Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂരത്തിനിടയിലോ,...

പൂരത്തിനിടയിലോ, ശബ്ദാവബോധന ദിനം!

text_fields
bookmark_border
പൂരത്തിനിടയിലോ, ശബ്ദാവബോധന ദിനം!
cancel

തൃശൂർ: നോക്കണേ തൃശൂർപൂരത്തിെൻറ സ്വാധീനം! വിണ്ണിൽ വർണവിന്യാസത്തിെനാപ്പം ശബ്ദഘോഷവും തീർക്കുന്ന തൃശൂർപൂരത്തിെൻറ പശ്ചാത്തലത്തിൽ ലോക ശബ്ദാവബോധന ദിനാചരണം സംസ്ഥാന സർക്കാർ മാറ്റിവെച്ചു. എല്ലാ വർഷവും ഏപ്രിൽ അവസാനത്തെ ബുധനാഴ്ചയാണ് ലോക ശബ്ദാവബോധന ദിനം. ഇക്കുറി, ഏപ്രിൽ 25ന്. അന്നുതന്നെയാണ് വിശ്വവിഖ്യാതമായ തൃശൂർപൂരം. അതാണെങ്കിലോ, ശബ്ദത്തിെൻറ പൊടിപൂരം. അന്നത്തെ കാതടപ്പിക്കുന്ന വെടിക്കെട്ടിനൊപ്പം ശബ്ദാവബോധന ദിനംകൂടി ആചരിച്ചാൽ ഉണ്ടാകുന്ന വിരോധാഭാസം മറികടക്കാൻ സർക്കാർ കണ്ടെത്തിയ മാർഗമാണ് 1996 മുതൽ വേൾഡ് സെൻറർ േഫാർ ഹിയറിങ് ആൻഡ് കമ്യൂണിക്കേഷെൻറ ആഭിമുഖ്യത്തിൽ ലോകമാകെ ആചരിക്കുന്ന ഇൗ ദിനം മാറ്റിവെക്കൽ.

അതിെൻറ പ്രായശ്ചിത്തമെന്നോണം, ഇതുമായി ബന്ധപ്പെട്ട് പൂരത്തിന് മുമ്പും പിമ്പുമായി രണ്ട് പരിപാടികൾ നടത്താനാണ് സർക്കാർ തീരുമാനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യാന്തര, ദേശീയ, ഇതര സംസ്ഥാനങ്ങളിലെല്ലാം 25ന് തന്നെയാണ് ദിനാചരണം നടത്തുന്നത്. എന്നാൽ, വെടിെക്കട്ടിനൊപ്പം തൃശൂർപൂരത്തിെൻറ ശബ്ദഗരിമ ആസ്വദിക്കാൻ എത്തുന്ന പുരുഷാരത്തിനൊപ്പം നിൽക്കാനാണ് ദിനാചരണം മാറ്റിയതെന്ന് മാത്രം സർക്കാർ സമ്മതിച്ചു തരില്ല. 

കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് പരിപാടികൾ നടത്താനാണ് സർക്കാർ ശ്രമം. 23ന് കൊച്ചിയിലും 26ന് തിരുവനന്തപുരത്തുമാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നേത്ര. അതായത് പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 23നും പൂരം നടക്കുന്ന ലോക ശബ്ദാവബോധന ദിനം കഴിഞ്ഞ് പിേറ്റ ദിവസം 26നുമാണ് പരിപാടികൾ അരങ്ങേറുക. എപ്രിൽ 26ന് തന്നെയാണ് ഗതാഗത വകുപ്പും ദിനം ആചരിക്കുന്നത്. 23 മുതൽ 30 വരെ ആചരിക്കുന്ന റോഡ് സുരക്ഷ വാരത്തിെൻറ ഭാഗമായി ഹോണില്ലാ ദിനവും ആചരിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ തൃശൂർപൂരം അരങ്ങേറുന്ന തേക്കിൻകാട് മൈതാനി ശബ്ദരഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഇതുവരെ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrissure poorammalayalam newsNoise Awareness Day
News Summary - Sound Awarness Day - Kerala News
Next Story