സിസ്റ്റർ ലൂസി കളപ്പുരയെ പൂട്ടിയിട്ടു; പൊലീസെത്തി തുറന്നുകൊടുത്തു
text_fieldsമാനന്തവാടി: എഫ്.സി.സി സന്യാസസഭയിൽനിന്നു പുറത്താക്കിയ കാരക്കാമല വിമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരക്കലിെന മഠത്തിൽ പൂട്ടിയിട്ടതായി പരാതി. തിങ്കളാഴ്ച രാവിലെ 6.3 0ഓടെ പള്ളിയിൽ കുർബാനക്ക് പോകാനായി ഇറങ്ങിയപ്പോൾ മഠത്തിെൻറ ഗേറ്റ് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി മoത്തിലെ മറ്റു കന്യാസ്ത്രീകളെ വിളിച്ചുവരുത്തി പൂട്ട് തുറപ്പിക്കുകയായിരുന്നു.
ലൂസിയുടെ പരാതിയിൽ മഠം അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു.
അന്യായമായി തടങ്കലിൽ വെച്ചുവെന്ന പരാതിയിലാണ് കേസ്. പ്രാർഥന തടസ്സപ്പെടുത്തുകയായിരുന്നു പൂട്ടിയിടലിനു പിന്നിലെ ലക്ഷ്യമെന്ന് പിന്നീട് ലൂസി പ്രതികരിച്ചു. ഈ മാസം ആറിനാണ് സിസ്റ്റർ ലൂസിയെ ഫ്രാൻസിസ്ക്കൻ കോൺഗ്രിഷേൻസ് സന്യാസി സമൂഹത്തിൽനിന്നു പുറത്താക്കിയത്.
തുടർച്ചയായി സഭാനിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. പിന്നാലെ 17നകം മഠം വിട്ടുപോകാൻ അന്ത്യശാസനവും നൽകി. എന്നാൽ, വത്തിക്കാനിൽ അപ്പീൽ നൽകിയതിനാൽ മoത്തിൽനിന്ന് പുറത്തു പോകാൻ തയാറല്ലെന്ന നിലപാടിലാണ് ലൂസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.