എസ്.എസ്.എൽ.സി പരീക്ഷ: കോവിഡ്കാല അനുഭവം പങ്കുവെക്കാനും ചോദ്യം
text_fieldsതിരുവനന്തപുരം: കോവിഡ് അതിജീവനകാലത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ കോവിഡും ചോദ്യമായി. വ്യാഴാഴ്ച നടന്ന മലയാളം പരീക്ഷയിലാണ് കോവിഡ് കാലത്തെ കുടുംബബന്ധങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം തയാറാക്കാനുള്ള ചോദ്യം വന്നത്.
മലയാളം പാഠപുസ്തകത്തിൽ പഠിക്കാനുള്ള ലളിതാംബിക അന്തർജനത്തിെൻറ 'വിശ്വരൂപം' എന്ന കഥാസന്ദർഭം ഉദ്ധരിച്ചാണ് കോവിഡ് ചോദ്യമെത്തിയത്. 'നിങ്ങളുടെ വരാൻ പോകുന്ന ഭാര്യയോട് പറയൂ, കുട്ടികളെ ബോർഡിങ്ങിൽ അയക്കരുതെന്ന്. ആയയെ വെക്കരുത്, അമ്മതന്നെ വളർത്തണം.
ശാസിക്കയും ലാളിക്കുകയും കൂട്ടുകൂടുകയും വേണം' ഇത് മിസിസ് തലത്തിെൻറ തിരിച്ചറിവാണ്. കോവിഡ് കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. കോവിഡ്കാല കുടുംബ ബന്ധങ്ങൾ അതിന് മുമ്പുള്ള ജീവിതത്തിൽനിന്ന് വ്യത്യസ്തമായിരുന്നോ? -സ്വന്തം അനുഭവങ്ങൾകൂടി പരിഗണിച്ച് 'മഹാമാരിക്കാലത്തെ കുടുംബബന്ധങ്ങൾ' എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം തയാറാക്കുക' എന്നതായിരുന്നു ചോദ്യം.
ആറ് മാർക്കിനുള്ള ചോദ്യം പാഠപുസ്തകവുമായി ചേർത്തുള്ള പൊതുചോദ്യമായിരുന്നെങ്കിലും ഒേട്ടറെ വിദ്യാർഥികൾക്ക് കോവിഡ് കാല അനുഭവം പറയാനുള്ള അവസരം കൂടിയായി ഇൗ ചോദ്യമെന്ന് അധ്യാപകർ പറയുന്നു. 25 ചോദ്യങ്ങളുള്ള ചോദ്യേപപ്പറിൽ 24ാമത്തെതായിരുന്നു കോവിഡ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.