പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നു; സഭക്കെതിരെ പരാതിയുമായി ലൂസി കളപ്പുര
text_fieldsമാനന്തവാടി: ബിഷപ്പിനെതിരായ ലൈംഗികപീഡനക്കേസിൽ ഇരക്കൊപ്പം നിന്ന തന്നെ സഭാ അധികൃതർ മാനസികമായി പീഡിപ്പിക്കുന ്നുവെന്ന പരാതിയുമായി സിസ്റ്റർ ലൂസി കളപ്പുര. മഠാധികൃതര്‍ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് ലൂസി കള പ്പുര ആരോപിച്ചു. കഴിഞ്ഞ ഒന്നര മാസമായി മഠത്തില്‍ പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
തന്നെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് മഠത്തില്‍നിന്ന് ഇറക്കിവിടാനാണ് ശ്രമം നടക്കുന്നത്. നിലവിൽ മഠത്തിലുള്ള കന്യാസ്ത്രീകൾ ലഭിക്കുന്ന അവകാശങ്ങൾ തനിക്ക് നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ ആരോപിച്ചു.
മഠത്തില്‍ വലിയ വിവേചനമാണ് നേരിടുന്നത്. സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതര്‍ നിര്‍ബന്ധിക്കുന്നതായും സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തി.
മഠാധികൃതര്‍ക്കെതിരേ നേരത്തെ ലൂസി മൂന്ന് പരാതികള്‍ പോലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളുണ്ടായില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്.സി.സി സന്യാസി സമൂഹത്തില്‍നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. മഠത്തിൽ നിന്നും പുറത്താക്കുന്നതിനെതിരെ ലൂസി കളപ്പുര നൽകിയ ഹരജിയിൽ മാനന്തവാടി മുന്‍സിഫ് കോടതി ഈ നടപടി താല്‍കാലികമായി മരവിപ്പിച്ചിരുന്നു. ഈ ഹരജി 29ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. എഫ്.സി.സി സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ ലൂസി കളപ്പുര വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.