Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യയെ...

സൗമ്യയെ കൊലപ്പെടുത്താൻ നേരത്തെയും ശ്രമം

text_fields
bookmark_border
sowmya-23
cancel

കായംകുളം: വള്ളികുന്നത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ പട്ടാപ്പകൽ വീടിന് മുന്നി ൽ വെട്ടിവീഴ്ത്തി തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നിൽ പ്രണയനൈരാശ്യവും സാമ്പത്തിക തർക്കങ്ങളുമെന്ന് സൂച ന. വള്ളികുന്നം തെക്കേമുറി ഉൗപ്പൻവിളയിൽ സജീവിെൻറ ഭാര്യയും വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ െപാലീസ ് ഒാഫിസറുമായ സൗമ്യയാണ് (34) വീടിന് മുന്നിൽ ശനിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ആലുവ ട ്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ അജാസ് (34) സാരമായ പൊള്ളലോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയി ൽ ചികിത്സയിലാണ്. ഇയാളുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ സംഭവത്തിെൻറ കൃത്യവിവരം നൽകാൻ പൊലീസിനുമാകുന്നില്ല.

അതേസമയം, അജാസും സൗമ്യയുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് മാതാവ് ഇന്ദിര പറയുന്നത്. വീട്ടിൽ വരാറുണ്ടായിരുന്ന ഇയാൾ മകളെ ഉപദ്രവിച്ചിരുന്നതായും ഇവർ പറഞ്ഞു. മൂന്നുമാസം മുമ്പ് വീട്ടിലെത്തിയ അജാസ് സൗമ്യയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും മുതുകത്ത് ഷൂവിന് അടിക്കുകയും ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോഴാണ് മകൾ തന്നോട് ഇത് പങ്കുവെച്ചത്. ഒന്നര ലക്ഷം രൂപ അജാസിന് നൽകാനുണ്ടായിരുന്നു. ഇത് നൽകാൻ മകൾെക്കാപ്പം താനും പോയിരുന്നു. അന്ന് പണം വാങ്ങിയില്ല. കാറിൽ ഒാച്ചിറയിൽ എത്തിച്ചു. പണം പിന്നീട് അക്കൗണ്ടിലേക്ക് ഇെട്ടങ്കിലും വീണ്ടുമത് മകളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.

ശല്യം കാരണം സിം വരെ മാറ്റേണ്ടിവന്നു. മൂന്നുമാസം മുമ്പ് സൗമ്യക്കുനേരെ അജാസിൽനിന്ന് ഉണ്ടായ ഉപദ്രവം എസ്.െഎയോട് പറഞ്ഞിരുന്നതായാണ് ഇവർ പറയുന്നത്. എന്നാൽ, ഇങ്ങനൊരു സംഭവം അറിയില്ലെന്നാണ് വള്ളികുന്നം പൊലീസ് പറയുന്നത്. അമ്മക്കുനേരെ അജാസിൽനിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഏഴാം ക്ലാസ് വിദ്യാർഥിയായ മകൻ ഋഷികേശും പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് വിവരം പങ്കുവെക്കണമെന്നും അമ്മ പറഞ്ഞിരുന്നു. അജാസിനെ ഒരിക്കൽപോലും കണ്ടിട്ടിെല്ലന്നാണ് മകൻ പറയുന്നത്. അജാസിനെ നേരത്തെയൊന്നും ഇൗ ഭാഗത്ത് കണ്ടിട്ടിെല്ലന്ന് സംഭവത്തിെൻറ ദൃക്സാക്ഷിയും സൗമ്യ മരിച്ചുവീണ വീടിെൻറ ഉടമസ്ഥയുമായ തസ്നിയും പറഞ്ഞു.

ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതാകാം വൈരാഗ്യകാരണമായത്. രണ്ടുപേരുടെയും ഫോണുകൾ പരിശോധിച്ചാൽ മാത്രമെ സൗഹൃദം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ വെള്ളമില്ലാത്തത് കാരണം രണ്ടാഴ്ച മുമ്പ് മക്കളെ ക്ലാപ്പനയിെല കുടുംബവീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെയായിരുന്ന സൗമ്യ അഞ്ചുദിവസം മുമ്പ് വള്ളികുന്നത്തേക്ക് വന്നതാണ്. രണ്ടുദിവസം സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. മറ്റുള്ള ദിവസം വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ശനിയാഴ്ച ക്ലാപ്പനയിലേക്ക് വരുമെന്ന് അമ്മ പറഞ്ഞിരുന്നതായി മകൻ ഋഷികേശ് പറഞ്ഞു. ഇവിടേക്ക് പോകാനുള്ള യാത്രക്കിടെയാണ് അജാസിെൻറ വരവെന്ന് കരുതുന്നു.

ആയുധങ്ങൾ കൂടാതെ രണ്ട് കുപ്പിയിൽ പെട്രോളും രണ്ട് സിഗരറ്റ് ലൈറ്ററുമായാണ് അജാസ് വന്നത്. വെട്ടിവീഴ്ത്തിയ ശേഷമാണ് കാറിൽനിന്ന് പെട്രോൾ കൊണ്ടുവന്ന് സൗമ്യയുടെ ദേഹത്ത് ഒഴിച്ച് കത്തിച്ചത്. രണ്ടാമത്തെ കുപ്പിയിലെ പെട്രോൾ ഇയാൾ സ്വന്തം ദേഹത്തേക്ക് ഒഴിെച്ചന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് പോവുകയാണെന്ന് പറഞ്ഞ് വെള്ളിയാഴ്ചയാണ് അജാസ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSowmya murderVallikunnam murder case
News Summary - Sowmya murder case-Kerala news
Next Story