Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ: 292...

സിൽവർ ലൈൻ: 292 കി.മീറ്റർ പാളം ആറ് മീറ്റർ വരെ ഉയരത്തിൽ കെട്ടിയുയർത്തും

text_fields
bookmark_border
സിൽവർ ലൈൻ: 292 കി.മീറ്റർ പാളം ആറ് മീറ്റർ വരെ ഉയരത്തിൽ കെട്ടിയുയർത്തും
cancel

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർ ലൈനിൽ പകുതിയിലേറെ ദൂരവും ഭിത്തി െകട്ടി അതിൽ പാളം പണിയുന്ന (എംബാങ്ക്മെൻറ്) രീതിയിലെന്ന് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്. ആകെയുള്ള 532.19 കിലോമീറ്ററിൽ 292.73 കിലോമീറ്ററും ഇത്തരത്തിലാണ്. മൊത്തം ദൂരത്തിെൻറ 55 ശതമാനം വരുമിത്. പരമാവധി ആറ് മീറ്റർ ഉയരത്തിലാകും കെട്ടിയുയർത്തൽ.

ഏറെ ജനസാന്ദ്രതയും ചിതറിക്കിടക്കുന്ന ആവാസവ്യവസ്ഥയും 44 നദികളും ജൈവകേന്ദ്രങ്ങളായ നിരവധി നീർച്ചാലുകളുമുള്ള കേരളത്തിൽ ഗുരുതര പരിസ്ഥിതി പ്രത്യാഘാതമാകും ഇൗ നിർമാണരീതി സൃഷ്ടിക്കുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മുംബൈ-അഹമ്മദാബാദ് ലൈനിൽ പോലും മൂന്ന് ശതമാനത്തിൽ താഴെയാണ് എംബാങ്ക്മെൻറ്. ഇത്രയുംദൂരത്തിൽ കെട്ടിയുയർത്തലിനുവേണ്ട നിർമാണ സാമഗ്രികൾക്കായി വലിയതോതിൽ പരിസ്ഥിതി വിഭവങ്ങളിൽ കൈവെക്കുന്ന നിലയാകും ഉണ്ടാവുക.


പാതയുടെ അലൈൻമെൻറ് പ്രകാരം ഏറ്റെടുക്കേണ്ട 1198 ഹെക്ടർ സ്വകാര്യഭൂമിയാണ്. 185 ഹെക്ടർ റെയിൽവേ ഭൂമിയും. സിൽവർ ലൈൻ കടന്നുപോകുന്നത് 67 ശതമാനവും പഞ്ചായത്ത് മേഖലകളിൽ കൂടിയാണ്. 15 ശതമാനം മുനിസിപ്പാലിറ്റിയും 18 ശതമാനം കോർപറേഷനുമാണ്. ഇതിൽ തീരദേശ നിയന്ത്രണമേഖലയും പശ്ചിമഘട്ട ഭാഗങ്ങളും ഉണ്ട്. പാതക്കായി 18-25 മീറ്റർ വീതിയിൽ ഭൂമിയേറ്റെടുത്താൽ മതിയെന്നാണ് െക-റെയിൽ വാദം. എന്നാൽ മണിക്കൂറിൽ 200-250 വേഗത്തിൽ ട്രെയിനോടിക്കാനായി നിർമിക്കുന്ന പാതക്ക് ചുരുങ്ങിയത് 30-35 മീറ്റർ വീതിയിലെങ്കിലും ഭൂമി വേണ്ടിവരും. ഇതിനോടൊപ്പം നിർമാണം നടക്കുേമ്പാൾ ഇരുവശത്തും 500 മീറ്റർ പരിധിയിൽ ഏതെങ്കിൽ തരത്തിൽ ബാധിക്കാനിടയുണ്ടെന്ന സൂചനയും റിപ്പോർട്ടിലുണ്ട്. ഭൂമിക്ക് ഹെക്ടറിന് ഒമ്പത് കോടി രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇത്പ്രകാരം സെൻറിന് ശരാശരി 3.65 ലക്ഷം രൂപ. നിലവിൽ, പലയിടത്തും സെൻറിന് പത്തുലക്ഷമോ അതിന് മുകളിലോ ആണ് വില. ഇതിനാണ് 3.64 ലക്ഷം വിലയിട്ട് ഏറ്റെടുക്കുന്നത്.

അതിനിടെ, അതിവേഗ പാതക്ക് ഭൂമി അളക്കുന്നതിന് പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്ച സംസ്ഥാന കെ െറയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ ദിനമാചരിക്കും. 11 ജില്ലകളിലെ സമരസമിതി യൂനിറ്റുകളും ഭൂമി നഷ്ടപ്പെടുന്ന ഇരകളും പ്രതിഷേധത്തിലണിചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silver lineembankment
News Summary - Silver Line: 292 KM Out of total of 532.19 km, in embankment style
Next Story