Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് വാഴ്ച...

പൊലീസ് വാഴ്ച കേന്ദ്രത്തെ അറിയിച്ചു –പിള്ള

text_fields
bookmark_border
പൊലീസ് വാഴ്ച കേന്ദ്രത്തെ അറിയിച്ചു –പിള്ള
cancel

കോട്ടയം: ശബരിമലയില്‍ പൊലീസ് തേര്‍വാഴ്ചയില്‍ ജനം അസ്വസ്ഥരാണെന്നും ഇക്കാര്യം കേന്ദ്രത്തിെൻറയും ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

നാളെയെന്താകുമെന്ന് പറയാനാകില്ല. നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുക, ആചാരലംഘനം അനുവദിക്കാതിരിക്കുക എന്നിവ ആവശ്യപ്പെട്ടായിരിക്കും സമരം. രണ്ടാംഘട്ടമായി ദേവസ്വം ബോര്‍ഡ് ഓഫിസുകള്‍ക്ക് മുന്നിൽ സമരം നടത്തും. ദേവസ്ഥാനത്ത് ബൂട്ടും ലാത്തിയും ഉപയോഗിച്ചതിനെതിരെ ഡി.ജി.പിയുടെ വീട്ടുപടിക്കലും സമരം നടത്തും.

സന്നിധാനത്ത് വിരിവെക്കാൻ സമ്മതിക്കാത്തത് ഭക്തരുടെ അടിസ്ഥാന അവകാശനിഷേധമാണ്. നിയമലംഘത്തിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിക്കും. സുരേന്ദ്രന് ആരാധനാസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചു. അദ്ദേഹം ആചാരം പാലിച്ചില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന തെറ്റാണ്. മലബാര്‍ മേഖലയില്‍ മരണമുണ്ടായി 16ാംനാള്‍ അസ്ഥി ഒഴുക്കുന്നതോടെ േക്ഷത്രദർശനത്തിനുള്ള തടസ്സം നീങ്ങും- ശ്രീധരന്‍പിള്ള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSreedharan pillaBJP
News Summary - Sreedharan pilla On surendran arrest-Kerala news
Next Story