സ്പ്രിംഗ്ലർ: കരാർ വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ
text_fieldsതിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട വിവരശേഖരണം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിടെ ഇതിനായി നിയോഗിച്ച സ് പ്രിംഗ്ലർ കമ്പനിയുമായുള്ള കരാറും അനുബന്ധ രേഖകളും സർക്കാർ പുറത്തുവിട്ടു. ഏപ്രിൽ രണ്ടിനാണ് മുൻകാല പ്രാബല്യ ത്തോടെ ഒപ്പിട്ടതെന്നും 2020 മാർച്ച് 25 മുതൽ കരാർ നിലവിൽ വന്നതായും േരഖകൾ വ്യക്തമാക്കുന്നു. ഐ.ടി സെക്രട്ടറിക്ക് കമ്പനി അയച്ച കത്തുകളും പുറത്തുവിട്ടതിലുണ്ട്. വിവരങ്ങൾ ദുരുപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പ് നൽകിയതായും സർക്കാർ വിശദീകരിക്കുന്നു.
വിവരങ്ങളുടെ അവകാശം സർക്കാറിനാണെന്ന് കമ്പനി കത്തിലുണ്ട്. സർക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാൽ വിവരം നീക്കും. വിവരങ്ങളുടെ മേല്‍ അന്തിമ തീരുമാനം പൗരനാണ്. വിവരങ്ങളുടെ പകർപ്പ് സൂക്ഷിക്കാൻ കമ്പനിക്ക് അനുമതിയില്ല. ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ കൈമാറില്ലെന്ന ഉറപ്പാണ് കരാറിെൻറ പ്രൈവസി പോളിസി ഭാഗത്തുള്ളത്. എന്നാല്‍, വിവര ചോര്‍ച്ച സംബന്ധിച്ച ആരോപണം ഉയർന്ന ശേഷം ഏപ്രില്‍ 11, 12 തീയതികളിലായി ലഭിച്ച അഫര്‍മേഷന്‍ ലെറ്ററിലൂടെയാണ് വിവരങ്ങള്‍ ചോരില്ലെന്ന ഉറപ്പ് ലഭിച്ചത്.
വിവരങ്ങള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കുമെന്നും കരാര്‍ കഴിയുന്നതോടെ കമ്പനി പ്ലാറ്റ്ഫോമുകളില്‍നിന്ന് വിവരങ്ങള്‍ ഒഴിവാക്കുമെന്നും അഫര്‍മേഷന്‍ ലെറ്ററിലുണ്ട്. വിവരം ശേഖരിക്കുന്നത് സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെേയ്യണ്ടത് സംസ്ഥാന സര്‍ക്കാറാണ്. വിവരം ശേഖരിക്കുന്നത് ജനങ്ങളുടെ അനുമതിയോടെയാണെന്നും അത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറാണെന്നും രേഖകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.