5650 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാനം; കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് വായ്പ
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിെൻറ പ്രത്യാഘാതം അനുഭവിക്കുന്നവർക്കായി 5650 കോടിയുടെ പ്രത്യേക പാക്കേജ്. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവർക്ക് ഉൾപ്പെടെയുള്ള പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച രണ്ട് പാക്കേജുകൾ കാര്യമായ പ്രയോജനമുണ്ടാക്കിയില്ലെന്ന പരാതി പരിഗണിച്ചാണ് പുതിയ പാക്കേജ്.
ഇതിൽ വായ്പ പദ്ധതി പലിശയിളവിനാണ് 2000 േകാടിയും മാറ്റിവെച്ചിരിക്കുന്നത്. സ്പെഷൽ കിറ്റിന് 526 കോടിയും വാടക ഒഴിവാക്കല്‍, കെട്ടിട നികുതി ഒഴിവാക്കല്‍, ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കല്‍ എന്നിവക്ക് 274 കോടിയും പെന്ഷന് 1700 കോടിയും മാറ്റിവെച്ചു. കെ.എഫ്.സിക്കുള്ള 850 േകാടിയും കെ.എസ്.എഫ്.ഇക്കുള്ള 300 കോടിയും ഉൾപ്പെടെയാണ് 5650 കോടിയുടെ പാക്കേജെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാന പ്രഖ്യാപനങ്ങൾ
കേന്ദ്ര - സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍നിന്ന് എടുക്കുന്ന രണ്ട് ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനംവരെ ആറുമാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. ഇതിനായി 2,000 കോടി. ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. ആഗസ്റ്റ് ഒന്നുമുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് ബാധകമാക്കും
സര്‍ക്കാര്‍ വാടകക്ക് നല്കിയ കടമുറികളുടെ വാടക ജൂലൈമുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കും
ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈമുതല്‍ ഡിസംബര്‍വരെ ഒഴിവാക്കി. ഈ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കും. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഇക്കാര്യം പരിഗണിക്കണം
കെ.എസ്.എഫ്.ഇ വഴി
ഇൗവർഷം ജനുവരി 20 മുതൽ ഡിഫാൾട്ടായ ആയ കെ.എസ്.എഫ്.ഇ നൽകിയ എല്ലാ വായ്പകളുടെയും പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കി
ചിട്ടി കുടിശ്ശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്റ്റംബർ 30 വരെയുള്ള അമ്പതുമുതൽ നൂറു ശതമാനം വരെ പലിശയും പിഴപ്പലിശയും ഒഴിവാക്കും
ജനുവരി 20 മുതൽ ഡിഫാൾട്ടായ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കും
സെപ്റ്റംബർ 30 വരെ ചിട്ടിപിടിച്ച ചിറ്റാളന്മാർക്ക് ഡിവിഡൻറ് നഷ്ടപ്പെടില്ല
കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്കുന്ന അഞ്ചുശതമാനം നിരക്കില്‍ ഒരു ലക്ഷം വരെ നല്കുന്ന വായ്പയുടെ കാലാവധിയും സെപ്റ്റംബർ 30വരെ നീട്ടി
കെ.എഫ്.സി വഴി
ഒരു കോടി വരെ കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാർട്ടപ് കേരള' വായ്പ പദ്ധതി. കെ.എഫ്.സി 50 കോടി മാറ്റിവെക്കും.
വ്യവസായ എസ്േറ്ററ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക പദ്ധതി. 20 കോടിവരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ 500 കോടി മാറ്റിവെക്കും.
മൊറട്ടോറിയം
കെ.എഫ്.സി യിൽ മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും. ജൂലൈ ഒന്നുമുതൽ ഒരുവർഷത്തേക്കാണ് അവധി. 820 വായ്പകൾക്ക് ഈ ആനുകൂല്യം ലഭിക്കും.
•ചെറുകിട വ്യവസായം, ടൂറിസം പലിശയിളവ്
ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള പലിശയിൽ ഇളവ്. കുറഞ്ഞ പലിശ 9.5 ൽനിന്ന് എട്ടു ശതമാനമായാണ് കുറച്ചത്. ഉയർന്ന പലിശ 12 ൽനിന്ന് 10.5 ശതമാനമാക്കി. കുറഞ്ഞ പലിശ ആനുകൂല്യം 2021 ജൂലൈ ഒന്നുമുതൽ എല്ലാ ഇടപാടുകാർക്കും ലഭ്യമാക്കി. കഴിഞ്ഞവർഷം പോളിസി മാറ്റങ്ങളെതുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും.
•വായ്പ പുനഃക്രമീകരണം
സംരംഭകരുടെ വായ്പകൾ റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾക്ക് അനുസൃതമായി നിഷ്ക്രിയ ആസ്തി ആകാതെ പുനഃക്രമീകരിക്കും. ഇതിനായി ചാർജുകളോ അധിക പലിശയോ ഈടാക്കില്ല. 3000 ത്തോളം വായ്പകൾക്ക് ആനുകൂല്യം ലഭിക്കും.
കോവിഡ് പ്രതിരോധ വ്യവസായങ്ങൾക്ക് സഹായം
കോവിഡ് തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാരവ്യവസ്ഥയിൽ 90 ശതമാനം വരെ വായ്പ പദ്ധതി. ആരോഗ്യ പരിപാലനരംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട എല്ലാ മേഖലകൾക്കും പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കും
•കെ.എഫ്.സി സംരംഭങ്ങൾക്ക് 20 ശതമാനം അധിക വായ്പ
ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങൾക്കും 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. കഴിഞ്ഞവർഷം അനുവദിച്ച 20 ശതമാനം ഉൾപ്പടെ 40 ശതമാനം അധിക വായ്പ. തിരിച്ചടവിന് 24 മാസത്തെ സാവകാശം നൽകും. എന്നാൽ, ഈ കാലയളവിലും പലിശ അടയ്ക്കേണ്ടതിനാൽ, വായ്പയിൽനിന്ന് ഇത് തിരിച്ചടക്കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്. 400 സംരംഭങ്ങൾക്ക് ഈ അനുകൂല്യം ലഭിക്കും.
•50ലക്ഷംവരെ വായ്പകൾ
മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ശതമാനം പലിശയിലാകും നൽകുക. അഞ്ച് വർഷമായിരിക്കും വായ്പ കാലാവധി. കൂടുതൽ തുകയുടെ വായ്പകളിൽ 50 ലക്ഷംവരെ ഏഴ് ശതമാനത്തിലും അതിന് മുകളിൽ റേറ്റിങ് അടിസ്ഥാനമാക്കിയുമാണ് പലിശ ഈടാക്കുന്നത്. പത്ത് വർഷംവരെ തിരിച്ചടവ് കാലാവധിയുണ്ട്. 50 സംരംഭങ്ങൾക്കായി 100 കോടി രൂപ ഇതിനായി മാറ്റിവെക്കും
മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗം:
മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി പുനരാവിഷ്കരിക്കും. ഒരുകോടിവരെ അഞ്ച് ശതമാനം പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരുവർഷം 500 സംരംഭം എന്ന കണക്കിൽ അടുത്ത അഞ്ച് വർഷം 2500 പുതിയ വ്യവസായ യൂനിറ്റുകൾക്ക് വായ്പ. 50 വയസ്സിൽ താഴെയുള്ള യുവസംരംഭകർക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. വർഷംതോറും 2000 പുതുസംരംഭകരെ കണ്ടെത്തി അവർക്കുവേണ്ട പരിശീലനം നൽകി അതിൽ പ്രാപ്തരായരെ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക ഇതിനെല്ലാം പുറമെ രണ്ടുമാസത്തെ ക്ഷേമ പെന്ഷന് ആഗസ്റ്റിൽ ഒരുമിച്ച് നല്‍കും. ഇതുവഴി 1700 കോടി ജനങ്ങളുടെ കൈയിലെത്തും. ഓണം സ്പെഷൽ ഭക്ഷ്യക്കിറ്റിന് 526 കോടിയും ചെലവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.