Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2019 5:12 PM GMT Updated On
date_range 27 Oct 2019 5:12 PM GMTകൊച്ചി മേയറും സ്ഥിരം സമിതി അധ്യക്ഷന്മാരും മാറാൻ സാധ്യത
text_fieldsbookmark_border
കൊച്ചി: കോൺഗ്രസ് ജില്ല നേതൃത്വം നിലപാട് കടുപ്പിച്ചതോടെ സൗമിനി ജയിെൻറ കൊച്ചി മേയ ർ സ്ഥാനം നഷ്ടമായേക്കും. നഗരത്തിലുണ്ടായ വെള്ളെക്കട്ടും ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്തത് കോർപറേഷൻ ഭരണത്തിെൻറ വീ ഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ മേയർക ്കെതിരെ നിലപാട് കടുപ്പിച്ചത്. ഒപ്പം മുഴുവൻ സ്ഥിരം സമിതി ചെയർമാൻമാരെയും മാറ്റാനു ള്ള നിർദേശവും അവർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറിനെ തിങ്കളാഴ്ച അറിയിക്കുമെന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ബാബു മാധ്യമങ ്ങളോട് പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച ഒരുവിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കോർപറേഷനിലെ ഭരണപക്ഷ കൗൺസിലർമാർ പറയുന്നത്. നേതൃമാറ്റവും സ്ഥിരം സമിതികളുടെ അഴിച്ചുപണിയും ഉണ്ടായാൽ ഒരുപക്ഷേ ഞാണിന്മേൽ തൂങ്ങുന്ന കോർപറേഷൻ ഭരണം യു.ഡി.എഫിന് കൈവിടുമോയെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾെപ്പടെ സ്ഥാനങ്ങൾ മാറണമെന്ന് മുമ്പുതന്നെ ധാരണ ഉണ്ടായിരുന്നു. അപ്രകാരമാണ് മേയറെ മാറ്റാന്‍ തീരുമാനിച്ചതെന്ന് കെ. ബാബു പറയുന്നു. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇടത്-വലത് മുന്നണികൾ വാക്കാൽ ധാരണ ഉണ്ടാക്കിയിരുന്നു. പക്ഷേ ചുരുക്കം ചിലയിടത്ത് ഒഴികെ നടപ്പായില്ല.
പ്രധാനകാരണം ഭരണം നഷ്ടമാകുമോ എന്ന ആശങ്കയാണ്. കൊച്ചിയിലും നേതാക്കൾക്കിടയിൽ അത്തരമൊരു ഭയം ഇല്ലാതില്ല. നേതൃമാറ്റം വരുേമ്പാൾ പ്രധാനമായും ഭരണസ്തംഭനം ഉണ്ടാവുക സ്വാഭാവികമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ കാലാവധി മാത്രം ശേഷിക്കെ ഒന്നും നടപ്പാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായാൽ വലിയ തിരിച്ചടിയാവും അതുണ്ടാക്കുക. അതിനിടെ, ശനിയാഴ്ച രാത്രി ജില്ല കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്ന് മേയർ മാറ്റം സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കെ.പി.സി.സി നേതൃത്വത്തെ അറിയിക്കും. നേതൃത്വം സൂക്ഷ്മമായി പരിശോധിച്ചശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
വീഴ്ചകൾക്ക് ഉത്തരവാദി മേയർ മാത്രമല്ല -കെ.വി. തോമസ്
കൊച്ചി: കോർപറേഷൻ വീഴ്ചകളിൽ മേയർക്ക് മാത്രമല്ല, എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. പേരണ്ടൂർ കനാൽ ഉൾപ്പെടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍, ഒരുനടപടിയും എടുത്തില്ല. സര്‍ക്കാറിനും ഇക്കാര്യത്തിൽ വീഴ്ചപറ്റിയെന്നും കെ.വി. തോമസ് കുറ്റപ്പെടുത്തി. കോർപറേഷനിലെ ഭരണമാറ്റത്തെക്കുറിച്ച ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിനുമുമ്പേ ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണം ഉപതെരഞ്ഞെടുപ്പുഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല. മേയർ എന്ന നിലയിൽ സൗമിനി നന്നായി പ്രവർത്തിെച്ചന്നും കെ.വി. തോമസ് പറഞ്ഞു.
വോട്ട് കുറഞ്ഞത് മഴ കാരണം -പി.ടി. തോമസ്
കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ടി.ജെ. വിനോദിന് വോട്ട് കുറഞ്ഞത് കോർപറേഷൻ പിടിപ്പുകേടുകൊണ്ടാണെന്ന് പറയുന്നതിൽ വസ്തുതയില്ലെന്ന് പി.ടി. തോമസ് എം.എൽ.എ. മഴക്കെടുതി പ്രധാന കാരണമായി. എറണാകുളം ഇന്നേവരെ കാണാത്ത പേമാരിയായിരുന്നു തെരഞ്ഞെടുപ്പുദിവസം.
കഴിഞ്ഞവർഷത്തെ പ്രളയകാലത്തുപോലും പെയ്ത മഴ ഇത്തരത്തിൽ കൊച്ചിയെ ബാധിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. മറ്റുകാരണങ്ങൾ വോട്ടിങ്ങിൽ ബാധിച്ചിട്ടുണ്ടോയെന്ന് കോൺഗ്രസ് പരിശോധിക്കും. വോട്ടുശതമാനം കുറഞ്ഞത് കോർപറേഷെൻറ പിടിപ്പുകേടുകൊണ്ടാണെന്ന് പറയുന്നതിൽ യാഥാർഥ്യമില്ല. കൊച്ചി മേയറെ മാറ്റണമെന്നും തനിക്ക് അഭിപ്രായമില്ല. വി.ഡി. സതീശൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിെൻറ അഭിപ്രായമായിരിക്കും. ആ പ്രസ്താവനയോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നില്ലെന്നും പി.ടി. തോമസ് പറഞ്ഞു.
ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറിനെ തിങ്കളാഴ്ച അറിയിക്കുമെന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ബാബു മാധ്യമങ ്ങളോട് പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച ഒരുവിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കോർപറേഷനിലെ ഭരണപക്ഷ കൗൺസിലർമാർ പറയുന്നത്. നേതൃമാറ്റവും സ്ഥിരം സമിതികളുടെ അഴിച്ചുപണിയും ഉണ്ടായാൽ ഒരുപക്ഷേ ഞാണിന്മേൽ തൂങ്ങുന്ന കോർപറേഷൻ ഭരണം യു.ഡി.എഫിന് കൈവിടുമോയെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾെപ്പടെ സ്ഥാനങ്ങൾ മാറണമെന്ന് മുമ്പുതന്നെ ധാരണ ഉണ്ടായിരുന്നു. അപ്രകാരമാണ് മേയറെ മാറ്റാന്‍ തീരുമാനിച്ചതെന്ന് കെ. ബാബു പറയുന്നു. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇടത്-വലത് മുന്നണികൾ വാക്കാൽ ധാരണ ഉണ്ടാക്കിയിരുന്നു. പക്ഷേ ചുരുക്കം ചിലയിടത്ത് ഒഴികെ നടപ്പായില്ല.
പ്രധാനകാരണം ഭരണം നഷ്ടമാകുമോ എന്ന ആശങ്കയാണ്. കൊച്ചിയിലും നേതാക്കൾക്കിടയിൽ അത്തരമൊരു ഭയം ഇല്ലാതില്ല. നേതൃമാറ്റം വരുേമ്പാൾ പ്രധാനമായും ഭരണസ്തംഭനം ഉണ്ടാവുക സ്വാഭാവികമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ കാലാവധി മാത്രം ശേഷിക്കെ ഒന്നും നടപ്പാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായാൽ വലിയ തിരിച്ചടിയാവും അതുണ്ടാക്കുക. അതിനിടെ, ശനിയാഴ്ച രാത്രി ജില്ല കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്ന് മേയർ മാറ്റം സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കെ.പി.സി.സി നേതൃത്വത്തെ അറിയിക്കും. നേതൃത്വം സൂക്ഷ്മമായി പരിശോധിച്ചശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
വീഴ്ചകൾക്ക് ഉത്തരവാദി മേയർ മാത്രമല്ല -കെ.വി. തോമസ്
കൊച്ചി: കോർപറേഷൻ വീഴ്ചകളിൽ മേയർക്ക് മാത്രമല്ല, എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. പേരണ്ടൂർ കനാൽ ഉൾപ്പെടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍, ഒരുനടപടിയും എടുത്തില്ല. സര്‍ക്കാറിനും ഇക്കാര്യത്തിൽ വീഴ്ചപറ്റിയെന്നും കെ.വി. തോമസ് കുറ്റപ്പെടുത്തി. കോർപറേഷനിലെ ഭരണമാറ്റത്തെക്കുറിച്ച ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിനുമുമ്പേ ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണം ഉപതെരഞ്ഞെടുപ്പുഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല. മേയർ എന്ന നിലയിൽ സൗമിനി നന്നായി പ്രവർത്തിെച്ചന്നും കെ.വി. തോമസ് പറഞ്ഞു.
വോട്ട് കുറഞ്ഞത് മഴ കാരണം -പി.ടി. തോമസ്
കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ടി.ജെ. വിനോദിന് വോട്ട് കുറഞ്ഞത് കോർപറേഷൻ പിടിപ്പുകേടുകൊണ്ടാണെന്ന് പറയുന്നതിൽ വസ്തുതയില്ലെന്ന് പി.ടി. തോമസ് എം.എൽ.എ. മഴക്കെടുതി പ്രധാന കാരണമായി. എറണാകുളം ഇന്നേവരെ കാണാത്ത പേമാരിയായിരുന്നു തെരഞ്ഞെടുപ്പുദിവസം.
കഴിഞ്ഞവർഷത്തെ പ്രളയകാലത്തുപോലും പെയ്ത മഴ ഇത്തരത്തിൽ കൊച്ചിയെ ബാധിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. മറ്റുകാരണങ്ങൾ വോട്ടിങ്ങിൽ ബാധിച്ചിട്ടുണ്ടോയെന്ന് കോൺഗ്രസ് പരിശോധിക്കും. വോട്ടുശതമാനം കുറഞ്ഞത് കോർപറേഷെൻറ പിടിപ്പുകേടുകൊണ്ടാണെന്ന് പറയുന്നതിൽ യാഥാർഥ്യമില്ല. കൊച്ചി മേയറെ മാറ്റണമെന്നും തനിക്ക് അഭിപ്രായമില്ല. വി.ഡി. സതീശൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിെൻറ അഭിപ്രായമായിരിക്കും. ആ പ്രസ്താവനയോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നില്ലെന്നും പി.ടി. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story