Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പീഡ് ഗവേണർ...

സ്പീഡ് ഗവേണർ നിർബന്ധം, 50 കിലോമീറ്ററിൽ പൂട്ടണം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശങ്ങൾ

text_fields
bookmark_border
സ്പീഡ് ഗവേണർ നിർബന്ധം, 50 കിലോമീറ്ററിൽ പൂട്ടണം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശങ്ങൾ
cancel
camera_alt

representation image

തിരുവനന്തപുരം: അധ്യയന വർഷമാരംഭിക്കാനിരിക്കെ, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. പരമാവധി 50 കിലോമീറ്ററിൽ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവേണറുകൾ സ്കൂൾ വാഹനങ്ങളിൽ നിർബന്ധമാക്കി. സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്. വാഹനങ്ങളിൽ ജി.പി.എസ് സംവിധാനവും ഒപ്പം ഇവ സുരക്ഷ മിത്ര സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നതും ഉറപ്പാക്കണം. സ്കൂൾ മാനേജ്മെന്‍റിനും രക്ഷാകർത്താക്കൾക്കും സ്കൂൾ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാഹൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്.

സ്കൂൾ തുറക്കുന്നതിനുമുമ്പ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ) എല്ലാ സ്കൂൾ ബസിലും വേണം. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാം. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോർഡിങ് പോയൻറ് , രക്ഷാകർത്താവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും എല്ലാ കുട്ടികളുടെയും യാത്രാ മാർഗങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. ഇവ മോട്ടോർ വാഹന വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കണം.

സ്കൂൾ വാഹനങ്ങൾക്കുള്ള മറ്റ് നിർദേശങ്ങൾ

● ഒരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്.

● വാഹനത്തിന്റെ പിറകിൽ വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം.

● സ്കൂളിന്‍റെ പേരും ഫോൺ നമ്പറും വാഹനത്തിന്‍റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം.

● ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം.

● ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം

● വെറ്റില മുറുക്ക്, ലഹരിവസ്തുക്കൾ ചവയ്ക്കൽ, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവരെ വാഹനങ്ങളിലെ ജീവനക്കാരായി നിയോഗിക്കരുത്.

● പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണം.

● വാഹനത്തിനകത്ത് ഫയർ എക്സ്റ്റിങ്യുഷർ എല്ലാവർക്കും കാണാവുന്ന രീതിയിലും അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിക്കണം.

● സ്കൂൾ വാഹനങ്ങളിൽ കൂളിങ് ഫിലിം-കർട്ടൻ എന്നിവ ഉപയോഗിക്കരുത്

● വാഹനത്തിന്‍റെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ (സൈഡ് ബാരിയർ) ഘടിപ്പിച്ചിരിക്കണം

● വാഹനത്തിന്‍റെ പിറകിൽ ചൈൽഡ് ലൈൻ (1098) പൊലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം

● സ്കൂൾ അധികാരികളോ അധ്യാപക-രക്ഷാകർതൃ പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിന്‍റെ യാന്ത്രിക ക്ഷമതയും ഇടക്കിടെ പരിശോധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school bus
News Summary - speed governor must for school vehicles
Next Story