എസ്.ആർ മെഡി. കോളജ് ആവശ്യകത സർട്ടിഫിക്കറ്റ് സമ്പാദിച്ചത് വ്യാജ രേഖയിലൂടെയെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: വ്യാജരേഖ നിർമിച്ചാണ് വർക്കല എസ്.ആർ മെഡിക്കൽ കോളജ് മെഡിക്കൽ കൗൺസിലിന് സമർപ്പിക്കാൻ ആവശ്യകത സർട്ടിഫിക്കറ്റ് (എസൻഷ്യാലിറ്റി സർട്ടിഫിക്കറ ്റ്) സമ്പാദിച്ചതെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയ നിർദേ ശ പ്രകാരം ആവശ്യകത സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ റദ്ദാക്കിയതിന് സ്റ്റേ ആവശ ്യപ്പെട്ട് മാനേജ്മെൻറ് സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സർക്കാറിനുവേണ്ടി ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ബി. മനു സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോളജിൽ പരിശോധനക്ക് എത്തിയ മെഡിക്കൽ കൗൺസിൽ സംഘത്തിന് മാനേജ്മെൻറ് ആനുകൂല്യങ്ങൾ വാഗ്ദാനം നൽകുകയും സമ്മർദം ചെലുത്തുകയും ചെയ്തതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് സീലും സെക്രട്ടറിയുടെ ഒപ്പും സൃഷ്ടിച്ച് കോളജ് കെട്ടിടത്തിന് ബിൽഡിങ് പെർമിറ്റ് ഉണ്ടാക്കിയതിന് മാനേജ്മെൻറിനെതിരെ ക്രിമിനൽ കേസുണ്ട്. ഇതുസംബന്ധിച്ച വിജിലൻസ് റിപ്പോർട്ടും സർക്കാർ സമർപ്പിച്ചു. കോളജിൽ പഠന സൗകര്യമില്ലെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.
വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാൻ മാനേജ്മെൻറുകളുടെ യോഗം വിളിച്ചിരുന്നു. നാല് കോളജുകൾ ഏറ്റെടുക്കാൻ തയാറായി. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
എസ്.ആർ മെഡിക്കൽ കോളജിൽനിന്ന് 12 കിലോമീറ്റർ അകലെ കൊല്ലം പാരിപ്പള്ളിയിൽ സർക്കാർ മെഡി. കോളജുണ്ട്. ചികിത്സാസംവിധാനങ്ങൾ തീരെയില്ലാത്ത വർക്കല മെഡിക്കൽ കോളജിന് പകരം പൊതുജനങ്ങൾ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. മാറിയ സാഹചര്യത്തിൽ വർക്കല കോളജിെൻറ പുനരുജ്ജീവനം അസാധ്യമാണ്. ആവശ്യകത സർട്ടിഫിക്കറ്റിന് വ്യാജരേഖ നിർമിച്ചത് ഉൾപ്പെടെയുള്ള സാഹചര്യത്തിൽ അത് പിൻവലിക്കാൻ സർക്കാറിന് അധികാരമുണ്ട്.
വർക്കല കോളജ് നിലനിൽക്കുന്നത് പൊതുജനതാൽപര്യാർഥമല്ലെന്ന് തെളിയിക്കപ്പെട്ടുവെന്നും ഇതുകൂടി പരിഗണിച്ചാണ് പിൻവലിച്ചതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.