Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പ്രിൻക്ലർ:...

സ്പ്രിൻക്ലർ: ചെന്നിത്തല ഹൈകോടതിയിൽ

text_fields
bookmark_border
സ്പ്രിൻക്ലർ: ചെന്നിത്തല ഹൈകോടതിയിൽ
cancel

കൊച്ചി: സ്പ്രിൻക്ലർ ഇടപാട് ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും ഹൈകോടതിയിൽ. കരാർ നിയമവിരുദ്ധമാണെ ന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും വെവ്വേറെ ഹരജി നൽകിയിരിക്കുന്നത് . വ്യക്തിവിവരങ്ങൾ നിയമവിരുദ്ധമായി വിദേശ കമ്പനിക്ക് കൈമാറിയതിനെത്തുടർന്ന് നഷ ്ടവും ഹാനിയുമുണ്ടായവർക്ക് സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി, െഎ.ടി സെക്രട്ടറി എന്നിവരിൽനിന്ന് ഈടാക്കി നഷ്ടപരിഹാരം നൽകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. സംസ്ഥാന സർക്കാറും സ്‌പ്രിൻക്ലർ കമ്പനിയുമായുള്ള കരാറിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് സുരേന്ദ്രെൻറ ഹരജിയിൽ ആവശ്യപ്പെടുന്നു.

കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ സർക്കാർ ശേഖരിച്ച് സ്‌പ്രിൻക്ലറിന് കൈമാറിയത് നിയമവിരുദ്ധമാണെന്ന് രേമശിെൻറ ഹരജിയിൽ പറയുന്നു. ശേഖരിക്കുന്ന വിവരങ്ങൾ എന്തിന് ഉപയോഗിക്കുെന്നന്ന് വെളിപ്പെടുത്തിയിട്ടില്ല. നിയമ വകുപ്പിെൻറപോലും അനുമതിയില്ലാതെയാണ് കരാറിൽ ഏർപ്പെട്ടത്.

അധികാരപരിധി ലംഘിച്ച് ഐ.ടി സെക്രട്ടറി എം. ശിവശങ്കറാണ് കരാറിൽ ഒപ്പുവെച്ചത്. ഇടപാടിൽ സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഒാരോ വ്യക്തിയുടെയും കേസ് പ്രത്യേകം പരിഗണിച്ച് നഷ്ടപരിഹാരം കോടതി നിശ്ചയിക്കണം. സ്പ്രിൻക്ലറിെൻറ സെർവറിലേക്ക് വിവരങ്ങൾ തുടർന്നും അപ്ലോഡ് ചെയ്യുന്നത് തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. വിവരശേഖരണം തുടരുകയാണെന്നും സുരേന്ദ്രെൻറ ഹരജിയിൽ പറയുന്നു. വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറുന്നത് ദേശീയ സുരക്ഷയെ ബാധിക്കും. നിയമപരമായ പരിശോധന നടത്താതെയാണ് കരാർ എന്നതിനാൽ കരാറും ഇടപാടും റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

അന്വേഷണ സമിതി തട്ടിക്കൂട്ട് –ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിൻക്ലര്‍ കരാര്‍ പരിശോധിക്കാന്‍ രണ്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാനാണെന്നും അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിക്രമങ്ങൾ കാറ്റില്‍ പറത്തി ഉണ്ടാക്കിയ അന്താരാഷ്ട്ര കരാര്‍ പരിശോധിക്കാന്‍ ഈ സമിതിക്ക് പ്രാപ്തിയില്ല. സമിതിയിലെ രണ്ടുപേരും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരാണ്. ഇവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐ.ടി വകുപ്പിെൻറ മന്ത്രിയായ മുഖ്യമന്ത്രിയെയും ചോദ്യംചെയ്യാനോ കഴിയില്ല.

ആരോപണം പച്ചക്കള്ളമാണെങ്കില്‍ എന്തിന് അന്വേഷണ സമിതിയെ െവച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോവിഡ് കാലം കഴിഞ്ഞ് അന്വേഷിക്കാമെന്നാണ് സി.പി.എം പറയുന്നത്. വിവരം ചോര്‍ന്നു കഴിഞ്ഞിട്ട് അന്വേഷിച്ചിട്ട് എന്തു ഫലമാണ്? കരാറിനെപ്പറ്റി പ്രതിപക്ഷ ആരോപണം സി.പി.എമ്മും ശരിെവച്ചിരിക്കുകയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19sprinkler
News Summary - Sprinkler chennithala in highcourt-Kerala news
Next Story