ഇപ്പോഴില്ലെങ്കിലും സ്പ്രിൻക്ലറിൽ പുനരാലോചന വേണ്ടിവരും
text_fieldsതിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിൽ സി.പി.എം സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ ഒപ്പം ന ിർത്താനായെങ്കിലും നടപടികളിൽ പുനരാലോചന വേണ്ടിവരുമെന്ന് സൂചന. മുഖ്യമന്ത്രിയു ം െഎ.ടി വകുപ്പും ഒറ്റക്ക് എടുത്ത തീരുമാനമെങ്കിലും പിണറായി വിജയനെ തള്ളിപ്പറയില്ല . സി.പി.െഎ ഉൾപ്പെടെ ഘടകകക്ഷികളും നിലവിലെ അസാധാരണ സാഹചര്യത്തിൽ സർക്കാറിനെ ന്യായ ീകരിക്കുകയോ പ്രതിരോധിക്കുകയോ വേെണ്ടന്ന നിലപാടിലാണ്.
മന്ത്രിസഭയിലോ സി.പി.എം സംസ്ഥാന െസക്രേട്ടറിയറ്റിലോ ചർച്ച ചെയ്യാതെയാണ് സർക്കാർ സ്പ്രിൻക്ലറിന് അനുമതി നൽകിയത്. പ്രതിപക്ഷം ഏറ്റെടുത്തതോടെ കോവിഡിൽ കെട്ടിപ്പടുത്ത രാഷ്ട്രീയത്തിന് അതീതനെന്ന പ്രതിഛായക്കാണ് തിരിച്ചടിയേറ്റത്. പ്രതിപക്ഷം ചോദ്യം ചെയ്തതോടെ നടപടികളിലെ വീഴ്ചകൾ സമ്മതിക്കുന്നതായി െഎ.ടി സെക്രട്ടറിയുടെ പ്രസ്താവനകൾ.
ഉത്തരവാദിത്തം ഉദ്യോഗസ്ഥൻ ഏറ്റെടുത്ത് മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തു. പേക്ഷ, ജനങ്ങളുടെ വിവരം സ്വകാര്യ കമ്പനിക്ക് വിൽക്കാൻ അനുമതി നൽകുന്ന തീരുമാനം ഇടതുസർക്കാർ എങ്ങനെ എടുത്തുവെന്ന രാഷ്ട്രീയ ചോദ്യത്തിന് മറുപടി പറയാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.
കേബ്രിംഡ്ജ് അനലിറ്റിക്കയിലും ആധാർ കാർഡിലും കേന്ദ്ര സർക്കാർ വെള്ളം ചേർത്ത േഡറ്റ സുരക്ഷിതത്വ കരട് ബില്ലിലും േഡറ്റ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്. പി.ബി അംഗം മുഖ്യമന്ത്രിയായ സർക്കാർ എടുത്ത നിലപാട് േകന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
അസാധാരണ സാഹചര്യത്തിൽ എടുത്ത നിലപാട് എന്ന വിശദീകരണമാണ് മുഖ്യമന്ത്രി നേതൃത്വത്തിന് നൽകിയത്. വിവാദങ്ങളെ അവഗണിച്ച് തള്ളുന്നുവെന്നാണ് പിണറായി പറയുന്നതെങ്കിലും അതത്ര എളുപ്പമാവില്ല. പ്രളയ കാലത്ത് കെ.പി.എം.ജിക്ക് നൽകിയ കരാറിനെ ആദ്യം പിന്തുണച്ച മുഖ്യമന്ത്രിക്ക് പിന്നീട് പിന്നാക്കം പോകേണ്ടിവന്നു.
അലൻ-താഹ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയക്കുന്നത് പരിഹസിച്ച പിണറായി പിന്നീട് കത്തയച്ചു. സ്പ്രിൻക്ലറിലെ നിലപാടിെൻറ വഴിയും ഇതാവുമെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.