Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യയുടെ മൃതദേഹം...

സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി

text_fields
bookmark_border
സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി
cancel
camera_alt???????????? ???? ????? ?????? ????? ????????? ??????? ?????????????????????????? ??????? ???????? ????? ?????????????????? ????????????? ??????????? ????????????????

അമ്പലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട വനിത സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്കരെൻറ മൃതദേഹം പോസ്റ്റ്മോർട്ട ത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ഫോറൻസിക് സർജൻ മേധാവി ഡോ. കെ. ശ്രീദേവിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. രാവിലെ 10.45ഓടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ര ണ്ടര മണിക്കൂർ നീണ്ടു. ഉച്ചക്ക് 1.45ഓടെ സൗമ്യയുടെ മാതൃസഹോദരിയുടെ മകൻ അനീഷും മറ്റുബന്ധുക്കളും ചേർന്ന് ഏറ്റുവാങ് ങിയ മൃതദേഹം പൊലീസ് ആംബുലൻസിൽ ഓച്ചിറയിലെ പരബ്രഹ്മം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ചവരെ ഇവിടെ സൂക ്ഷിക്കുന്ന മൃതദേഹം സൗമ്യയുടെ ഭർത്താവ് സജീവ് ലിബിയയിൽനിന്ന് എത്തിയശേഷം സംസ്കരിക്കും.

സംഭവത്തിൽ ദേഹമാസകല ം പൊള്ളലേറ്റ അജാസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. 50 ശതമാനം പൊള്ളലേറ്റ ഇയാളുടെ മൊഴി യെടുക്കാൻ ശനിയാഴ്ച രാത്രിയോടെ മജിസ്ട്രേറ്റ് എത്തിയെങ്കിലും സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ശ്രമം വിഫലമായി. ഞ ായറാഴ്ച െപാലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും സംസാരിക്കാനാകില്ലെന്ന് പറഞ്ഞു. എന്നാൽ, അജാസിെൻറ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചാൽ മജിസ്ട്രേറ്റിനെ എത്തിച്ച് മൊഴിയെടുക്കാനാണ് പൊലീസ് നീക്കം.

പോസ്റ്റ്മോർട്ടം നടപടികളുടെ ഭാഗമായി ആശുപത്രിയിലെത്തിയ വള്ളികുന്നം എസ്.ഐ ഇ. ഷൈജുവിെൻറ നേതൃത്വത്തിെല സംഘം അജാസിനെ കണ്ടിരുന്നു. പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, ജില്ല പ്രസിഡൻറ് എ. അഞ്ജു, സംസ്ഥാന കമ്മിറ്റി അംഗം ജി. സജീവ് കുമാർ, ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രദീപ്, സൗമ്യയുടെ സഹപ്രവർത്തർ എന്നിവരും പോസ്റ്റ്മോർട്ടം നടപടികളുടെ ഭാഗമായി മോർച്ചറിയിൽ എത്തിയിരുന്നു.

കഴുത്തിലേറ്റ മുറിവാണ് സൗമ്യയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കായംകുളം: കഴുത്തിന് പിറകുവശത്ത് ആഴത്തിലേറ്റ മുറിവാണ് വനിത സിവിൽ പൊലീസ് ഒാഫിസർ സൗമ്യയുടെ (34) മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമിത രക്തസ്രാവത്തിനൊപ്പം പൊള്ളലേറ്റതും മരണത്തിലേക്ക് നയിെച്ചന്നും പ്രാഥമിക റിപ്പോർട്ട്. അതേസമയം, സൗമ്യയെ കൊലപ്പെടുത്തിയശേഷം പ്രതി അജാസ് (34) ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. വെേട്ടറ്റുവീണ സൗമ്യയുടെമേൽ പെട്രോൾ ഒഴിച്ചശേഷം സ്വന്തം ദേഹേത്തക്കും ഒഴിക്കുകയായിരുന്നു. എന്നാൽ, അജാസിെൻറ ഉയരക്കൂടുതൽ കാരണം കൂടുതൽ പെട്രോളും സൗമ്യയുടെ ദേഹത്തേക്കാണ് പതിച്ചത്.

ഇരുവരുടെയും മൊബൈലുകൾ പരിശോധിക്കാൻ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാൽ മാത്രമേ കൊലയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാകൂ. അജാസിെൻറ യാത്രവിവരങ്ങൾ മനസ്സിലാക്കാൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. സാരമായി പൊള്ളലേറ്റ അജാസിെൻറ നിലയിൽ കാര്യമായ പുരോഗതിയില്ല. ഇയാളിൽനിന്നുള്ള മൊഴി ലഭിക്കാത്തതും തുടരന്വേഷണത്തിന് തടസ്സമാകുന്നു. സാേങ്കതിക പരിശോധനകളിലൂടെ ഇത് മറികടക്കാനാണ് ശ്രമം.


അജാസിനെതിരെ നാളെ നടപടിയുണ്ടാകും
ആലുവ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്കരനെ കാറിടിച്ചുവീഴ്ത്തി വെട്ടിയശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അജാസിനെതിരെ (33) തിങ്കളാഴ്ച നടപടിയുണ്ടാകും. പ്രാഥമികാന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമെന്നും തുടർന്ന് വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നും റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. വീട് നിർമാണത്തിനെന്ന പേരിൽ രണ്ടാഴ്ച അവധിയെടുത്താണ് പൊലീസുകാരനായ അജാസ് വള്ളികുന്നത്ത് സൗമ്യയുടെ വീടിനുസമീപത്ത് ശനിയാഴ്ച കൊലപ്പെടുത്തിയത്.


കൺമുന്നിലൊരു അഗ്നിഗോളം; ഞെട്ടൽ മാറാതെ തസ്നി
കായംകുളം: അയൽപക്കത്തെ ചേച്ചി കൺമുന്നിൽ പിടഞ്ഞുവീണതിെൻറ നടുക്കം വിട്ടുമാറാതെ തസ്നി. വള്ളികുന്നം കരിപ്പുറത്ത് യുസ്റ മൻസിലിൽ മുസ്തഫയുടെ ഭാര്യ തസ്നിയുടെ (25) മുഖത്ത് ഭയം ഇപ്പോഴുമുണ്ട്. ‘‘ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ജോലിയെല്ലാം കഴിഞ്ഞ് മുന്നിലെ വാതിലും അടച്ച് കുളിക്കാൻ കയറിയിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങുേമ്പാഴാണ് പുറത്ത് സ്ത്രീയുടെ അലർച്ച കേൾക്കുന്നത്. ജനാല തുറന്നുനോക്കുേമ്പാൾ അയൽക്കാരിയായ സൗമ്യയുടെ മുഖം മിന്നായംപോലെ കണ്ടു. രക്തം വാർന്ന് ഒാടിയെത്തിയ അവർ എെൻറ വീടിന് മുന്നിലേക്ക് നിലംപതിക്കുകയായിരുന്നു. പിന്നെ തീയാളുന്നതാണ് കണ്ടത്. കൊടുവാളുമായി നിൽക്കുന്ന അക്രമി.

ഞാനൊന്നമ്പരന്നു. ഭയപ്പെട്ട എനിക്ക് പെെട്ടന്ന് പുറത്തേക്ക് ഇറങ്ങാനായില്ല. ബഹളംകേട്ട് പരിസരത്തുനിന്ന് ആരൊക്കെയോ ഒാടി അടുക്കുന്നത് കണ്ടേപ്പാൾ ഒരു ബക്കറ്റ് വെള്ളവുമായാണ് ഞാനും കതക് തുറന്ന് പുറത്തേക്ക് എത്തുന്നത്. ഇത് സൗമ്യയുടെ ദേഹത്തേക്ക് ഒഴിച്ചു. അപ്പോൾ പൈപ്പിൻ ചുവട്ടിലിരിക്കുകയായിരുന്ന കൊലയാളിയുടെ എെൻറ നേരയുള്ള ക്രൂരമായ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്. വെള്ളം ഒഴിക്കരുതെന്ന ഭാവത്തോടെ അയാൾ കൈകളും ചലിപ്പിച്ചിരുന്നു. അയൽവാസിയെന്ന നിലയിൽ നല്ല സൗഹൃദമാണ് സൗമ്യയുമായി ഉണ്ടായിരുന്നത്. മാന്യമായ പെരുമാറ്റമായിരുന്നു. അക്രമിയെപോലൊരാളെ ഒരിക്കൽപോലും കണ്ടിട്ടില്ല. മുമ്പ് ഇങ്ങനൊരാൾ ഇവിടെ വന്നിേട്ടയില്ല’’ എന്ന് തസ്നി തറപ്പിച്ചുപറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soumya murdermavelikkara murder
News Summary - soumya murder
Next Story