Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പെൺകുട്ടിയുടെ...

'പെൺകുട്ടിയുടെ കുറ്റാരോപണം മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്'; പ്രതികരണവുമായി ബലാത്സംഗക്കേസ് പ്രതി ശ്രീകാന്ത് വെട്ടിയാർ

text_fields
bookmark_border
പെൺകുട്ടിയുടെ കുറ്റാരോപണം മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്; പ്രതികരണവുമായി ബലാത്സംഗക്കേസ് പ്രതി ശ്രീകാന്ത് വെട്ടിയാർ
cancel
Listen to this Article

നിക്കെതിരായ ബലാത്സംഗക്കേസിൽ പെൺകുട്ടിയുടെ കുറ്റാരോപണം മാത്രമാണ് എല്ലാവർക്കും അറിയാവുന്നതെന്ന് പ്രതിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാർ. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷമാക്കി. എന്നാൽ, സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല -സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീകാന്ത് വെട്ടിയാർ പറയുന്നു.

എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട -ശ്രീകാന്ത് വെട്ടിയാർ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ജനുവരിയിലാണ് വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹവാഗ്ദാനം നല്‍കി കൊച്ചിയിലെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതേത്തുടർന്ന് ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാർ പിന്നീട് മുൻകൂർ ജാമ്യം നേടുകയായിരുന്നു. നേരത്തെ, ശ്രീകാന്തിനെതിരെ 'മി ടൂ' ആരോപണവുമായി രണ്ട് യുവതികള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.




ശ്രീകാന്ത് വെട്ടിയാർ പങ്കുവെച്ച കുറിപ്പ്

പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി.

സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക..

അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട

നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം..

ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseSreekanth Vettiyaratrocity against women
News Summary - sreekanth vettiyar facebook post
Next Story