Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യയെ തീ കൊളുത്തി...

സൗമ്യയെ തീ കൊളുത്തി കൊന്ന കേസ്: അജാസിന് സസ്പെൻഷൻ

text_fields
bookmark_border
ajas
cancel

ആലുവ: പൊലീസുകാരിയെ കൊന്ന കേസിലെ പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ കാക ്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍.എ. അജാസിനെയാണ് സര്‍വിസില്‍നിന്ന് സസ്‌പെൻഡ് ചെയ്തത്. വള്ളികുന്നത്ത് പൊലീസു കാരി സൗമ്യയെ കൊലപ്പെടുത്തിയ കേസിലാണ് അജാസിനെ റൂറല്‍ എസ്.പി കെ.കാര്‍ത്തിക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

കൊലപാതകത്തില്‍ അജാസിെൻറ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം അന്വേഷണസംഘം എസ്.പിക്ക് കൈമാറിയിരുന്നു. ഇത് പരിഗണിച്ചാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സി.ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥനായിരിക്കും അന്വേഷണച്ചുമതല. ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി എടുക്കാനാണ് തീരുമാനം. നടപടിക്കുമുമ്പ് അജാസ് ജോലി ചെയ്തിരുന്ന ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മിന്നല്‍ സന്ദര്‍ശനം നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്‌ഥരോട് നേരിട്ട് തിരക്കുകയും ചെയ്തു.

ഈ മാസം 15ന് വൈകീട്ട് നാലോടെ സൗമ്യയുടെ വീടിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ ക്രൂരത. കൊടുവാൾകൊണ്ട് വെട്ടിയും കുത്തിയും വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടർന്നതിനാൽ രക്ഷപ്പെടാൻ കഴിയാതിരുന്ന അജാസിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയും പൊലീസ് കസ്റ്റഡിയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വീട്ടിൽനിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങിയ സൗമ്യയെ കാർ ഇടിച്ചുവീഴ്ത്തിയശേഷമാണ് കൊടുവാൾകൊണ്ട് വെട്ടിയത്. തുടർന്ന് കഠാര നെഞ്ചത്ത് കുത്തിയിറക്കി. അയൽവീട്ടിലേക്ക് ഒാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇൗ സമയത്താണ് പെട്രോൾ തെറിച്ചുവീണ് അജാസിന് പൊള്ളലേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssoumya murdermalayalam newssuspentionmavelikkara murderajas
News Summary - soumya murder case; ajas suspended -kerala news
Next Story