Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ രാഹുലിനെ...

വയനാട്ടിൽ രാഹുലിനെ തോൽപിച്ച് തിരിച്ചടി നൽകണം -െയച്ചൂരി

text_fields
bookmark_border
yechury
cancel

ആലപ്പുഴ: ബി.ജെ.പിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച് മറുപടി നല്‍കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി. ബി.െജ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ നേർക്കുനേർ പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തിനെതിരെയാണ് രാഹുലിെൻറ വയനാട്ടിലെ മത്സരം. അമേത്തി പോലെ വയനാടും രാഹുലിന് സുരക്ഷിതമല്ലെന്ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻഗണന മറന്നുള്ള വയനാട്ടിലെ രാഹുലിെൻറ മത്സരം ബി.ജെ.പിയെ സഹായിക്കാൻവേണ്ടി മാത്രമാണ്. തൃപുരയിലും പശ്ചിമബംഗാളിലും കേരളത്തിലും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന രാഹുലിനെ വയനാട്ടില്‍ തോല്‍പിച്ച് മറുപടികൊടുക്കണം.

സ്വകാര്യ സേനകള്‍ ഉണ്ടാക്കി ജാതിയുടെയും മതത്തിേൻറയും പേരില്‍ ദലിതരെയും മുസ്ലിംകളെയും വേട്ടയാടുകയാണ് സംഘ്പരിവാര്‍. ആര്‍.എസ്.എസിെൻറ ഹിന്ദുത്വ ഭീകരത നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. ആരുടെ ഭാഗത്തുനിന്ന് ഭീകരത ഉണ്ടായാലും ചെറുക്കേണ്ടതാണ്. ഇതിനായി ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത്. അഞ്ചുവര്‍ഷം കൊണ്ട് കോർപറേറ്റുകള്‍ 15 ലക്ഷം കോടിയാണ് ബാങ്കുകളെ കൊള്ളയടിച്ചത്. ഈ കൊള്ള പണത്തിെൻറ 95 ശതമാനം വിഹിതവും ബോണ്ടുകളിലൂടെ കൈക്കലാക്കിയ ബി.ജെ.പി തെരഞ്ഞെടുപ്പ് അഴിമതിക്കായി ഇത് വിനിയോഗിക്കുകയാണ്.

സുപ്രീംകോടതിയെയും റിസർവ് ബാങ്കിനെയും സി.ബി.െഎയെയും സി.എ.ജിയെയുമൊക്കൊ രാഷ്ട്രീയ നേട്ടത്തിനായി ബി.െജ.പി തകർക്കുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദൻ, സി.ബി. ചന്ദ്രബാബു എന്നിവർ സംബന്ധിച്ചു.

സ്വപ്നംകണ്ട് ഉറങ്ങിയ കാവൽക്കാരെൻറ കഥപറഞ്ഞ് യെച്ചൂരി
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിയുടെ കാവല്‍ക്കാരന്‍ ആകുന്നതിനെക്കാള്‍ രാജ്യത്തിന് നല്ലത് ബഹിരാകാശത്തെ കാവല്‍ക്കാരനാകുന്നതാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിഹാസം. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മോദിയുടെ ചൗക്കിദാർ പരാമർശത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താൻ വ്യോമാക്രമണങ്ങളുടെ സമയത്ത് ഞാൻ ആകാശത്തിെൻറ കാവൽക്കാരനാണെന്നാണ് മോദി അവകാശപ്പെട്ടത്. പിന്നീട് ഡി.ആർ.ഡി.ഒ ശാസ്ത്രഞ്ജർ മിസൈൽ വികസിപ്പിച്ച കാര്യത്തിൽ താൻ ബഹിരാകാശത്തിെൻറ കാവൽക്കാരനാണെന്നായി. അത് നല്ലതാണ് ആകാശത്തിെൻറ കാവൽക്കാരനായി അദ്ദേഹം അവിടെ തന്നെ നിൽക്കുന്നതാണ് നമുക്ക് നല്ലത്. നീണ്ട കൈയടികൾക്കിടെ യെച്ചൂരി വിശദീകരിച്ചു.
രാത്രിയിൽ സ്വപ്നങ്ങൾ കണ്ട് ഉറങ്ങിയ കാവൽക്കാരനെ പിരിച്ചുവിട്ട കമ്പനി ഉടമയുടെ കഥ വിവരിച്ചും യെച്ചൂരി മോദിക്കെതിരെ തുറന്നടിച്ചു.

യജമാനന് ചായയുണ്ടാക്കി കൊടുക്കുകയും താൻകണ്ട സ്വപ്നങ്ങൾ അദ്ദേഹത്തോട് സരസമായി വിവരിക്കുകയും ചെയ്യുന്ന കാവൽക്കാരനെക്കുറിച്ച് തെൻറ നാടായ ആന്ധ്രയിൽ പ്രചാരത്തിലുള്ള കഥ വിവരിച്ച് അദ്ദേഹം വീണ്ടും സദസ്സിനെ കൈയിലെടുത്തു. മോദി സ്വച്ഛ്ഭാരത്, മേക് ഇന്ത്യ, സ്റ്റാൻഡ് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. രാജ്യത്തിെൻറ യഥാർഥ യജമാനന്മാരായ വോട്ടർമാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്കെതിരെ വിധിയെഴുതി മോദിയെ അധികാരത്തിൽനിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ‌് പ്രകടന പത്രിക ബി.ജെ.പി നയത്തിെൻറ പകർപ്പ് -സീതാറാം യെച്ചൂരി
വൈക്കം: കോൺഗ്രസ‌് പുറത്തിറക്കിയ പ്രകടനപത്രിക ബി.ജെ.പി സർക്കാർ പിന്തുടരുന്ന നയത്തിെൻറ പകർപ്പ‌ാണെന്ന‌് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മൻമോഹൻ സിങ‌് സർക്കാർ നടപ്പാക്കിയ തെറ്റായ സാമ്പത്തികനയവും വ്യാപകമായ അഴിമതിയുമാണ‌് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത‌്. മോദി സർക്കാർ അതേ നയം കൂടുതൽ ശക്തമായി നടപ്പാക്കി. ഇപ്പോൾ കോൺഗ്രസ‌് വീണ്ടും അതേ നയത്തിെൻറ പ്രചാരകരായി മാറുന്നു. ഇടതുപക്ഷത്തിെൻറ ശക്തി വർധിക്കുന്നതിലൂടെ മാത്രമേ ഈ നയം തിരുത്താനാവുകയുള്ളൂെവന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ‌് സ്ഥാനാർഥി വി.എൻ. വാസവെൻറ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം വൈക്കത്ത‌് നടന്ന പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ‌്തുതകൾക്ക‌് എതിരാണ‌്. ബി.ജെ.പിയെ അധികാരത്തിൽനിന്ന‌് മാറ്റാനും കോൺഗ്രസിെൻറ ജനവിരുദ്ധ നയത്തെ പരാജയപ്പെടുത്താനുമുള്ള പോരാട്ടമാണ‌് ഈ തെരഞ്ഞെടുപ്പ്. എല്ലാ പൗരാവകാശങ്ങളും ഇല്ലാതാകുന്ന ഗുരുതര രാഷ്ട്രീയ സാഹചര്യമാണ‌് നിലനിൽക്കുന്നത‌്. എന്നാൽ, കോൺഗ്രസിന‌് ബി.ജെ.പിയുടെ സാമ്പത്തിക നയത്തെയോ വർഗീയതയെയോ എതിർക്കാനാകില്ല. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലെത്താനാണ‌് ബി.ജെ.പി പരിശ്രമിക്കുന്നത‌്. പ്രതിപക്ഷം വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ‌്തുതകൾക്കെതിരാണ‌്. ആരാണ‌് രാജ്യത്ത‌് ഭിന്നത വളർത്തുന്നത‌് എന്ന കാര്യത്തിൽ ഇടതുപക്ഷത്തിന‌് വ്യക്തമായ കാഴ‌്ചപ്പാടുണ്ട‌്.

ഹിന്ദുഭീകരത എന്ന വാക്ക‌് ഇടതുപക്ഷം ഉപയോഗിക്കാറില്ല. ഇത‌് തെറ്റായ പ്രയോഗമാണ‌്. ഹിന്ദു, മുസ്ലിം, ക്രിസ‌്ത്യൻ ഭീകരത എന്നൊന്നില്ല. മഹാത്മാഗാന്ധിയെ വെടിവച്ചു വീഴ‌്ത്തുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച ആശയം ഹിന്ദുത്വ രാഷ‌്ട്രീയമാണ‌്. ഇത‌ിന‌് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അത‌് മതാധിഷ്ഠിത ഭീകരതയല്ല. മതത്തിെൻറ രാഷ‌്ട്രീയ പ്രയോഗമാണ‌്. വിഷംപുരണ്ട വാക്കുകളാണ‌് പ്രധാനമന്ത്രിയിൽനിന്ന‌് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ വൈക്കം വിശ്വൻ, അഡ്വ. പി.കെ. ഹരികുമാർ, പി. സുഗതൻ, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, സി.കെ. ആശ, എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനഘടകം മറുപടിനൽകും -യെച്ചൂരി
ആലപ്പുഴ: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശം സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിെനത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechurymalayalam newsLok Sabha Electon 2019Kerala News
News Summary - sitaram yechury- lok sabha election 2019- kerala news
Next Story