Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ്റ്റർ അഭയ കേസിൽ...

സിസ്റ്റർ അഭയ കേസിൽ കോട്ടൂരും സെഫിയും വിചാരണ നേരിടണം -സുപ്രിംകോടതി

text_fields
bookmark_border
സിസ്റ്റർ അഭയ കേസിൽ കോട്ടൂരും സെഫിയും വിചാരണ നേരിടണം -സുപ്രിംകോടതി
cancel
ന്യൂഡൽഹി: സിസ്റ്റർ അഭയ കേസില്‍ വിചാരണയിൽനിന്ന് ഒഴിവാകാൻ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നല്‍കിയ പ്രത്യേകാനുമതി ഹരജി ജസ്റ്റിസ് അ ബ്ദുൽ നസീർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. വിചാരണ നേരിടണമെന്ന കേരള ഹൈേകാടതി വിധിക്കെതിരെയാണ് ഇരുവരും ഹരജി നല്‍കിയത്. കഴിഞ്ഞ വർഷം തിരുവനന്തപുരം സി.ബി.ഐ കോടതിയും ഇതേ ആവശ്യം തള്ളിയിരുന്നു.

കോട്ടയത്തെ പയസ് ടെന്‍ത് കോൺവൻറ് അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷമാണ് േകാളിളക്കം സൃഷ്ടിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തത്. 2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായി.

ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് വിധിച്ച ഹൈകോടതി രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റമുക്തനാക്കി. വിചാരണ കോടതി നടപടി ഹൈകോടതി ശരിവെക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിളിനെ കേസില്‍ പ്രതിചേര്‍ത്തതും ഹൈകോടതി റദ്ദാക്കി. അഭയ കേസില്‍ പ്രതികള്‍ക്കെതിരെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കാണിച്ച് നല്‍കിയ അന്തിമ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sister Abhaya Case
News Summary - sister abhaya case
Next Story