സ്പ്രിൻക്ലർ: സി.പി.ഐക്ക് അതൃപ്തി, ആശങ്ക
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധകാലത്ത് സർക്കാർ നേടിയ യശസ്സ് കെടുത്തിയ സ്പ ്രിൻക്ലർ വിവാദത്തിലെ വീഴ്ചയിൽ അതൃപ്തിയും ആശങ്കയും സി.പി.എമ്മിനെ അറിയിച്ച് സി. പി.െഎ. എന്നാൽ, സി.പി.െഎയുടെ നീരസം തണുപ്പിക്കാൻ അസാധാരണ നടപടിയിലൂടെ വിവാദത്തിെ ൻറ കേന്ദ്ര ബിന്ദുവായ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് എം.എൻ സ്മാരകത്തിലേക്കയച്ചു. െഎ.ടി സെക്രട്ടറി എം. ശിവശങ്കറിെൻറ വിശദീകരണത്തിനുശേഷം സി.പി.െഎ, സി.പി.എം സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കോവിഡ് കാലശേഷം വിവാദം പരിശോധിക്കാമെന്ന ധാരണയിൽ എത്തിയെന്നാണ് സൂചന.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സർക്കാറിനെയും എൽ.ഡി.എഫിനെയും വിവാദത്തിലാഴ്ത്താതെ പരസ്യപ്രസ്താവന ഒഴിവാക്കിയായിരുന്നു സി.പി.െഎ നേതൃത്വത്തിെൻറ നീക്കം. വിവാദം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ചേരാനിരിക്കെ തിങ്കളാഴ്ച സി.പി.െഎ നിലപാട് വ്യക്തമാക്കി കത്ത് നൽകിയിരുന്നു. സി.പി.െഎ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെ ബുധനാഴ്ച ഉച്ചക്ക് 12ഒാടെയാണ് െഎ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സി.പി.െഎ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടത്.
വിവാദ കരാറിലേക്കെത്താൻ ഇടയാക്കിയ സാഹചര്യം ശിവശങ്കർ സി.പി.െഎ സെക്രട്ടറിയെ ധരിപ്പിച്ചു. െഎ.ടി സെക്രട്ടറിയുടെ കൂടിക്കാഴ്ചക്കുശേഷം ബുധനാഴ്ച വൈകീട്ട് 3.30നാണ് കാനം രാജേന്ദ്രൻ എ.കെ.ജി സെൻററിൽ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ മാസവും നടക്കുന്ന ഉഭയകക്ഷി ചർച്ചയുടെ ഭാഗമായി കോവിഡ് ദുരിതാശ്വാസമടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഒപ്പം ആരോഗ്യവിവരങ്ങളുടെ ശേഖരണം സ്വകാര്യ കമ്പനിയെ ഏൽപിച്ചതിലെ അതൃപ്തിയും കാനം അറിയിച്ചു. മന്ത്രിസഭ ചർച്ച ചെയ്യാതെ ഗൗരവമുള്ള വിഷയത്തിൽ സെക്രട്ടറി തീരുമാനമെടുത്തതും നടപടിക്രമങ്ങൾ പാലിക്കാത്തതും വീഴ്ചയായെന്നും രാഷ്ട്രീയ ചിത്രത്തിലില്ലാതിരുന്ന പ്രതിപക്ഷത്തിന് മുൻതൂക്കം നൽകിയെന്നും കാനം വ്യക്തമാക്കി.എന്നാൽ, വിഷയത്തിൽ കോവിഡ് ബാധക്കുശേഷം ചർച്ച ചെയ്യാമെന്ന സി.പി.എം നിലപാട് കോടിയേരി അറിയിച്ചു. മേയ് മൂന്നിനുശേഷമാകും സി.പി.െഎ നേതൃയോഗം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.