Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പ്രിന്‍ക്ലര്‍...

സ്പ്രിന്‍ക്ലര്‍ അന്വേഷണത്തെച്ചൊല്ലി ബി.ജെ.പിയില്‍ പോര്‌

text_fields
bookmark_border
സ്പ്രിന്‍ക്ലര്‍ അന്വേഷണത്തെച്ചൊല്ലി ബി.ജെ.പിയില്‍ പോര്‌
cancel

തിരുവനന്തപുരം: സ്പ്രിൻക്ലർ േഡറ്റ ഇടപാട് വിവാദത്തിൽ ബി.ജെ.പിയിൽ അഭിപ്രായ ഭിന്ന ത ശക്തം. ഇടപാട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം മതിയെന്ന സംസ്ഥാന പ്രസിഡൻറ് കെ. സ ുരേന്ദ്രെൻറ നിലപാട് തള്ളി ജനറൽ സെക്രട്ടറി എം.ടി. രമേശ് രംഗത്തുവന്നു. ഇതോടെയാ ണ് പാർട്ടിയിലെ പോര് പുറത്തുവന്നത്.

സ്പ്രിൻക്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണമ ല്ലാതെ മറ്റെന്താണ് അഭികാമ്യമെന്ന ചോദ്യത്തോടെ ഫേസ്ബുക്കിലൂടെയാണ് രമേശ് സുരേന്ദ്രെൻറ നിലപാട് തള്ളിയത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സി.ബി.ഐക്കും എൻ.െഎ.എക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്നത്. ചികിത്സക്ക് പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാനം രോഗക്കിടക്കയിലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സി.ബി.ഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ‘ഓപറേഷന്‍ വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂവെന്നും രമേശ് അഭിപ്രായപ്പെട്ടു.

രമേശിെൻറ പ്രതികരണത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെ. സുരേന്ദ്രൻ, വിജിലൻസ് അന്വേഷണമെന്ന നിലപാട് ആവർത്തിച്ചു. പ്രാഥമികഘട്ടത്തിൽ തന്നെ സി.ബി.െഎ അന്വേഷണ ആവശ്യം തള്ളിപ്പോയാൽ കേസിലുണ്ടാകുന്ന പ്രത്യാഘാതം കണക്കിലെടുത്താണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. നിയമപരമായ അറിവുള്ളവരോട് ചോദിച്ചാൽ ഇത് മനസ്സിലാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നതും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സുരേന്ദ്രൻ കോടതിയെ സമീപിച്ചതിൽ പാർട്ടിയിൽ ഒരുവിഭാഗത്തിൽ അതൃപ്തി നിലനിൽക്കെയാണ് സി.ബി.െഎ അന്വേഷണം വേണമെന്ന് എം.ടി. രമേശ് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ഇടപാട് കേന്ദ്ര എജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വൈസ്പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsK SurendranBJPBJPsprinklerM.T. Ramesh
News Summary - Sprinkler Investigation BJP -Kerala news
Next Story