ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് െഎ.എസ്.ആർ.ഒ - ഡോ. ഡി. ശശികുമാരൻ
text_fieldsതിരുവനന്തപുരം: ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിനു പോകേണ്ടത് െഎ.എസ്.ആർ.ഒയാണെന്ന് േകസിൽ പ്രതിയാക്കപ്പെട്ടിരുന്ന മുതിർന്ന ശാസ്ത്രജ്ഞൻ ശശികുമാരൻ. ചാരക്കേസുമൂലം രാജ്യത്തിനാണ് ഏറ്റവും നഷ്ടമുണ്ടായത്. ബഹിരാകാശ രംഗത്ത് ബഹുദൂരം പിന്നിലാകാൻ ഇത് ഇടവരുത്തി. അതിനാൽ ഗൂഢാേലാചന അന്വേഷിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കേസിനുപോകേണ്ടത് െഎ.എസ്. ആർ.ഒയാണ്- ശശികുമാരൻ പറഞ്ഞു.
രാഷ്ട്രത്തിനുണ്ടായ നഷ്ടമാണ് പ്രധാനമെന്നതിനാലാണ് വ്യക്തിപരമായി നഷ്ടപരിഹാരത്തിന് കേസ് നൽകാതിരുന്നത്. തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഒരു ഘട്ടത്തിലും ഭയപ്പെട്ടിരുന്നില്ല. എന്നാൽ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അനുഭവിച്ചത് ക്രൂരമായ ഒറ്റപ്പെടലാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ വഴികളിലൂടെയാണ് ഐ.എസ്.ആര്‍.ഒ കേസ് രൂപപ്പെടുത്തിയത്. കേസിൽ ഒൗേദ്യാഗിക രഹസ്യ നിയമം ഉൾപ്പെടുത്തിയത് നിയമ വിരുദ്ധമായാണ്. വിസകാലാവധി തീര്‍ന്നിട്ടും ഇവിടെ തുടർന്ന മാലിയുവതികളെ അറസ്റ്റ് ചെയ്ത ശേഷം ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ചാരക്കേസ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത്തരമൊരു കേസെടുക്കാന്‍ കേരള പൊലീസിന് അധികാരമുണ്ടായിരുന്നില്ലെന്നും ശശികുമാരൻ പറഞ്ഞു.
കേസിൽ സി.െഎ.എയുടെ ഇടപെടൽ സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നും ശശികുമാരൻ ആരോപിച്ചു. റഷ്യയിൽ നിന്ന് കൊണ്ടുവരാൻ ഉദ്ദേശിച്ച ക്രയോജനിക് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാവരും കേസിൽ പ്രതിചേര്‍ക്കപ്പെട്ടു. ഇതുമാത്രം മതി സി.ഐ.എയുടെ ഇടപെടല്‍ സംശയിക്കാന്‍. നമ്പിനാരായണനും തനിക്കുമൊക്കെ ഉണ്ടായ വ്യക്തിപരമായ നഷ്ടത്തേക്കള്‍ പ്രശ്നം രാജ്യത്തിന്‍റെ ബഹിരാകാശ രംഗത്തിനുണ്ടായ നഷ്ടമാണ് എന്നും ശശികുമാരൻ പറഞ്ഞു. മാലിയുവതികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.