Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത് കേസിൽ...

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ സമ്മർദമുണ്ടായിരുന്നുവെന്ന് ശിവശങ്കർ

text_fields
bookmark_border
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ സമ്മർദമുണ്ടായിരുന്നുവെന്ന് ശിവശങ്കർ
cancel

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് സമ്മർദമുണ്ടായിരുെന്നന്ന് എം. ശിവശങ്കർ. 90 മണിക്കൂർ ചോദ്യംചെയ്യൽ കഴിഞ്ഞപ്പോൾ ഇത് വ്യക്തമായി. ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് നേരിട്ടെത്തി തന്‍റെ സഹായം തേടി. കസ്റ്റംസ് നടപടികളിൽ ഇടപെടുന്നത് ശരിയല്ലെന്നാണ് താൻ മറുപടി നൽകിയത്. സ്വപ്നക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഉടൻ പുറത്തിറങ്ങുന്ന ശിവശങ്കറിന്‍റെ ആത്മകഥ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിൽ പറയുന്നു. ഡി.സി ബുക്സാണ് പ്രസാധകര്‍.

മുഖ്യമന്ത്രിക്കെതിരെ തന്‍റെ മൊഴി കിട്ടിയാൽ എളുപ്പമാകുമെന്ന് അവർ കരുതി. ഫോണിൽനിന്ന് ലഭിച്ച തെളിവുകളും മൊഴികളും തമ്മിൽ വൈരുധ്യമില്ല. സ്വപ്ന സുരേഷിന് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് താനും സംശയ നിഴലിലായത്. ചോദ്യം ചെയ്യലിന്‍റെ പേരിൽ കേന്ദ്ര ഏജൻസികൾ നടത്തിയത് മനുഷ്യത്വരഹിത പെരുമാറ്റമായിരുന്നു. താൻ സ്വർണക്കടത്തിന്‍റെ മാസ്റ്റർ മൈൻഡ് എന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത് അസത്യമായിരുെന്നന്നും താൻ വേട്ടയാടപ്പെടുകയായിരുന്നെന്നും പുസ്തകത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling caseM Sivasankar
News Summary - Sivashankar wrote that there was pressure to drag the Chief Minister in the gold smuggling case
Next Story