Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റം തെളിയിക്കാൻ...

കുറ്റം തെളിയിക്കാൻ പ്രതിയിൽനിന്ന് പൊലീസ് തെളിവുകൾ പ്രതീക്ഷിക്കരുതെന്ന് ഹൈകോടതി

text_fields
bookmark_border
Sreeram
cancel

കൊച്ചി: കുറ്റകൃത്യം തെളിയിക്കാൻ പ്രതിയിൽനിന്ന് പൊലീസ് തെളിവുകൾ പ്രതീക്ഷിക്കരുതെന്ന് ഹൈകോടതി. പൊലീസ്  അന്വേഷണെത്തയും രാസപരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കേണ്ടതിനെയും കുറിച്ച് മുമ്പുണ്ടായ കോടതി ഉത്തരവുക ൾ പാലിക്കാതെ, അന്വേഷണത്തിലെ അപാകതയുടെ പേരിൽ വിലപിച്ചിട്ട് കാര്യമില്ല. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനി ടയായ അപകടത്തിൽ കാർ ഓടിച്ചിരുന്ന മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ ജാമ്യം റദ്ദാക്കണമെന്ന സർക്കാറി െൻറ അപ്പീൽ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ പരാമർശമുണ്ടായത്.

അന്വേഷണഘട്ടത്തിൽ പെ ാലീസിനെ ശ്രീറാം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിെച്ചന്ന് സർക്കാർ വാദിച്ചപ്പോഴാണ് തെളിവുകൾ പ്രതിയിൽനിന്ന് പ ്രതീക്ഷിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടത്. തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തുനിന്ന് കല്ലെറിഞ്ഞാലെത്തുന് ന ദൂരത്താണ് അപകടം നടന്നത്. എന്നാൽ, ശ്രീറാമിനെതിരെ കേസെടുത്തതുമുതൽ കാര്യക്ഷമമല്ലാത്ത അന്വേഷണമാണ് നടക്കുന്ന ത്. മദ്യപിച്ച് വണ്ടിയോടിച്ചെന്ന കുറ്റം തെളിയിക്കാൻ ശ്വാസപരിശോധന നിർബന്ധമാണ്. എന്നാൽ, പരിശോധന വൈകിയതിന് ഓ രോരോ ന്യായം പൊലീസ് ഉന്നയിക്കുകയാണ്. പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് ന്യായീകരണമില്ലാത്തതിനാൽ ഇത് സ്വീകാര്യമല്ല. നഗരത്തിൽ പലയിടങ്ങളിലും പൊലീസ് കാമറകൾ െവച്ചിട്ടില്ലെന്ന് രേഖകളിൽനിന്ന് വ്യക്തമാണ്. അപകടം നടന്ന റോഡിലും കാമറയുണ്ടായിരുന്നില്ല. രക്തപരിശോധന വൈകിയതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാതിരിക്കുന്നതാവും നല്ലത്. അത്ര ഗുരുതര ഉദാസീനതയും വീഴ്ചയുമാണ് സംഭവിച്ചത്.

ജില്ലകൾതോറും പരിശോധനക്ക് ലാബ് സ്ഥാപിക്കണമെന്ന ഉത്തരവുകളും പാലിച്ചിട്ടില്ല. ഫലപ്രദമായി അന്വേഷണം പൂർത്തിയാക്കാൻ ശാസ്ത്രീയമായി തെളിവുശേഖരിക്കാൻ പൊലീസിന് പ്രത്യേക പദ്ധതിയുണ്ടാകണം. പൊലീസുകാർക്ക് മതിയായ പരിശീലനം ലഭിക്കാത്തതും അന്വേഷണം ഫലപ്രദമാകാത്തതിന് കാരണമാണ്. അന്വേഷണത്തിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദേശം ചെയ്യാത്തതിന് ഉദാഹരണമാണ് ഈ കേസെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിവിട്ടു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ മരണത്തിനിടയാക്കിയ അപകടക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ െഎ.എ.എസ് ആശുപത്രിവിട്ടു. സംഭവത്തിനുശേഷം കോടതി റിമാൻഡ് ചെയ്തെങ്കിലും ഒരു മണിക്കൂർപോലും അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആശുപത്രി വിട്ടത്. അദ്ദേഹം വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് പോയെന്നാണ് വിവരം. നാലാഴ്ചത്തെ വിശ്രമമാണ് േഡാക്ടർമാർ ശ്രീറാമിന് നിർദേശിച്ചിട്ടുള്ളത്.

ശ്രീറാം മദ്യപിച്ചിരുന്നെന്ന് സാക്ഷി മൊഴികളുണ്ടായിട്ടും പൊലീസ് കൃത്യസമയത്ത് രക്തപരിശോധന നടത്താത്തതിനാൽ നേരത്തേ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതാണ് ചൊവ്വാഴ്ച ഹൈകോടതി ശരിെവച്ചതും. സംഭവേശഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ശ്രീറാമിനെ വൻ സമ്മർദത്തിനൊടുവിലാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആശുപത്രിയിലെ പൊലീസ് സെല്ലിൽ പാർപ്പിക്കാതെ ശ്രീറാമിനെ െഎ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അവിടെ ചികിത്സ കഴിഞ്ഞശേഷം മൾട്ടി സ്പെഷാലിറ്റി യൂനിറ്റിലും പേവാർഡിലുമായാണ് ശ്രീറാം കഴിഞ്ഞുവന്നത്. ശ്രീറാമിന് മറവി രോഗമായ ‘റിട്രോഗ്രേഡ് അംേനഷ്യ’യാണെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ കണ്ടെത്തൽ. മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തത്.

ശ്രീറാം മദ്യപിച്ചിരുന്നെന്ന് മറ്റൊരു സാക്ഷിയും, ഉടൻ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്
തിരുവനന്തപുരം: അപകടസമയത്ത് ശ്രീറാം വെങ്കട്ടരാമൻ മദ്യപിച്ചിരുന്നതായി ഒരു ദൃക്സാക്ഷി കൂടി മൊഴി നൽകി. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ ബെൻസൻ ആണ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. മറ്റൊരു ദൃക്സാക്ഷി ജോബി, ശ്രീറാമിെനാപ്പമുണ്ടായിരുന്ന വഫ എന്നിവരും സമാനമായ മൊഴി നേരത്തേ നൽകിയിരുന്നു.

അതിനിടെ, കേസിൽ എത്രയും പെെട്ടന്ന് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടി തുടങ്ങി. 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ഡി.ജി.പിയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണിത്. അതിനിടെ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം തെളിവെടുപ്പ് തുടരുകയാണ്. ശ്രീറാം ഒാടിച്ച വാഹനത്തിെൻറ േവഗം ഉൾപ്പെടെ കാര്യങ്ങൾ ദിവസങ്ങൾക്കുള്ളിൽ ശാസ്ത്രീയമായി പരിശോധിക്കാനാണ് നീക്കം. വാഹനത്തിെൻറ അമിതവേഗം സംബന്ധിച്ച ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാൽ, സംഭവസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്ന് സാക്ഷി മൊഴികൾ ലഭിക്കുന്നുണ്ടെങ്കിലും അത് തെളിയിക്കുന്ന രക്തപരിശോധനാ റിപ്പോർട്ട് ഇല്ലാത്തതാണ് അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളി.

ശ്രീറാം ഒാടിച്ച കാർ പരിശോധിക്കാൻ പുണെയില്‍നിന്ന് വിദഗ്ധസംഘം
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ മരണത്തിനിടക്കിയ കാർ പരിശോധിക്കാൻ പുണെയില്‍നിന്നുള്ള വിദഗ്ധസംഘമെത്തുന്നു. ഇടിയുടെ ആഘാതം, എത്ര വേഗത്തിലാണ് വാഹനം അപകടത്തില്‍പെട്ടത്, ബ്രേക്ക് പ്രയോഗിച്ച രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സംഘം പരിശോധിക്കും.

മ്യൂസിയം െപാലീസിെൻറ കസ്റ്റഡിയിലുള്ള കാര്‍ പരിശോധനക്ക് വിട്ടുകിട്ടാൻ അടുത്തദിവസം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. കോടതിയുടെ അനുമതിയോടെ കാര്‍ ഫോക്‌സ്വാഗെൻറ തിരുവനന്തപുരം ഷോറൂമിലെത്തിച്ചാവും പരിശോധിക്കുക. ഇത്തരം കാറുകളില്‍നിന്ന് വിവരശേഖരണത്തിനായുള്ള പ്രത്യേക ഉപകരണങ്ങളുമായാണ് സംഘം എത്തുക.
അതേസമയം, അപകടത്തിനുശേഷം സംഭവസ്ഥലത്തെത്തിയ സിറാജ് ദിനപത്രം യൂനിറ്റ് ചെയര്‍മാന്‍ എ. സെയ്ഫുദ്ദീന്‍ ഹാജി, ശ്രീജിത്ത് എസ്, മുഹമ്മദ് ഇയാസ് എന്നിവരില്‍നിന്ന് പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Basheersreeram venkataraman
News Summary - sreeram venkataraman
Next Story