സിസ്റ്റർ അമലയുടെ കൊലപാതകം: പ്രതി സതീഷ് ബാബു കുറ്റക്കാരൻ
text_fieldsപാലാ: പാലാ ലിസ്യൂ കാർമലെറ്റ് മഠത്തിലെ സിസ്റ്റർ അമലയെ (69) തലക്കടിച്ച് കൊലപ്പെടുത്ത ിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2015 സെപ്റ്റംബർ 16ന് അർധരാത്രി മഠത്തിൽ അതിക്രമിച്ചുകയറിയ പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ് നാ യർ-38) സിസ്റ്ററെ കൈക്കോടാലി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെങ്കിലും മോഷണം, അതിക്രമി ച്ചുകടക്കൽ എന്നിവയിൽനിന്ന് ഇയാളെ ഒഴിവാക്കി. കേസിൽ പാലാ അഡീഷനൽ സെഷൻസ് കോടതി വ്യ ാഴാഴ്ച വിധിപറയും. നിലവിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് സതീഷ്ബാബു. ഭരണങ്ങാനം അസീസി സ്നേഹഭവനിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അഞ്ചുമാസം മുമ്പ് പാലാ കോടതി ആറുവർഷം കഠിനതടവിന് ശിക്ഷിച്ചത്.
ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങൾക്കുനേരെ നടന്ന ആക്രമണം ഉൾപ്പെടെ 21 കേസുകളും ഇതോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും മിക്കവയിലും വെറുതെവിടുകയായിരുന്നു. മറ്റൊരു കൊലപാതകക്കേസും കൊലപാതകശ്രമ കേസും സതീഷ് ബാബുവിനെതിരെയുണ്ട്. 2015 ഏപ്രിൽ 17ന് ചേറ്റുതോട് മഠത്തിലെ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട സിസ്റ്റർ ജോസ് മരിയയുടെ (81) മരണവും കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ ജസീന്തയെ (75) തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് മറ്റൊരു കേസ്. ഉറക്കത്തിൽ കട്ടിലിൽനിന്ന് തെന്നിവീണുണ്ടായ മുറിവെന്നായിരുന്നു ആദ്യം സംശയിച്ചത്. പിന്നീട് ചോദ്യം ചെയ്തപ്പോൾ തലക്കടിച്ചതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കുറ്റക്കാരനെന്ന കോടതിവിധി ഒരു ഭാവഭേദവുമില്ലാതെയായിരുന്നു പ്രതി സതീഷ്ബാബു കേട്ടത്.
പിന്നീട് ശിക്ഷ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ താൻ നിരപരാധിയാണെന്നായിരുന്നു മറുപടി. കൊലപാതകവും ബലാത്സംഗവും ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് വധശിക്ഷ നൽകണം. ശരിയായ വിധിയല്ലെങ്കിൽ താൻ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുമെന്നും അയാൾ പറഞ്ഞു.
വിധികേൾക്കാൻ സിസ്റ്റർ അമലയുടെ സഹോദരിയും അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ലൂസിൻ മേരി, ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സിസ്റ്റർ ജെയ്സ്, സഹപ്രവർത്തകരായ സിസ്റ്റേഴ്സ്, സിസ്റ്റർ അമലയുടെ സഹോദരൻ ജോസ്, കുടുംബാംഗങ്ങൾ എന്നിവരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.