Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നീതു ജോൺസൺ ഞാനല്ല; സി.പി.എം വ്യാജപ്രചാരണത്തിനെതിരെ കേസ് നൽകുമെന്ന് കെ.എസ്.യു നേതാവ്
cancel
Homechevron_rightNewschevron_rightKeralachevron_right'നീതു ജോൺസൺ' ഞാനല്ല;...

'നീതു ജോൺസൺ' ഞാനല്ല; സി.പി.എം വ്യാജപ്രചാരണത്തിനെതിരെ കേസ് നൽകുമെന്ന് കെ.എസ്.യു നേതാവ്

text_fields
bookmark_border

കൊച്ചി: സമൂഹമാധ്യമങ്ങളിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച 'നീതു ജോൺസൺ' താനാണെന്ന പ്രചാരണത്തിനെതിരെ കെ.എസ്.യു നേതാവ് ശ്രീദേവ് സോമൻ പൊലീസിൽ പരാതി നൽകി. വടക്കാഞ്ചേരി എം.എൽ.എ അനില്‍ അക്കരക്ക് നീതു ജോണ്‍സണ്‍ എന്ന അക്കൗണ്ടിൽ നിന്നും കത്തെഴുതിയത് താനാണെന്ന തരത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വ്യാജ പ്രചാരണം നടത്തുകയാണ്. അനിൽ അക്കരയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അദ്ദേഹത്തേയോ അദ്ദേഹത്തിന് തന്നെയോ പരിചയമില്ലെന്നും ശ്രീദേവ് സോമൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

വീടില്ലാതെ പുറേമ്പാക്കിൽ കഴിയുകയാണെന്ന് കത്തെഴുതിയ 'നീതു ജോൺസണ്' വീടും സ്ഥലവും നൽകാൻ അനിൽ അക്കര എം.എൽ.എ ഇന്ന് റോഡരികിൽ രണ്ടര മണിക്കൂ കാത്തിരുന്നിരുന്നു. എന്നാൽ, നീതുവോ കുടുംബമോ പരിചയമുള്ളവരോ വന്നില്ല. ഒടുവിൽ, രാവിലെ ഒമ്പത് മണിമുതൽ റോഡരികിൽ നിൽപുറപ്പിച്ച എം.എൽ.എയും വടക്കാഞ്ചേരി മങ്കര വാർഡ് കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ് എം.പിയും 11.30 ഓടെ മടങ്ങുകയായിരുന്നു.

ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താവ് എന്ന രീതിയിലാണ് മങ്കരയിലെ 'നീതു ജോണ്‍സണ്‍' എന്ന വിദ്യാര്‍ഥിനി അനിൽ അക്കരക്ക് കത്തെഴുതിയിരുന്നത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്മിഷൻ അഴിമതിക്കെതിരെ എം.എൽ.എ രംഗത്തുവന്നത്, നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായതായി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കത്തെഴുതിയ 'നീതു ജോൺസൺ' സി.പി.എം കേന്ദ്രങ്ങൾ സൃഷ്ടിച്ച വ്യാജ പ്രൊഫൈലാണെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil akkara mlaSreedev S S Somanneethu johnson
Next Story