Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനക്കാരുടെ അടുത്ത...

ജീവനക്കാരുടെ അടുത്ത ശമ്പളം ട്രഷറി അക്കൗണ്ടിൽ

text_fields
bookmark_border
ജീവനക്കാരുടെ അടുത്ത ശമ്പളം ട്രഷറി അക്കൗണ്ടിൽ
cancel

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പൂർണമായി അടുത്തമാസം മുതൽ ട്രഷറി അ ക്കൗണ്ട് (ഇ-ടി.എസ്.ബി) വഴിയാക്കും. എല്ലാ ജീവനക്കാർക്കും ഇതിനകം അക്കൗണ്ട് തുടങ്ങിക് കഴിഞ്ഞു.
സ്പാർക്ക് സംവിധാനത്തിൽ ലഭ്യമാക്കിയ വ്യക്തിവിവരങ്ങൾ ഇ-കെ.വൈ.സി ആയി സ ്വീകരിച്ചാണ് അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് വിവരങ്ങൾ ജീവനക്കാർക്ക് സ്പാർക് കിൽ ചേർത്ത മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയി നൽകിയെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ട്രഷറി അക്കൗണ്ടുകൾക്ക് എ.ടി.എം സൗകര്യം ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുന്നു. വരുംമാസങ്ങളിൽ തന്നെ ഇത് ലഭ്യമാക്കും. ഇ-ടി.എസ്.ബി അക്കൗണ്ടിൽ മാസം നാലാംതീയതി മുതൽ 18 വരെ 15 ദിവസം സൂക്ഷിക്കുന്ന തുകക്ക് ആറ് ശതമാനം നിരക്കിൽ സർക്കാർ പലിശനൽകും.

നിലവിൽ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന തുക രണ്ടാംപകുതിക്ക് ശേഷമാണ് സാധാരണ പിൻവലിക്കുന്നത്. ഇത് ട്രഷറിയിൽ നിലനിർത്തിയാൽ സംസ്ഥാനത്തിെൻറ വികസന-ക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കാൻ കഴിയും. പൊതുവിപണിയിൽനിന്ന് അധികപലിശ നൽകി കൂടുതൽതുക കടമെടുക്കുന്നത് ഒഴിവാക്കാനാകും.
ജീവനക്കാരന് മൂന്ന് വിധത്തിൽ ഇൗ അക്കൗണ്ട് ഒാപറേറ്റ് ചെയ്യാം. (1) ഡി.ഡി.ഒക്ക് സമ്മതപത്രം നൽകി നിശ്ചിത ശതമാനം ശമ്പളം ഇ.ടി.എസ്.ബി അക്കൗണ്ടിൽ നിലനിർത്താനും ബാക്കി മറ്റ് അക്കൗണ്ടിലേക്ക് െക്രഡിറ്റ് ചെയ്യാനും കഴിയും. ഇതുപ്രകാരം തുടർന്നുള്ള എല്ലാ മാസത്തേയും ശമ്പള വിതരണം നടക്കും. (2) ഇ.ടി.എസ്.ബി അക്കൗണ്ട് ജീവനക്കാരന് ട്രഷറിയിൽനിന്നും ചെക്ക് ബുക്ക് നൽകും. ഇത് ഉപയോഗിച്ച് അക്കൗണ്ട് ഒാപറേറ്റ് ചെയ്യാം.

അക്കൗണ്ടിൽനിന്ന് യഥേഷ്ടം തുക പിൻവലിക്കാം. (3) ഇൻറർനെറ്റ് ബാങ്കിങ് ഇ.ടി.എസ്.ബിക്ക് ലഭ്യമാക്കും. ഒാൺലൈൻ രജിസ്ട്രേഷനും ഒാഫ് ലൈൻ രജിസ്ട്രേഷനും നടത്താം. tsbonline.kerala.gov.in വഴി സ്പാർക്കിൽ രജിസ്റ്റർ ചെയ്യുന്ന നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ഒാൺലൈൻ രജിസ്ട്രേഷൻ നടത്തി ഇൻറർനെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്യാം. ഒാഫ് ലൈനിൽ തിരിച്ചറിയൽ കാർഡും അതിെൻറ പകർപ്പും സഹിതം ട്രഷറിയിൽ നേരിട്ട് ഹാജരാക്കണം. അക്കൗണ്ടിന് തുടക്കത്തിൽ രണ്ട് മാസത്തേക്ക് കെ.വൈ.സി നിർബന്ധമില്ല. രണ്ട് മാസത്തിന് ശേഷവും ചെക്ക് ബുക്കും ഇൻറർനെറ്റ് ബാങ്കിങ് സൗകര്യവും ഉപയോഗിക്കണമെങ്കിൽ വ്യക്തമായ കെ.വൈ.സി ട്രഷറിയിൽ സമർപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsStaff salaryTressury account
News Summary - Staff salary in tressury account-Kerala news
Next Story