentCitizenship Amendment ActCAA protest
News Summary - State government on CAA ACT-Kerala news
Next Story