പേരൂർക്കടയിൽ വീട്ടമ്മയെ കൊന്നത് മകൻ
text_fieldsപേരൂര്‍ക്കട: വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മകന് അറസ്റ്റിൽ. പേരൂര്‍ക്കട അമ്പലംമുക്ക് മണ്ണടി ലെയ്നില്‍ എം.ആർ.എ ബി- 11 ദ്വാരകയില്‍ ദീപാ അശോകിനെയാണ് (50) പൊള്ളലേറ്റ് മരിച്ച നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന ഇവരുടെ മകന് അക്ഷയ് അശോകിെൻറ (22) അറസ്റ്റ് ബുധനാഴ്ച രാത്രി പേരൂര്‍ക്കട പൊലീസ് രേഖപ്പെടുത്തി.
എൻജിനീയറിങ് വിദ്യാര്‍ഥിയായ അക്ഷയ് പ്രോജക്ട് തയാറാക്കുന്നതിന് അമ്മയോട് പതിനെണ്ണായിരം രൂപ ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് വഴിതെളിച്ചതെന്ന് പറയുന്നു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ക്രിസ്മസ് ദിവസമായ തിങ്കളാഴ്ച രാവിലെ സിനിമ കാണാന്‍ നഗരത്തിലേക്ക് പോയ അക്ഷയ് ഉച്ചയോടെ വീട്ടിലെത്തി. എൻജിനീയറിങ് പ്രോജക്ടിനായി അമ്മ ദീപയോട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കാവുകയും പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ദീപയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ഈ സംഭവം. ഇതിനുശേഷം മൃതദേഹം വീടിനുപിന്നില്‍ ബാത്ത്റൂമിന് സമീപം ചവറുകളും മാലിന്യങ്ങളും കത്തിക്കുന്ന സ്ഥലത്ത് കൊണ്ടിട്ടു. തുടർന്ന് മണ്ണെണ്ണ, വിറക് എന്നിവ ഉപയോഗിച്ച് കത്തിച്ചു. സമീപവാസികള്‍ക്കും അയല്‍ക്കാര്‍ക്കും സംശയംതോന്നാത്ത വിധത്തിലായിരുന്നു അക്ഷയുടെ പ്രവൃത്തികള്‍. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇയാള്‍ അമ്മ പൊള്ളലേറ്റ് മരിച്ചുകിടക്കുന്നതായി രണ്ട് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണില്‍ അറിയിച്ചത്.
വിവരമറിഞ്ഞ് സംഭവസ്ഥലെത്തത്തിയ പേരൂര്‍ക്കട പൊലീസ് അന്നുതന്നെ മൊഴിയിൽ സംശയംതോന്നി അക്ഷയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴക്കൂട്ടം സെൻറ് തോമസ് എൻജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ അക്ഷയ് മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നെന്നും പൊലീസ് പറയുന്നു. ദീപയും മകനും തമ്മില്‍ സംസാരിക്കുന്നത് വളരെ വിരളമായിരുന്നു. പൊതുവേ അന്തര്‍മുഖനായിരുന്നു അക്ഷയ്. വ്യാഴാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.