Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനദണ്ഡങ്ങൾ...

മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിയമനം

text_fields
bookmark_border
മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിയമനം
cancel

കൊച്ചി: യോഗ്യതയും മാനദണ്ഡങ്ങളും കാറ്റിൽപറത്തി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിയമനം. സ്പെഷ്യൽ റൂൾ പ്രകാരമുള്ള യോഗ്യതയും സർവീസ് സീനിയോറിറ്റിയുമുള്ള രണ്ടുപേരെ പിന്നിലാക്കിയാണ് പൂർണ അധിക ചുമതലയോെട പുതിയ ഡ്രഗ്സ് കൺട്രോളറെ നിയമിച്ചത്. ഡ്രഗ്സ് കൺട്രോളറായിരുന്ന രവി എസ്. മേനോൻ വിരമിച്ചശേഷം ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറായ പി. പ്രകാശ് ബാബുവിന് ഡ്രഗ്സ് കൺട്രോളറുടെ ചുമതല നൽകിയിരുന്നു.

പ്രകാശ്ബാബു മെയ് 31ന് വിരമിച്ചതോടെയാണ് അസി. കൺട്രോളറായ കെ.ജെ. ജോണിനെ ചട്ടങ്ങൾ ലംഘിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോളറായി നിയമിച്ചിരിക്കുന്നത്. സ്പെഷൽ റൂൾ പ്രകാരം ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ അല്ലെങ്കിൽ ചീഫ് ഗവൺമെൻറ് അനലിസ്റ്റ് എന്നിവരാണ് ഇൗ തസ്തികയിൽ എത്തേണ്ടത്. 

ചീഫ് ഗവൺമെൻറ് അനലിസ്റ്റായി 12 വർഷം സർവീസുള്ള ഒരാളും മൂന്നുവർഷം സർവീസുള്ള മറ്റൊരാളും ഉള്ളപ്പോഴാണ് ഇവരെ തഴഞ്ഞ് ഇൗ നിയമനം. സ്പെഷൽ റൂൾ പ്രകാരം കെ.ജെ. ജോണിന് ഇൗ തസ്തികയിൽ മതിയായ യോഗ്യതയില്ല. അദ്ദേഹം ഇേപ്പാഴും അസി. ഡ്രഗസ് കൺട്രോളറാണ്. ഇൗ തസ്തികയുടെ പ്രമോഷൻ പോസ്റ്റാണ് ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ. സംസ്ഥാനത്ത് രണ്ട് ഡെപ്യൂട്ടി ഡ്രഗ്സ്കൺട്രോളർ തസ്തികയാണുള്ളത്. ഡി.പി.സി കൂടാത്തതിനാൽ ഇൗ രണ്ട് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.

താമസിയാതെ കെ.ജെ. ജോൺ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറാകുമെങ്കിലും പ്രമോഷൻ ലഭിക്കാൻ ഡി.പി.സി ചേർന്നിട്ടില്ല. ഡി.പി.സി ചേർന്ന് ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ പ്രമോഷൻ കിട്ടിയാലും ആറുമാസം അദ്ദേഹം പ്രൊബേഷനിലായിരിക്കും. അത് കഴിഞ്ഞാലേ ഡ്രഗ്സ് കൺട്രോളർ തസ്തികയിലേക്ക് പരിഗണിക്കാനാകൂ എന്നാണ് സർവീസ് ചട്ടം. അപ്പോഴും യോഗ്യതയും സർവീസ് സീനിയോറിറ്റിയുമുള്ള ആൾ മുകളിൽ ഉണ്ടാകാൻ പാടില്ല. ഇവിടെ സർവീസ് സീനിയോറിറ്റിയുള്ള രണ്ടുപേരുണ്ട്. 

ഇതെല്ലാം ലംഘിച്ചാണ് ഇപ്പോഴത്തെ നിയമനം. ചീഫ് ഗവൺമെൻറ് അനലിസ്റ്റായ രണ്ടും ഇതിനെതിരെ നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ്. ഇവരിൽ 12 വർഷം സീനിയോറിറ്റിയുള്ള വ്യക്തിക്ക് വിരമിക്കാൻ ഇനി ഒരുവർഷമെ ഉള്ളൂ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsState Drug ControllerState Drug dept
News Summary - State Drug Controller Appointment -Kerala News
Next Story