Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻസിഫ് കോടതി മുതൽ...

മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ; കേസിെൻറ നാൾവഴി ഇങ്ങനെ

text_fields
bookmark_border
padmanabha-temple-1
cancel

തിരുവനന്തപുരം: തിരുവനന്തപുരം മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടങ്ങളുടെ നാൾവഴികളാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെൻറ ഉടമാവകാശ കേസിലുള്ളത്. നിരവധി വാദമുഖങ്ങൾക്കും തെളിവവകാശങ്ങൾക്കും ഇടക്കാലവിധികൾക്കും 13 വർഷം നീണ്ട നിയമവഴികൾ സാക്ഷിയായി. ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന ഹൈകോടതി വിധി തെറ്റാണെന്ന് വാദിച്ചാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.  

കേസിെൻറ നാൾവഴി ഇങ്ങനെ
2007 സെപ്റ്റംബര്‍ 13: ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമുകൾ മേലിൽ ഉത്തരവുണ്ടാകുന്നതുവരെ തുറക്കരുതെന്ന് പ്രിൻസിപ്പൽ സബ്‌ ജഡ്‌ജി എസ്.എസ്. വാസെൻറ ഉത്തരവ്. ക്ഷേത്ര സ്വത്തുക്കളുടെ കൈകാര്യം സംബന്ധിച്ച കേസിലാണ് ഉത്തരവ്.  
2007 ഡിസംബർ:  ക്ഷേത്രവും സ്വത്തുക്കളും രാജകുടുംബത്തിെൻറ  വകയല്ലെന്ന് ഇടക്കാല വിധി.
2010 ഫെബ്രുവരി: കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഹൈകോടതിയിൽ ഹരജി നൽകി. 
2011 ഫെബ്രുവരി ഒന്ന്:  ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈകോടതി. മൂന്നു മാസത്തിനകം ഇതിനായി ട്രസ്‌റ്റോ സമിതിയോ രൂപവത്കരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്‌ഠാനങ്ങൾ ആചാരപ്രകാരം നടത്തണം. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയെയും പിൻമുറക്കാരെയും ‘പത്മനാഭദാസൻ’ എന്ന നിലയിൽ ആചാരാനുഷ്‌ഠാനങ്ങളിൽ പങ്കെടുപ്പിക്കണം.  
2011 മേയ് മൂന്ന്: സംസ്ഥാന സർക്കാറിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാമെന്ന ഹൈേകാടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. മേൽനോട്ടത്തിന് ഏഴംഗ നിരീക്ഷകസംഘത്തെ ചുമതലപ്പെടുത്തി.
2011 ജൂണ്‍ 28: ക്ഷേത്ര നിലവറകളുടെ പരിശോധനക്ക് ഉത്തരവ്. തുടര്‍ന്ന് രണ്ട് നിലവറകളിൽ അമൂല്യരത്നങ്ങളും സ്വർണം, വെള്ളി ഉരുപ്പടികളും കണ്ടെത്തി.
2011 ജൂലൈ ഒമ്പത്: ഇനി ഉത്തരവ് ഉണ്ടാകുന്നത് വരെ ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്.  അപൂർവ നിധിശേഖരം   സംരക്ഷിക്കുന്നതിനെക്കുറിച്ച് വിശദ ശിപാർശ സമർപ്പിക്കാൻ രാജകുടുംബത്തോടും സംസ്ഥാന സർക്കാറിനോടും ജസ്‌റ്റിസ് ആർ.വി. രവീന്ദ്രൻ, ജസ്‌റ്റിസ് എ.കെ. പട്നായക് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
2011 ആഗസ്റ്റ്  20:   ‘ബി’ നിലവറ തുറക്കരുതെന്നും വിദഗ്‌ധ സമിതി നടപടികൾക്ക് സംസ്ഥാന സർക്കാർ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൂലം തിരുനാൾ രാമവർമ സുപ്രീംകോടതിയിൽ ഇടക്കാല അപേക്ഷ നൽകി.
2012 നവംബർ ഏഴ്: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ദേവേൻറതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്‌മണ്യത്തിെൻറ ശിപാർശ. 
2014 ഏപ്രിൽ 25: രാജകുടുംബത്തിെൻറ നിയന്ത്രണം മാറ്റി ആദ്യ ഉത്തരവ്.  ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. 
2014 ഏപ്രിൽ 25:  ഭരണച്ചുമതല താൽക്കാലിക സംവിധാനമെന്ന നിലയിൽ ജില്ല ജഡ്‌ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെ ഏൽപിക്കാൻ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. 
2017 ജൂലൈ അഞ്ച്: ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയം നടത്താൻ  ‘ബി’ നിലവറ തുറക്കണമെന്ന് സുപ്രീംകോടതി.  
2017 ആഗസ്റ്റ് 30: ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്നും രാജകുടുംബം.
2019 ജനുവരി 30: ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്നും പ്രതിഷ്ഠക്കാണ് സ്വത്തിൽ അവകാശമെന്നും തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ.  
2020 ജൂലൈ 12: ക്ഷേത്രത്തിെൻറ ഭരണകാര്യങ്ങൾക്കായി ഇടക്കാല സമിതി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി. നടത്തിപ്പ് അവകാശങ്ങളിൽ രാജകുടുംബത്തിനുള്ള അധികാരം കോടതി അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
News Summary - Sree Padmanabhaswamy Temple suprem court verdict -kerala news
Next Story