Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജീവിെൻറ മരണം...

ശ്രീജീവിെൻറ മരണം കേസ്  ഏറ്റെടുത്തെന്ന് സി.ബി.െഎ ഹൈകോടതിയിൽ

text_fields
bookmark_border
ശ്രീജീവിെൻറ മരണം കേസ്  ഏറ്റെടുത്തെന്ന് സി.ബി.െഎ ഹൈകോടതിയിൽ
cancel

കൊച്ചി: പാറശാല പൊലീസിെൻറ കസ്റ്റഡിയിലിരിക്കെ ശ്രീജീവ് എന്ന യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചതായി സി.ബി.െഎ ഹൈകോടതിയിൽ. കേസ് സി.ബി.െഎ അന്വേഷണത്തിന് വിട്ട വിജ്ഞാപനം കേന്ദ്ര സർക്കാർ ഹാജരാക്കിയ പശ്ചാത്തലത്തിൽ ഇൗ ആവശ്യമുന്നയിച്ച് ശ്രീജീവിെൻറ മാതാവ് രമണി പ്രമീള നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. കേസ് എത്രയുംവേഗം ഏറ്റെടുത്ത് ഉടനടി അന്വേഷണം പൂർത്തിയാക്കണമെന്ന് സിംഗിൾബെഞ്ച് നിർദേശിച്ചു. 

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും അന്വേഷണത്തിന് സി.ബി.െഎ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 2017 ജൂണ്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ സി.ബി.െഎ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിെൻറ തുടര്‍ച്ചയായി ജൂലൈ 18ന് കേന്ദ്രത്തിന് കത്തുമയച്ചു. കേസ് അന്വേഷിക്കാനാവില്ലെന്ന മറുപടിയാണ് ഡിസംബര്‍ 12ന് സി.ബി.െഎ നൽകിയതെന്ന് നേരേത്ത കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഹരജി പരിഗണനക്കെടുത്തപ്പോൾ തന്നെ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സി.ബി.െഎ അറിയിച്ചു. ഇതിന് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും വ്യക്തമാക്കി. കേസ് സി.ബി.െഎക്ക് വിടാൻ 2017 ജനുവരി 19ന് പേഴ്സനൽ മന്ത്രാലയം വിജ്ഞാപനം ഇറക്കിയതായി കേന്ദ്രസർക്കാറും അറിയിച്ചു. 

മൊബൈല്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് പാറശാല സി.ഐയായിരുന്ന ഗോപകുമാറും എസ്‌.ഐ ബിജുകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് 2014 മേയ് 19ന് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തെന്നാണ് ഹരജിയിൽ പറയുന്നത്. പിറ്റേന്ന് പുലര്‍ച്ച തന്നെ യുവാവിനെ അവശനിലയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21ന് മരിച്ചു. അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന ഫ്യുറഡാന്‍ എന്ന കീടനാശിനി കഴിച്ച് യുവാവ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCBI probeSreejith strikeSreejeev Custody Death
News Summary - Sreejeev Custody Death: CBI Register Case Tomorrow - Kerala News
Next Story