Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണീർ മഴ സാക്ഷി;...

കണ്ണീർ മഴ സാക്ഷി; ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ ഒാർമയായി

text_fields
bookmark_border
കണ്ണീർ മഴ സാക്ഷി; ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ ഒാർമയായി
cancel

ചെറുതോണി (ഇടുക്കി): ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം വീട്ടില്‍ സൗമ്യയുടെ മൃതദേഹം ഞായറാഴ്ച വൈകീട്ട് 3.30ന് പ്രിയപ്പെട്ടവരെ സാക്ഷിയാക്കി കീരിത്തോട് നിത്യസഹായമാത പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്കരിച്ചു. ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊലീസിെൻറ കർശന നിയന്ത്രണത്തിലായിരുന്നു ചടങ്ങുകൾ.

കണ്ട് കൊതിതീരാത്ത അമ്മക്ക് ഏക മകൻ അഡോൺ അന്ത്യചുംബനം നൽകിയ രംഗം കണ്ടുനിന്നവരെ കരയിച്ചു. ഭർത്താവ് സന്തോഷ് ഇൗ സമയം വാവിട്ടുകരഞ്ഞു. അലമുറയിട്ട സൗമ്യയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആർക്കും ആശ്വസിപ്പിക്കാനായില്ല.

കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ശനിയാഴ്ച രാത്രി 10.30നാണ് കീരിത്തോട്ടിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച സംസ്കാരശുശ്രൂഷക്ക് ഇടുക്കി രൂപത വികാരി ജനറാൾ ഫാ. ജോസ് പ്ലാച്ചിക്കൽ നേതൃത്വം നൽകി. തുടർന്ന് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.

സൗമ്യയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന ഭർത്താവ് സന്തോഷ്

തങ്ങളുടെ മാലാഖയായിരുന്നു സൗമ്യയെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ചടങ്ങിൽ പെങ്കടുത്ത ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക പറഞ്ഞു. സൗമ്യയോടുള്ള ആദരസൂചകമായി അദ്ദേഹം പ്രത്യേകമുദ്ര മകൻ അഡോണിന് കൈമാറി. കേരള ഗവർണർക്കുവേണ്ടി കലക്ടര്‍ എച്ച്. ദിനേശന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, മുൻ എം.എൽ.എ പി.സി. ജോർജ്, ഇ.എം. അഗസ്തി, മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്, ജനപ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിച്ചു.


മൃതദേഹത്തിനൊപ്പം എത്തിയ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക സൗമ്യയുടെ കുടുംബാംഗങ്ങളോടൊപ്പം



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelSaumya
News Summary - sad moments at soumya's funeral
Next Story