Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പ്രിംഗ്ലർ കരാർ...

സ്പ്രിംഗ്ലർ കരാർ വൈകാരികമാക്കേണ്ടതില്ല, അറിയാൻ ജനത്തിന് അവകാശമുണ്ട് - അഭിഭാഷകെൻറ കുറിപ്പ്

text_fields
bookmark_border
pramod-puzhankara.jpg
cancel

കോഴിക്കോട്: സ്പ്രിംഗ്ലർ കമ്പനിയുമായുള്ള വിവാദ കരാർ സംബന്ധിച്ച് സംസ്ഥാന സർക്കാറിെൻറ വാദത്തിനെതിരെ സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകനായ പ്രമോദ് പുഴങ്കര രംഗത്ത്. ഒരു കരാറിനെക്കുറിച്ച് വിമർശനമുണ്ടായാൽ, ഇതാണ ാ കരാർ എന്ന് പറഞ്ഞു എടുത്തു കാണിക്കാവുന്നതേയുള്ളുവെന്നും നിലവിലെ രാഷ്ട്രീയ സംവിധാനവുമായി സംവദിക്കാൻ നമ്മൾ ബ ാധ്യസ്ഥരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തിൽ സംസ്ഥാന സർക് കാറിെൻറ നിലപാടിനെതിരെ പ്രമോദ് പുഴങ്കര വിമർശനമുന്നയിച്ചത്.

അമേരിക്കൻ പൗരനായ (ഇന്ത്യൻ പൗരനായാലും ശരി ) ഒരു മലയാളിയുടെ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിെൻറ വിശദാംശങ്ങൾ കമ്പനി ഉടമയുടെ ഭൂതദയയുമായി ബന്ധപ് പെടുത്തി വൈകാരികമാക്കേണ്ട കാര്യമില്ല. സർക്കാരിെൻറ ഐ ടി, സ്റ്റാർട് അപ് സഹായ സംവിധാനങ്ങൾ എന്നിവയെല്ലാം എങ്ങ നെയാണ് പ്രവർത്തിക്കുന്നതെന്നും അതിലൊക്കെ എങ്ങനെയാണ് ആളുകളെ എടുക്കുന്നതെന്നും ആ വകുപ്പിലെ കരാറുകൾ എന്താണെന് നും ഒക്കെ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

വളരെ സങ്കീർണ്ണമായ പരിപാടിയായതുകൊണ്ട് ബ്രഹ്മദത്തൻ നമ്പൂതിരിപ്പ ാടും ഡോക്ടർ സണ്ണിയും കൂടി തീരുമാനിക്കാം എന്നാണെങ്കിൽ ആ തീരുമാനത്തിെൻറ വിശദാംശങ്ങളും കരാർ വ്യവസ്ഥകളും ജനങ ്ങൾ അറിയേണ്ടതുണ്ടെന്നും പ്രമോദ് പുഴങ്കര വ്യക്തമാക്കി.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ ്:

നിങ്ങൾക്കൊന്നുമറിയില്ല, ഞങ്ങൾക്കെല്ലാമറിയാം അതുകൊണ്ട് മിണ്ടാതിരിക്ക് എന്നത് ജനാധിപത്യത്തിന്റെ ഭാഷയല്ല; ഇനിയിപ്പോൾ അത് വാസ്തവമാണെന്ന് നിങ്ങൾ കരുതുന്നെങ്കിൽക്കൂടി. സ്പ്രിംഗ്ലർ എന്ന കമ്പനിയെ കേരളത്തിന്റെ കോവിഡ് കാലത്തെ ആരോഗ്യരക്ഷാപ്രവർത്തനങ്ങളിലൂടെ വ്യക്തികളുടെ ആരോഗ്യ ഡാറ്റ ശേഖരിക്കുന്നതിന് പങ്കാളിയാകാൻ ഏർപ് പാടാക്കിയതിനോടുള്ള അന്വേഷണങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടി ഈ രീതിയിലാണ്.

ഒരു കരാറിനെക്കുറിച്ച് വിമർശനമുണ്ടായാൽ, ഇതാണാ കരാർ എന്ന് പറഞ്ഞു എടുത്തുകാണിക്കാവുന്നതേയുള്ളു, അങ്ങനെയൊരു കരാറുണ്ടെങ്കിൽ. അത്രയും സു താര്യത ഉണ്ടെങ്കിൽ കരാർ വ്യവസ്ഥകളെക്കുറിച്ചു ചോദ്യം വന്നാൽ അതിനു യുക്തമായ മറുപടി നൽകാനും സർക്കാർ ബാധ്യസ്ഥരാണ ്. അതിപ്പോൾ രമേശ് ചെന്നിത്തല ചോദിച്ചാലും മറുപടി പറയാവുന്നതാണ്. നമുക്കിപ്പൊ മുഖ്യമന്ത്രി പിണറായി വിജയനും പ്രത ിപക്ഷ നേതാവ് ചെന്നിത്തലയുമായ ഒരു സംവിധാനമാണല്ലോ ഉള്ളത്. ഇല്ല, ഞങ്ങൾക്ക് ജവഹർലാൽ നെഹ്രുവും എ കെ ഗോപാലനും മതി എന്നാഗ്രഹിച്ചാൽ നടക്കില്ല. അതുകൊണ്ട് നിലവിലെ രാഷ്ട്രീയസംവിധാനവുമായി സംവദിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.

ഇനി സ്പ്രിംഗ്ലർ വിവാദം നോക്കിയാൽ സാധാരണ ഗതിയിൽ ചോദ്യങ്ങൾക്ക് തെൻറ മറുപടികൾ സാമാന്യം വ്യക്തമായി പറയുന്ന രീതിശാസ്ത്രം അവലംബിക്കാറുള്ള ധനമന്ത്രി തോമസ് ഐസക്ക് വളരെ വിക്ഷോഭത്തിലാണ് പ്രതികരിച്ചത്. മാത്രവുമല്ല സർക്കാരിെൻറ ഒരു നടപടിയുടെ കൂടുതൽ വിശദീകരണത്തിനായി അദ്ദേഹം സർക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത (എന്ന് കരുതുന്നു) ഒരു വ്യക്തിയുടെ fb കുറിപ്പ് link നൽകുകയും. അതിൽ പതിവുപോലെ വെല്ലുവിളിയും അധിക്ഷേപവുമൊക്കെയാണ് നോക്കിയപ്പോൾ. ഒടുവിലായി പിണറായി വിജയന് പറ്റിയ എതിരാളികളില്ലാത്ത നാട്, നീയെത്ര ശപിക്കപ്പെട്ടവൾ എന്ന രോഷവും. എതിരാളികളില്ലാത്ത ഉയരങ്ങളിലേക് ചാടിക്കൊണ്ടിരുന്ന സെർജി ബുബ്കയുടെ ആകാശങ്ങളിലെ ഏകാന്തതയ്ക്ക് തുടർച്ചയാകട്ടെ എന്ന് മാത്രം ആശംസിച്ചുകൊണ്ട് അവിടുന്നുപോന്നാലും വിഷയം പിന്നെയും ബാക്കിയാണ്.

അമേരിക്കൻ പൗരനായ (ഇന്ത്യൻ പൗരനായാലും ശരി) ഒരു മലയാളിയുടെ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിെൻറ വിശദാംശങ്ങൾ കമ്പനി ഉടമയുടെ ഭൂതദയയുമായി ബന്ധപ്പെടുത്തി വൈകാരികമാക്കേണ്ട കാര്യമില്ല. സർക്കാരിെൻറ ഐ ടി, സ്റ്റാർട് അപ് സഹായ സംവിധാനങ്ങൾ എന്നിവയെല്ലാം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അതിലൊക്കെ എങ്ങനെയാണ് ആളുകളെ എടുക്കുന്നതെന്നും ആ വകുപ്പിലെ കരാറുകൾ എന്താണെന്നും ഒക്കെ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വളരെ സങ്കീർണ്ണമായ പരിപാടിയായതുകൊണ്ട് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ഡോക്ടർ സണ്ണിയും കൂടി തീരുമാനിക്കാം എന്നാണെങ്കിൽ ആ തീരുമാനത്തിെൻറ വിശദാംശങ്ങളും കരാർ വ്യവസ്ഥകളും ജനങ്ങൾ അറിയേണ്ടതുണ്ട്. സർക്കാർ കാര്യങ്ങളിൽ ഒരിക്കൽ കൊണ്ടുവരുന്ന യുക്തി പിന്നീട് എന്തിനും ഉപയോഗിക്കപ്പെടും. രാജ്യസുരക്ഷ അടിയന്തര പ്രാധാന്യമുള്ളതും വെളിപ്പെടുത്താൻ പറ്റാത്തതുമായതുകൊണ്ട് ഞാനും അനിൽ അംബാനിയും പിന്നെ വേണ്ടപ്പെട്ട നമ്മളാൽച്ചിലരും ചേർന്ന് റഫേൽ വിമാനം വാങ്ങിക്കൊള്ളാം എന്ന് മോദി പറഞ്ഞപ്പോൾ ശരിതന്നെ ശരിതന്നെ എന്ന് സുപ്രീംകോടതിയും തലയാട്ടിയതും ഇതേ കുയുക്തിയിലാണ്. സുതാര്യത ജനാധിപത്യത്തിന്റെ ജീവനാഡിയാണ്.

ഇനി അമേരിക്കക്കാർക്ക് ഒറ്റപ്പാലത്തെ തങ്കപ്പന്റെ ചുമയുടെ ഡാറ്റ കിട്ടിയിട്ട് എന്ത് ചെയ്യാനാ, ഇത് പഴയ സി ഐ എ, റിച്ചാർഡ് ഫ്രാങ്കി ആരോപണത്തിന്റെ ബാക്കിയാണ് എന്നാണെങ്കിൽ രണ്ടും ശരിയല്ല. രണ്ടാമത്തേത് ആദ്യം പറയാം. റിച്ചാർഡ് ഫ്രാൻകി-ഐസക് ആരോപണങ്ങളുമായി ഡാറ്റ പ്രൈവസിക്കൊ ഡാറ്റയുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കോ ഒരു ചരിത്ര ബന്ധവുമില്ല. ഡാറ്റയുമായി സംബന്ധിച്ച നിയമനിർമ്മാണം ലോകത്തെല്ലായിടത്തും നടക്കുകയാണ്. യൂറോപ്യൻ യൂണിയനും ഇന്ത്യയുമൊക്കെ ചെയ്യുന്ന ഒന്ന്. അതുകൊണ്ട് ആ വിവാദത്തിന്റെ ബാക്കിയാക്കി ഇതിനെ വെക്കുന്നത് വിഷയത്തെ നിസ്സാരവത്കരിക്കലാണ്.

ഇനി ഡാറ്റ പ്രധാനപ്പെട്ട ഒന്നാണോ എന്ന്. ആണ്. അതായത് ഒറ്റപ്പാലത്തെ തങ്കപ്പൻ ചുമക്കുന്നത് അറിഞ്ഞിട്ട് അമേരിക്കക്കു എന്താണെന്ന ചോദ്യത്തിന് കാര്യമുണ്ട് എന്നാണ്. അമേരിക്ക എന്ന രാജ്യത്തിന് എന്നല്ല, അതിനു ഒരു കച്ചവട മൂല്യമുണ്ട് എന്നാണ്. Data is the new oil എന്ന് പറയുന്ന ലേഖനം Economist പ്രസിദ്ധീകരിക്കുന്നത് 2017-ലാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നീക്കവും digital trace ഉണ്ടാക്കുന്ന ഒരു കാലത്തിൽ ഡാറ്റ പുതിയ വിപണി ഖനിയാണ്. നിങ്ങളുടെ കയ്യിലുള്ള ഡാറ്റ നിങ്ങളുടെ വിപണനശേഷിയെ നിർണ്ണയിക്കുന്നു. യു എസിൽ നടന്ന ഒരു പഠനത്തിൽ machine learning system വെച്ച് breast cancer കണ്ടെത്തുന്നതിൽ കൃത്യത 92%. പക്ഷെ ഡോക്ടർമാർ നേരിട്ട് കണ്ടെത്തുന്നതിൽ 96%. എന്നാൽ ഡോക്ടറെ ആശ്രയിക്കാം എന്നല്ല ഉണ്ടാകുന്നത്. വലിയ തോതിൽ doctor detection ഡാറ്റ ശേഖരിക്കുന്നു. ഇത് machine leraning system -വുമായി feed ചെയ്യുന്നു. ഫലമോ. രോഗനിര്ണയത്തിലെ കൃത്യത 99.5%. ചാരപ്പണിയൊന്നും ഇല്ലാത്ത ഒരു നല്ല ഉദാഹരണം പറഞ്ഞതാണ്.

കച്ചവടത്തിന്റെ മേഖലയിലാണെങ്കിൽ നിങ്ങൾക്കെപ്പോൾ വായ്പ വേണ്ടിവരും, നിങ്ങൾക്കെന്തുതരം ആരോഗ്യസേവനങ്ങൾ വേണ്ടിവരും, നിങ്ങൾക്ക് താത്പര്യമുള്ള പണം ചെലവാക്കൽ മേഖല ഏതാണ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ കണ്ടെത്തുന്നത് ഈ ഡാറ്റയുടെ വിശകലനത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മനുഷ്യെൻറ സ്വകാര്യതയും സാമൂഹ്യവ്യവസ്ഥയുമൊക്കെയായി അഭേദ്യമായ ബന്ധമുള്ള ഈ പ്രക്രിയ പലതലങ്ങളിൽ നിയന്ത്രിക്കുക എന്നത് ലോകത്തെല്ലായിടത്തും നടക്കുന്ന ഒരു പ്രക്രിയയാണ്. നാടിനെ സഹായിക്കാനുള്ള ഒരു മലയാളി യു എസ് പൗരന്റെ സന്നദ്ധതയ്ക്കപ്പുറം ഡാറ്റ നിർണായകവും ഏറ്റവും ലാഭം നിറഞ്ഞതുമായ ഒരു വ്യാപാരം കൂടിയായതുകൊണ്ട് അത് സംബന്ധിച്ച വിശദാംശങ്ങൾ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആത്യന്തികമായി, ചുമയ്ക്കുന്ന തങ്കപ്പനല്ലല്ലോ തീരുമാനമെടുത്തത്. എന്നാലോ അയാളുടെ ചുമയുടെ വിവരങ്ങളാണ് ശേഖരിക്കുന്നതും. തങ്കപ്പൻ അറിയേണ്ടേ കാര്യങ്ങൾ. കാരണം നാട്ടിൽ ജനാധിപത്യമാണെന്നാണല്ലോ തങ്കപ്പനെ നമ്മൾ വിശ്വസിപ്പിച്ചിട്ടുള്ളത്.

ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട് Personal Data Protection (PDP) Bill 2018-ൽ ഇന്ത്യൻ ഗവണ്മെന്റ് കൊണ്ടുവന്നു. ബി എൻ ശ്രീകൃഷ്ണ കമ്മറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു ബില്ലിലെ നിർദ്ദേശങ്ങളിൽ ഏറെയും. എന്നാൽ ഡാറ്റയുടെ കൈകാര്യത്തിനും അത് ചില ഘട്ടങ്ങളിൽ കൈവശപ്പെടുത്താനുമുള്ള സർക്കാരിന് നൽകുന്ന അധികാരത്തിന്റെ പേരിൽ (അത് ശ്രീകൃഷ്ണ റിപ്പോർട്ടിൽ നിന്നും വ്യത്യസ്തമായി മോദി സർക്കാർ ചേർത്തതാണ്) ബിൽ വിമർശിക്കപ്പെട്ടു. നിലവിൽ ബില്ല് JPC യുടെ പരിഗണനയിലാണ്. ഈ ബില്ല് തന്നെ യൂറോപ്യൻ യൂണിയന്റെ General Data Protection Regulation (GDPR), Asia-Pacific Economic Cooperation (APEC) Privacy Framework എന്നിവയുടെ മാതൃകയിലാണ് (അവയിൽനിന്നും പല ഭിന്നതകളും ഉണ്ട്) കൊണ്ടുവന്നത്. GDPR വളരെയേറെ സൂക്ഷ്മമായി ഉണ്ടാക്കിയ ഒരു ഡാറ്റ സംരക്ഷണ നിയമമാണ്.

അതായത് തങ്കപ്പന്റെ ചുമയുടെ മേലുള്ള അവസാനവാക്ക് തങ്കപ്പൻ തന്നെയായിരിക്കണം എന്ന് ഡാറ്റയുടെ കാര്യത്തിലെങ്കിലും ഒരു സാമാന്യധാരണ ഇപ്പോൾ ലോകത്തുണ്ട്. അതായത് ഗൂഗിളൊക്കെ വഴികാട്ടുന്ന ഈ കാലത്തു ഡാറ്റ ആര് കക്കാൻ, എന്നിട്ടെന്തു കാര്യം എന്ന മട്ടിൽ ഇതിനെ കാണാനാകില്ല. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച ഡാറ്റ മാത്രമെടുക്കാം. നിർദിഷ്ട ഇന്ത്യൻ ബില്ലിൽ ഡാറ്റയെ മൂന്നായി തിരിക്കുന്നു. Personal Data, Sensitive Personal Data , Critical Personal Data. ഇതിൽ Sensitive Personal Data-യിലാണ് വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ, sexual orientation, സാമ്പത്തിക വിവരങ്ങൾ എന്നിവയൊക്കെ ഉള്ളത്. ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യുന്ന Data Fiduciary എന്താണ് ഇതിന്റെ ലക്ഷ്യമെന്നും അതിന്റെ വരുംവരായ്കകൾ എന്താണെന്നുമൊക്കെ Data Principal -നു (ഇവിടെ individual) വ്യക്തമായും ബോധ്യപ്പെടുത്തണം. ഈ വിവരങ്ങൾ ആവശ്യമെങ്കിൽ തിരിച്ചുവാങ്ങാനും, നശിപ്പിച്ചുകളയാൻ ആവശ്യപ്പെടാനുമൊക്കെ വ്യക്തികൾക്ക് അവകാശം നിർദ്ദേശിക്കുന്നുണ്ട്.

ഡാറ്റ സംരക്ഷിക്കാൻ Data Fiduciary കർക്കശമായ മാനദണ്ഡങ്ങൾ പാലിക്കണം. ഡാറ്റ വ്യക്തിയുടെ അനുവാദമില്ലാതെ ദുരുപയോഗം ചെയ്യുകയോ കൈമാറുകയോ ചെയ്‌താൽ 15 കോടി രൂപയോ ആഗോള വിറ്റുവരവിന്റെ 4% പിഴയുമൊക്കെയാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. അതായത് തങ്കപ്പന്റെ ചുമ വളരെയേറെ വിലപിടിപ്പുള്ള ഒരു ചുമയാണ്. ഇനിയിപ്പോ ആർക്കും വിലയില്ലെങ്കിലും തങ്കപ്പന് സ്വന്തം ചുമ സംഗീതം പോലെ കേൾക്കാൻ അയാൾക്ക് മാത്രമായുള്ള അവകാശം ഒരു മൗലികാവകാശമാണെന്നും അത് ഭരണഘടന നൽകുന്ന എടുത്തുകളയാനാകാത്ത സ്വകാര്യത അവകാശമാണെന്നും Justice K.S. Puttaswamy v. Union of India വിധിയിലൂടെ സുപ്രീം കോടതി പറഞ്ഞിട്ടുമുണ്ട്. സ്പ്രിംഗ്ലർ മലയാളി ഉടമയുടെ ഉദ്ദേശ്യം ഇനിയിപ്പോ എന്തുതന്നെയായാലും ക്ഷമിക്കണം സർ, തങ്കപ്പൻ അയാളുടെ ചുമയുടെ വിവരങ്ങൾ ശേഖരിക്കാനുള്ള കരാറിന്റെ വിശദാംശങ്ങൾ അറിയാൻ നിയമപരമായിത്തന്നെ അർഹനാണ്. നിർദിഷ്ട ബിൽ നിയമമായില്ലെങ്കിൽക്കൂടി, ഭരണഘടന നൽകുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശം അനുസരിച്ച്.

വ്യക്തികളുടെ സമ്മതം എങ്ങനെ നേടുന്നു എന്നത് വളരെ കുഴപ്പം പിടിച്ച ഒരു കാര്യമാണ്. കാക്കത്തൊള്ളായിരം വ്യവസ്ഥകൾ വായിച്ചിട്ടല്ല നമ്മളൊരു വായ്പ എടുക്കുന്നത് എന്നതുപോലെ ഡാറ്റ ശേഖരണത്തിലും ഇത് സംഭവിക്കുന്നുണ്ട്. മിക്ക പഠനങ്ങളും കാണിക്കുന്നത് ഒരു സാങ്കേതികസേവനം ലഭിക്കുന്നതിനുവേണ്ടി വ്യക്തിവിവരങ്ങളുടെ കൈമാറ്റത്തിന് ആളുകൾ മടികാണിക്കില്ല എന്നതാണ്. അത് പക്ഷെ ആ വിവരങ്ങൾ ഏതൊക്കെ രീതിയിൽ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു ധാരണയുണ്ടായതുകൊണ്ടാകണമെന്നില്ല. ഇതൊരു പ്രശ്നമാണ്. എങ്കിലും ഈ സമ്മതം വളരെ നിർണായകമാണ്. ശ്രീകൃഷ്ണ കമ്മറ്റി പറയുന്നു, "The notice and choice framework to secure an individual’s consent is the bulwark on which data processing practices in the digital economy are founded. It is based on the philosophically significant act of an individual providing consent for certain actions pertaining to her data." Data localisation പോലുള്ള നിബന്ധനകൾ കമ്മറ്റി വെച്ചത് data യുടെ കൈമാറ്റത്തിനു തടയിടാനാണ്.

ഈ ഡാറ്റയാണോ പ്രധാന കാര്യം ആധാർ വഴി എല്ലാം എടുക്കുന്നില്ലേ എന്ന ചോദ്യം ഈ പ്രശ്നത്തിൽ നിന്നും ഒളിച്ചുകടക്കാനോ അല്ലെങ്കിൽ ആധാർ വഴിക്ക് ഭരണകൂടം വ്യക്തികളുടെ സ്വകാര്യത ലംഘിക്കാനും surveillance system നടപ്പാക്കാനും ഉപയോഗിച്ച യുക്തിയെ surveillance capitalism ത്തിലേക്ക് കൂട്ടിവെക്കലായെ കാണാനാകൂ. അങ്ങനെ ആധാറിെൻറ ഭരണകൂടയുക്തികളോട് പലതരത്തിൽ ഏറ്റുമുട്ടിയാണ് സ്വകാര്യത ഒരു ഭരണഘടനാവകാശമായി അംഗീകരിച്ചെടുത്തത്. ആധാർ ഏതാണ്ട് കേന്ദ്ര സർക്കാർ ആഗ്രഹിച്ച വഴിക്കു നടന്നുകിട്ടിയെങ്കിൽപ്പോലും.

അപ്പോൾ, തങ്കപ്പനെ നിങ്ങൾക്ക് വിലയില്ലെങ്കിലും അയാളുടെ ചുമയുടെ രാഗമാലികകൾ വിലയേറിയ ഡാറ്റയാണ്. Digital Universe-ൽ 2025 ആകുമ്പോഴേക്കും ഉണ്ടാകാൻ പോകുന്നത് 180 zettabytes ഡാറ്റയാണ് (180-നു ശേഷം 21 പൂജ്യം). ആമസോൺ, മൈക്രോസോഫ്റ്റ്, ആല്ഫബെറ് തുടങ്ങിയ കമ്പനികളുടെ പ്രധാന മൂലധന നിക്ഷേപം മുഴുവൻ ഇതിനുവേണ്ടിയാണ്. Artificial Intelligence -AI -യാണ് big data യുടെ മറ്റൊരു ഗുണഭോക്താവ്. ഇതൊക്കെ ദീർഘമായ വിഷയങ്ങളാണ്. അതിലേക്ക് മറ്റൊരവസരത്തിൽ പോകാം.

വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ എന്തിനൊക്കെ ഉപയോഗിക്കാം എന്നത് മാത്രമല്ല ജനധിപത്യത്തിന്റെയും സുതാര്യതയുടെയും അറിയാനുള്ള അവകാശത്തിന്റെയുമൊക്കെ തലങ്ങൾക്കൂടി ഈ സ്പ്രിംഗ്ലർ കമ്പനി പ്രശ്നത്തിനുണ്ട്. യൂസഫലിയും രവി പിള്ളയും ഇപ്പോൾ രാജി തോമസുമൊക്കെയായ പ്രവാസി ആഗോള മലയാളി വ്യാപാരികളുടെ ജീവകാരുണ്യസഹായങ്ങൾക്ക് ഈ നന്ദികേടാണോ തിരികെക്കൊടുക്കുന്നത് എന്നതരത്തിൽ വൈകാരികമായി ക്ഷോഭിക്കേണ്ടതല്ല ഈ വിഷയം. ആധാർ ഡാറ്റ അംബാനി ചോർത്തിയോ എന്ന ആശങ്ക ഉണ്ടായപ്പോൾ മുകേഷ് അംബാനി ഇന്ത്യക്കാരനാണല്ലോ, മൂപ്പർക്ക് നാട്ടിലെ കാരക്കൽ ദാസന്റെ വിവരങ്ങൾ കിട്ടിയിട്ട് എന്താ കാര്യം എന്നല്ലായിരുന്നു നമ്മൾ ചോദിച്ചത്. അംബാനി ഇന്ത്യക്കാരനാണല്ലോ എന്നും നമ്മൾ ആശ്വാസം കൊണ്ടില്ല. കാരണം അതിലെ അപകടങ്ങൾ നമുക്കറിയാമായിരുന്നു.

ഒരു Pandemic െൻറ സമയത്താണോ ഇതൊക്കെ എന്ന് ചോദിച്ചാൽ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ യു.എസ് സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നു എന്നാണ് വസ്തുത. മുതലാളിത്തത്തിനും മൂലധനത്തിനും യുദ്ധവും മഹാമാരിയുമൊന്നുമില്ല, കച്ചവടം മാത്രമേയുള്ളു. പക്ഷെ, സ്വന്തം ചുമയുടെ വ്യവഹാരാവകാശങ്ങൾക്കായി തങ്കപ്പൻ ഇത് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ അത് നൽകാനുള്ള ബാധ്യതയും അതിെൻറ വരും വരായ്കകളെക്കുറിച്ചു അയാളെ ബോധ്യപ്പെടുത്താനുള്ള ചുമതലയും ഒരു ജനാധിപത്യ ഭരണസംവിധാനത്തിനുണ്ടാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssprinkler agreementsprinklerPramod Puzhankara
News Summary - sprinkler agreement; people have right to know -kerala news
Next Story