പുറത്താക്കൽ: വത്തിക്കാന് അപ്പീൽ നൽകി സിസ്റ്റർ ലൂസി
text_fieldsകൽപറ്റ: മഠത്തിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാന് അപ്പീൽ നൽകി. ലൂസി കളപ് പുര തന്നെയാണ് അപ്പീൽ നൽകിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
മഠത്തിൽ നിന്ന് ഇറക്കിവിടാനാവില്ലെന്ന് ലൂസി കളപ് പുര പറഞ്ഞു. ഇറങ്ങിപ്പോകണമെന്ന് പറയാൻ ആർക്കും സാധിക്കില്ല. മഠത്തിന്‍റെ നടപടിക്കെതിരെ നിയമപരമായ എല്ലാ വഴികളും തേടുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി.
ചൂടു കാരണം തലക്ക് അസ്വസ്ഥത ഉള്ളതു കൊണ്ടാണ് ചുരിദാർ ധരിക്കുന്നത്. ഇ തിന് അനുമതി തേടിയിരുന്നു. ഭാരതീയൻ എന്ന നിലയിൽ ഭാരതീയ വസ്ത്രം ധരിച്ച് സന്യാസം പൂർത്തിയാക്കാൻ സാധിക്കുമെന്നു ക രുതുന്നതായും ലൂസി കളപ്പുര പറഞ്ഞു.
മഠത്തിലെ അംഗങ്ങൾക്ക് തന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ, എന്‍റെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകാറുണ്ട്. ഇത് പോസിറ്റീവായ സമീപനമാണെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.
സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര മഠം വിടണമെന്ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം ആവശ്യപ്പെട്ടിരുന്നു. ഇന്ന് മഠം വിട്ടിറങ്ങണമെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റർ ലൂസി കളപ്പുരയുടെ മാതാവ് റോസമ്മക്ക് സന്യാസി സമൂഹം കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് ഏഴിനാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയത്. മെയ് 11ന് ഡൽഹിയിൽ ചേർന്ന ജനറൽ കൗൺസിലിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമനുസരിച്ചാണ് പുറത്താക്കൽ നടപടി കൈക്കൊണ്ടത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോ മുളക്കലിനെതിരെ കൊച്ചിയിൽ നടന്ന പ്രത്യക്ഷ സമരത്തിൽ ഏർപ്പെട്ട വ്യക്തിയായിരുന്നു സിസ്റ്റർ ലൂസി കളപ്പുര. ഇത് അവരെ സഭയുടെ കണ്ണിലെ കരടാക്കിയിരുന്നു. കൂടാതെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിന്‍റെ നിയമപ്രകാരമുള്ള സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന കുറ്റവും ചുമത്തിയാണ് അവരെ സഭയിൽ നിന്ന് പുറത്താക്കിയത്.
നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും സിസ്റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക് തൃപ്തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്റ്റർക്ക് സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനിൽ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും അവർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.