പാട്ടിലാക്കാൻ പാട്ടും; കേന്ദ്ര കഥാപാത്രം മോദി
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതിയായില്ല, സ്ഥാനാർഥികളുമായില്ല. പക്ഷേ, വോട്ടർമാരെ പാട്ടിലാക്കാനുള്ള പാട്ടുകൾക്ക് പാർട്ടികൾ ഒാർഡർ നൽകിത്തുടങ്ങി. മുൻ തെരഞ്ഞെടുപ് പുകളിൽനിന്ന് വ്യത്യസ്തമായി പരസ്പരമുള്ള പഴിചാരലിനപ്പുറം നരേന്ദ്ര മോദിയുട െയും ബി.ജെ.പിയുടെയും നെഞ്ചിൽ കുത്തുന്ന പാട്ടുകളാണ് ഇരു മുന്നണികൾക്കും വേണ്ടത്. 20 വർഷത്തിലധികമായി തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങൾ തയാറാക്കുന്ന അബ്ദുൽഖാദർ കാക്കനാടിനെ ഇതിനകം ഇടതു-വലതു മുന്നണികൾ സമീപിച്ചുകഴിഞ്ഞു.
ആദ്യഘട്ടത്തിൽ മുന്നണികൾക്ക് വേണ്ടത് സംസ്ഥാനത്തുടനീളം ഉപയോഗിക്കാവുന്ന പൊതുഗാനങ്ങളാണ്. സ്ഥാനാർഥിയെ ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ അവരുടെ പേരുകൂടി ഉൾപ്പെടുത്തി ഗാനങ്ങൾ തയാറാക്കും. എറണാകുളം ജില്ലയിൽനിന്ന് സി.പി.എമ്മും തിരുവനന്തപുരത്തുനിന്ന് യു.ഡി.എഫുമാണ് പാട്ട് ആവശ്യപ്പെട്ട് അബ്ദുൽഖാദറിനെ സമീപിച്ചത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനു വേണ്ടിയും ഒാർഡർ വന്നിട്ടുണ്ട്. പുതിയ മലയാളം സിനിമ ഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും നാടൻ പാട്ടുകളുടെയും ഇൗണങ്ങളിൽ ഒരുക്കുന്ന പാട്ടുകളിൽ മോദിയെ കൊട്ടുന്നതിനൊപ്പം എൽ.ഡി.എഫിന് വേണ്ടത് സംസ്ഥാന സർക്കാറിെൻറ ഭരണനേട്ടങ്ങളാണെങ്കിൽ യു.ഡി.എഫിന് ആവശ്യം സർക്കാറിെൻറ ഭരണപരാജയമാണ്. ശബരിമല വിഷയം വിട്ടുകളയരുതെന്ന് ഇരു മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.
അബ്ദുൽഖാദർ പാരഡിപ്പാട്ടുകൾ എഴുതുന്ന അഞ്ചാമത് ലോക്സഭ തെരഞ്ഞെടുപ്പാണ് വരുന്നത്. ഏകദേശം 10 മണ്ഡലങ്ങളിലേക്കുള്ള പാട്ടുകൾ ഇദ്ദേഹം തയാറാക്കും. ഒരുമാസം കഴിഞ്ഞാൽ എറണാകുളത്തെ വിവിധ സ്റ്റുഡിയോകളിൽ റെക്കോഡിങ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.