Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി ബുക്കിലെ വിവരങ്ങൾ തിരുത്താൻ പ്രത്യേക ഉത്തരവ്: കീഴ്വഴക്കമാക്കരുതെന്ന് ഹൈകോടതി

text_fields
bookmark_border
എസ്.എസ്.എൽ.സി ബുക്കിലെ വിവരങ്ങൾ തിരുത്താൻ പ്രത്യേക ഉത്തരവ്: കീഴ്വഴക്കമാക്കരുതെന്ന് ഹൈകോടതി
cancel
കൊച്ചി: പിതാവ് വഴി മതം മാറ്റത്തിന് വിധേയയായ യുവതിയുടെ എസ്.എസ്.എൽ.സി ബുക്കിലെ പേരുകളും മതവും ജാതിയുമടക്കം തിരുത്തി നൽകണമെന്ന് ഹൈകോടതി ഉത്തരവ്. ക്രിസ്തുമതത്തിൽ ജനിച്ചെങ്കിലും ഇസ്ലാം മതത്തിലേക്ക് മാറിയ പിതാവിെൻറ നിർദേശപ്രകാരം എസ്.എസ്.എൽ.സി ബുക്കിലും അഡ്മിഷൻ എൻട്രിയിലും േചർത്ത പേരുകൾ യുവതിയുടെ രേഖകളിൽനിന്ന് മാറ്റി തിരുത്തി നൽകാനാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.

ഒരുപൗരൻ എന്ന നിലയിൽ യുവതിയുടെ അവകാശങ്ങളെയും വ്യക്തിത്വത്തെയും ഹാനികരമായി ബാധിക്കുന്ന പ്രേത്യക സാഹചര്യത്തിെല പ്രേത്യക തരം കേസായതിനാലാണ് തിരുത്തലിന് ഉത്തരവിടുന്നതെന്നും ഇത് കീഴ്വഴക്കമാക്കരുതെന്നും കോടതി വ്യക്തമാക്കി. മഞ്ചേരി സ്വദേശിനിയായ യുവതിയുടെ ഹരജിക്ക് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഗവ. പരീക്ഷ ജോയൻറ് കമീഷണറുമടക്കം നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.

ഹരജിക്കാരി സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇസ്ലാം മതം സ്വീകരിച്ച പിതാവ് ജോണിയാണ് സ്കൂൾ രേഖകളിൽ മാതാപിതാക്കളുെടയും കുട്ടിയുെടയും പേരും മതവും തിരുത്തിച്ചത്. ഹരജിക്കാരിയുെടയും മാതാവിെൻറയും പിതാവിെൻറയും സമുദായം മുസ്ലിം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ, പിതാവിനെ കാണാതായി. കോളജ് പഠനകാലങ്ങളിൽ അപേക്ഷകളിൽ ക്രിസ്ത്യൻ എന്നാണ് യുവതി അവകാശപ്പെട്ടത്. ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റാൻ ശ്രമിച്ചു. എന്നാൽ, പിതാവിെൻറയും മാതാവിെൻറയും പേരും സമുദായവും തിരുത്താനുള്ള അപേക്ഷ തള്ളി. തിരുത്തലുകൾ വരുത്താൻ എസ്.എസ്.എൽ.സി ബുക്കിനൊപ്പം ഇതുസംബന്ധിച്ച വിജ്ഞാപനംകൂടി സമർപ്പിക്കണമെന്ന 1984 മാർച്ച് 14ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.

പിതാവിെൻറ പേരും മതവും ജാതിയും രേഖപ്പെടുത്തി നിശ്ചിത സമയത്തിനകം തെറ്റുതിരുത്തി നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് കെ.ഇ.ആർ പ്രകാരമോ സർക്കാർ ഉത്തരവുമൂലമോ നടപ്പാക്കാൻ സാധ്യമല്ലെന്നായിരുന്നു അപ്പീലിൽ സർക്കാറിെൻറ വാദം. എന്നാൽ, ജോണിയെന്നും ഏലിയാമ്മയെന്നുമായിരുന്നു മാതാപിതാക്കളുടെ പേരെന്നും ക്രിസ്തുമത വിശ്വാസികളാണ് ഇവരെന്നും താനും ക്രിസ്തുമതത്തിലാണ് പിറന്നതെന്നും വ്യക്തമാക്കാൻ മാതാപിതാക്കളുടെ വിവാഹസർട്ടിഫിക്കറ്റും തെൻറ ജനനസർട്ടിഫിക്കറ്റും ആദ്യകുർബാന കൈക്കൊള്ളൽ സർട്ടിഫിക്കറ്റും ഹരജിക്കാരി ഹാജരാക്കി.

രാജ്യത്തെ പൗരനായ ഹരജിക്കാരിയുടെ അവകാശങ്ങളെ ബാധിക്കുന്ന പ്രത്യേക തരം കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരി അറിയാതെ ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു. ഇത് ഹരജിക്കാരിയുടെ മൗലികാവകാശത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ ഉദാരസമീപനം സ്വീകരിക്കുന്നതാണ് ഉചിതം. ഇതിന് മതിയായ വ്യവസ്ഥകളില്ലെങ്കിലും ഒരു പ്രത്യേക കേസാണിതെന്നത് പരിഗണിച്ച് എസ്.എസ്.എൽ.സി ബുക്കിൽ അത്യാവശ്യ തിരുത്തലുകൾ വരുത്തേണ്ടത് അനിവാര്യമാണ്. അതിനാൽ സിംഗിൾ ബെഞ്ചിെൻറ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtSSLCName change
News Summary - SSLC name change
Next Story