Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സെല്ലിന്റെ അഴികൾ...

'സെല്ലിന്റെ അഴികൾ അറുത്തുമാറ്റി, തുണികൊണ്ട് വടമുണ്ടാക്കി, മതിലിന് മുകളിലുള്ള ഫെൻസിങ്ങിൽ വടംകുരുക്കി'; ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് അതിസാഹസികമായി

text_fields
bookmark_border
സെല്ലിന്റെ അഴികൾ അറുത്തുമാറ്റി, തുണികൊണ്ട് വടമുണ്ടാക്കി, മതിലിന് മുകളിലുള്ള ഫെൻസിങ്ങിൽ വടംകുരുക്കി; ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് അതിസാഹസികമായി
cancel
camera_alt

ഗോവിന്ദച്ചാമി, കണ്ണൂർ സെൻട്രൽ ജയിലിലെ മതിലിൽ രക്ഷപ്പെടാൻ ഉപയോഗിച്ച തുണികൊണ്ടുണ്ടാക്കിയ വടം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പുലർച്ചെ 1.15നെന്ന് ജയിൽ ചാടിയതെന്ന് പൊലീസ്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സി 46 എന്ന ജയിൽവേഷത്തിലാണ് രക്ഷപ്പെട്ടത്. പ്രതിയുടെ പുതിയ ചിത്രം ജയിൽ അധികൃതകർ പുറത്തുവിട്ടിട്ടുണ്ട്.

സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് രാവിലെ 1.15ഓടെ ഇയാൾ ജയിൽ ചാടുകയായിരുന്നു. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

രാവിലെ പരിശോധനക്കായി ജയിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്.

ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി നടക്കുന്നത്. പ്രതിയുടെസൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി-കണ്ണൂർ സെൻട്രൽ ജയിൽ പുതിയ ചിത്രം ജയിൽ അധികൃതകർ പുറത്തുവിട്ടിട്ടുണ്ട്. ഒരുകൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവർ ജയിൽ സുപ്രണ്ടിന്റെ 9446899506 നമ്പറിൽ വിവരം അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Central JailSoumya Murder CaseGovindachamy
News Summary - Soumya murder case accused Govindachamy-Kannur Central Jail
Next Story