സ്പ്രിംഗ്ലർ വിവാദം: നിരന്തരം തുടരുന്ന നയവൈരുധ്യം
text_fieldsതിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ തെളിയുന്നത് മുഖ്യധാര ഇടതുപക്ഷം വർഷങ ്ങളായി നേരിടുന്ന നയവൈരുധ്യം. താൻ ചെന്നുപെട്ട വിവാദത്തിൽനിന്ന് തലയൂരാൻ കോവിഡ് എ ന്ന മഹാമാരിയെ മുൻനിർത്തിയാണ് മുഖ്യമന്ത്രി പ്രതിരോധം ഉയർത്തുന്നത്. എന്നാൽ, പൊതുആരോഗ്യ സംവിധാനത്തിെൻറ വിജയം ആഘോഷിക്കുേമ്പാൾതന്നെ മറുഭാഗത്ത് കോർപേററ്റ് മുതലാളിത്തത്തെ പുൽകിയെന്ന ആക്ഷേപം അദ്ദേഹത്തെ തിരിഞ്ഞുകുത്തുന്നു. േഡറ്റാ സുരക്ഷയെക്കുറിച്ച് ദേശീയ നേതൃത്വം ആശങ്ക ഉയർത്തുേമ്പാഴാണ് ഏക ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തെ വീഴ്ച.
2006ലെ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്താണ് സ്കൂൾ വിദ്യാർഥികളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചത്. ആധാറിനെതിരെ ഇടതുപക്ഷം പിന്നീട് ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ഇൗ വൈരുധ്യത്തെക്കുറിച്ച് മൗനം പാലിച്ചു. ഏറ്റവുമൊടുവിൽ ജി.എസ്.ടിയിലും ഇൗ നിലയായിരുന്നു ഇടതുപക്ഷത്തിന്. സ്വതന്ത്ര സോഫ്റ്റ്വെയറിന് പ്രാധാന്യം നൽകുമെന്ന് െഎ.ടി നയത്തിൽ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അടിയന്തര ഘട്ടമാണെങ്കിൽപോലും മുന്നിലെത്തുന്ന കുത്തക സോഫ്റ്റ്വെയറുകളിലെ ചതിക്കുഴി തിരിച്ചറിയാൻ െഎ.ടി വകുപ്പ് ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. സർക്കാർ േഡറ്റാ സെൻററിെൻറ പ്രാപ്തി വർധിപ്പിച്ചിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നു.
സ്പ്രിംഗ്ലർ വിവാദത്തിൽ സർക്കാർ ഇപ്പോൾ നിരത്തുന്ന വാദവും ശരിയല്ലെന്ന് െഎ.ടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആമസോൺ ക്ലൗഡ് സർവറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ അസ് എ സർവിസ് (എസ്.എ.എസ്) ആപ്ലിക്കേഷൻ േഡറ്റാ സുരക്ഷിതത്വം ഉറപ്പുനൽകുന്നില്ലെന്ന് അവർ പറയുന്നു. സംസ്ഥാനത്തിന് നിയന്ത്രണമില്ലാത്ത കമ്പ്യൂട്ടറിലാണ് എസ്.എ.എസ് സംവിധാനത്തിൽ പ്രവൃത്തികൾ ചെയ്യുക. സി- ഡിറ്റ് ഉൾപ്പെടെ പൊതുമേഖലാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം അവയിൽ അവിശ്വാസം പ്രകടിപ്പിച്ചാണ് കുത്തകസ്ഥാപനങ്ങളുടെ പിറെക സർക്കാർ പോകുന്നതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.