ആദ്യ വനിതാ ഡി.ജി.പിയായി ശ്രീലേഖ ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: ഫയർഫോഴ്സ് മേധാവിയായി ഡി.ജി.പി ആർ. ശ്രീേലഖ ചുമതലയേറ്റു. ഞായറാഴ്ച ഉച്ചക്ക് അഗ്നിശമനസേന ആസ്ഥാനത്തെത്തിയ ശ്രീലേഖയെ ജീവനക്കാര്‍ സ്വീകരിച്ചു. അഗ്നിശമനസേന മേധാവിയുടെ മുറിയിലെത്തിയ ശ്രീലേഖക്ക് ഡി.ജി.പി എ. ഹേമചന്ദ്രന്‍ ചുമതല കൈമാറി.
സംസ്ഥാനത്ത് ഡി.ജി.പി പദവിയിലെത്തിയ ആദ്യ വനിതയായ ശ്രീേലഖ 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്.
ക്രൈംബ്രാഞ്ച് ഐ.ജി, വിജിലന്‍സ് ഡയറക്ടര്‍, ഇൻറലിജന്‍സ് എ.ഡി.ജി.പി, ഗതാഗത കമീഷണർ, റബർ മാർക്കറ്റിങ് ഫെഡറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം.ഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.ബി.െഎയിലും േജാലി ചെയ്തിട്ടുണ്ട്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി. മൂന്ന് കുറ്റാന്വേഷണ നോവലടക്കം പത്തിലേറെ പുസ്തകങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാറിെൻറ ഫെലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
35 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് ഡി.ജി.പി എ. ഹേമചന്ദ്രന്‍ ഞായറാഴ്ച ആഗ്നിശമന ആസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാൻ സാധിച്ചില്ലെങ്കിലും രണ്ടുവർഷക്കാലം ഫയർഫോഴ്സ് മേധാവിയുടെ പദവിയിൽ മികവ് തെളിയിക്കാനായതിെൻറ ചാരിദാർഥ്യത്തോടെയാണ് വിരമിക്കൽ.
കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സിനെ 24 മണിക്കൂറും കർമനിരതരാക്കി നിർത്തിയതിലും കോവിഡ് കാലത്ത് കേരളത്തിനകത്തും പുറത്തുമായി ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിെൻറ തലപ്പത്തും അദ്ദേഹം ഉണ്ടായിരുന്നു. മുൻ മേധാവിക്ക് സേനാംഗങ്ങളുടെ പ്രത്യേക ആദരവും ഫയർഫോഴ്സ് ആസ്ഥാനത്ത് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.