സ്പ്രിൻക്ലർ: വിവരങ്ങൾ സൂക്ഷിക്കുന്നത് ഇന്ത്യയിൽതന്നെ
text_fieldsകൊച്ചി: കോവിഡ് രോഗികളിൽനിന്നും ക്വാറൻറീനിലുള്ളവരിൽനിന്നും ശേഖരിക്കുന്ന വിവര ങ്ങള് വിദേശത്തല്ല, മുംബൈയിലെ ആമസോണ്‍ ക്ലൗഡ് സെര്‍വറിലാണ് സൂക്ഷിക്കുന്നതെന്ന് സംസ് ഥാന സർക്കാർ. വിവരങ്ങള്‍ ആദ്യം സ്പ്രിൻക്ലര്‍ ഡൊമൈനില്‍ നല്‍കിയത് പരീക്ഷണാര്‍ഥമായി രുന്നു. ഇപ്പോള്‍ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ഡൊമൈനിലേക്ക് മാറ്റിയിട്ടുണ്ട്. സ്പ്രിൻക് ലറിെൻറ സേവനം സൗജന്യമായതിനാല്‍ നിയമവകുപ്പിെൻറ അനുമതി ആവശ്യമില്ല.
സ്പ്രിൻക്ലറുമായുള്ള പര്‍ച്ചേസ് ഓര്‍ഡറിന് റൂള്‍സ് ഓഫ് ബിസിനസ് ബാധകമല്ല. ആരോഗ്യ അടിയന്തരാവസ്ഥക്കാലത്ത് സ്വകാര്യത അവകാശം നിലനില്‍ക്കുന്നതല്ലെന്നും കഴിഞ്ഞദിവസം സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണപത്രികയിൽ പറയുന്നു. വലിയ തോതില്‍ േഡറ്റ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ള സേവനം അനിവാര്യമാണ്. വിവരശേഖരണത്തിെൻറ ആദ്യഘട്ടത്തില്‍ വലിയ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്നാണ് സ്പ്രിൻക്ലറിെൻറ സേവനം തേടിയത്.
സി-ഡിറ്റിന് ആമസോണ്‍ അക്കൗണ്ടുണ്ടെങ്കിലും വിവരങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സ്ഥലമുണ്ടായിരുന്നില്ല. വിദേശത്തുനിന്നും അന്തർ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരുടെയും ഇവരുമായി ബന്ധപ്പെട്ടവരുടെയും വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് വിലയിരുത്തി നടപടി സ്വീകരിച്ചാെല കോവിഡ് വ്യാപനം ചെറുക്കാനാകൂ. നിലവിലെ സാഹചര്യത്തില്‍ സ്പ്രിൻക്ലറിനെ മാറ്റിനിർത്തി കോവിഡ് വ്യാപനം ചെറുക്കാനാകില്ല. ലോകാരോഗ്യ സംഘടനയുടെ േകാവിഡ് 19 ഡാഷ്ബോര്‍ഡ് സൗജന്യമായി വികസിപ്പിച്ച് നല്‍കിയത് സ്പ്രിൻക്ലറാണ്. വീടുകളിലെത്തി വിവരം ശേഖരിക്കുന്നത് പ്രത്യേക കടലാസിലാണ്. അതിനാല്‍ ഐ.ടി ആക്ടിെൻറ പരിധിയില്‍ വരില്ല.
നിലവില്‍ സംസ്ഥാനത്തെ 100 പഞ്ചായത്തിലേ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് വിശദീകരണത്തിൽ പറയുന്നു. അഞ്ചുമുതല്‍ 10 ലക്ഷം വരെ വിദേശമലയാളികള്‍ ലോക്ഡൗണ്‍ കഴിയുമ്പോള്‍ എത്തും. 60 വയസ്സ് പിന്നിട്ട 42 ലക്ഷം പേര് കേരളത്തിലുണ്ട്. ഹൃദയ, ശ്വാസകോശ രോഗികെളയുംകൂടി ചേര്‍ക്കുമ്പോള്‍ ഇത് 50 ലക്ഷമാകും. ഏതെങ്കിലും സാഹചര്യത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായാല്‍ 1.20 മുതൽ 1.80 കോടി വരെ ജനങ്ങളെ രോഗം ബാധിക്കാനിടയുണ്ട്. ഇതോടെ വീടുകളിലെത്തിയുള്ള വിവരശേഖരണം നടക്കില്ല. അതിന് കാര്യക്ഷമമായ ഡിജിറ്റല്‍ സംവിധാനം വേണം.
വിവിധതലത്തില്‍ വിവര വിശകലനവും കൈമാറലും സാധ്യമാകുന്ന സംവിധാനമാണ് വേണ്ടതെങ്കിലും സര്‍ക്കാറിന് കീഴില്‍ ഇത് നിലവിലില്ല. രോഗം ഭേദമായവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് സിംഗപ്പൂരിനെ ഉദാഹരിച്ച് ചൂണ്ടിക്കാട്ടുന്നു. ആദ്യം രോഗബാധ കേരളത്തിലേതിന് സമാനമായിരുന്ന മഹാരാഷ്ട്രയിൽ വലിയ തോതിൽ രോഗവ്യാപനമുണ്ടായെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.