Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാടകക്കെടുത്തവരെ...

വാടകക്കെടുത്തവരെ രോഗികളാക്കി; വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ വൻ തട്ടിപ്പ്

text_fields
bookmark_border
sr-medical-college
cancel

തിരുവനന്തപുരം: വർക്കല അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജിൽ മെഡിക്കൽ കൗൺസിൽ പരി ശോധന അട്ടിമറിക്കാൻ രോഗികളെ വാടകക്കെടുത്ത് കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്ത്.
കോളജിലെ വിദ്യാർഥികളാണ് ഫേസ്ബുക്ക് വഴി ദൃശ്യം പുറത്തുവിട്ടത്. പ്രതിദിനം 100 മുത ൽ 300 രൂപ വരെ നൽകി രോഗികളെന്ന വ്യാജേന ആളുകളെ ഇറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പണം ലഭിക്കാത്തതിനെതുടർന്ന് ക്ഷുഭിതരാകുന്നവരുടെ ദൃശ്യങ്ങളും ‘Stand with students of SR Medical College’ എന്ന ഫേസ ്ബുക്ക് പേജിലുണ്ട്. ബുധനാഴ്ച കോളജിൽ നടന്ന മെഡിക്കൽ കൗൺസിൽ പരിശോധനക്ക് മുന്ന ോടിയായി ‘രോഗി’കളെ ബസിൽ കൊണ്ടുവന്നിറക്കുന്ന ദൃശ്യങ്ങളാണിത്.

കോളജ് ആരംഭിച്ചതുമുതൽ ഇങ്ങനെ വരാറുണ്ടെന്നും ഇപ്പോൾ ലഭിക്കുന്ന പണം കുറഞ്ഞതായും ‘രോഗി’കൾ പറയുന്നു. കോളജിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നും തുടർപഠനത്തിന് മറ്റ് കോളജുകളിലേക്ക് മാറ്റണമെന്നും വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കൗൺസിൽ പരിശോധന അട്ടിമറിക്കാനാണ് മാനേജ്മെൻറ് വ്യാജരോഗികളെയും അധ്യാപകരെയും ഇറക്കിയത്. ആരോഗ്യ സർവകലാശാല നിർദേശിച്ച പ്രകാരം ക്ലാസുകളും കോളജിൽ നടക്കാറില്ലെന്നും വിദ്യാർഥികളായ മിഥുൻ, റിയാസ്, അർജുൻ, കീർത്തി, ആതിര എന്നിവർ പറഞ്ഞു.

ബി.ജെ.പിയുമായി ബന്ധപ്പെട്ട കോഴവിവാദത്തിൽ അകപ്പെട്ട മെഡിക്കൽ കോളജ് ആണ് വർക്കല എസ്.ആർ. 2016 -17 വർഷത്തിൽ മാത്രമാണ് ഇവിടെ വിദ്യാർഥിപ്രവേശനം നടന്നത്. മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടമായ കോളജിൽ അധ്യാപകരോ രോഗികളോ ഇല്ലാതെ വന്നതോടെ 100 വിദ്യാർഥികളുടെ തുടർപഠനം തടസ്സപ്പെട്ടിരുന്നു. ആരോഗ്യസർവകലാശാല നടത്തിയ മിന്നൽപരിശോധനയിൽ രോഗികളും അധ്യാപകരും ഇല്ലാത്തത് ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തി. കോളജിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ കൗൺസിലിന് കോടതി നിർദേശം നൽകി. ഇതുപ്രകാരമാണ് ബുധനാഴ്ച കൗൺസിൽസംഘം പരിശോധനക്ക് എത്തിയത്.

എന്നാൽ, പരിശോധനക്ക് എത്തിയ സംഘത്തെ കാണാൻ കോടതിയെ സമീപിച്ച വിദ്യാർഥികളെ അനുവദിച്ചില്ലെന്ന് ഇവർ പറയുന്നു. പകരം മാനേജ്മെൻറിനെ അനുകൂലിക്കുന്ന ഏതാനും വിദ്യാർഥികളെ മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്തിെൻറ പുറത്തുനിന്നുള്ള അധ്യാപകരെ ദിവസവേതനത്തിന് എത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു. അതേസമയം, മെഡിക്കല്‍ കോളജിന് വേണ്ട എല്ലാ സൗകര്യവും എസ്.ആര്‍. കോളജിലുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചെയർമാൻ ആർ. ഷാജി പറഞ്ഞു. ഗവ. കോളജുകളില്‍ പോകാന്‍ ശ്രമിക്കുന്ന കുറച്ച് കുട്ടികളാണ് പരാതി ഉന്നയിക്കുന്നത്. കാരുണ്യപദ്ധതിയിലുൾപ്പെട്ട രോഗികളെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരുവിഭാഗം കുട്ടികള്‍ മെഡിക്കല്‍ കൗണ്‍സിലിെൻറ പരിശോധന തടയാൻ ശ്രമിച്ചതായും ചെയർമാൻ പറഞ്ഞു.

അഞ്ചുപേർക്ക് നോട്ടിസ്

മെഡിക്കൽ കൗൺസിൽ പരിശോധന അട്ടിമറിക്കാൻ രോഗികളെ വാടകക്ക് ഇറക്കിയ സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥികൾക്കെതിരെ പ്രതികാരനടപടിയുമായി കോളജ്. വാർത്തസമ്മേളനം നടത്തിയ അഞ്ച് വിദ്യാർഥികൾക്ക് കാരണംകാണിക്കൽ നോട്ടീസ് കൈപ്പറ്റാൻ പ്രിൻസിപ്പലിെൻറ ഒാഫിസ് നിർദേശിച്ചു.

ശനിയാഴ്ച വൈകീട്ട് മൂന്നരക്ക് മുമ്പായി കോളജ് ഒാഫിസിൽ എത്തി കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റണമെന്നത് സന്ദേശം ലഭിച്ചു. കോളജിൽ എത്തിയപ്പോൾ ഒാഫിസ് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamkerala newsSR Medical College
News Summary - SR Medical college issue-Kerala news
Next Story