‘ജോളി പലതവണ ഉപദ്രവിച്ചിരുന്നു’; സിലിയുടെ മകൻെറ മൊഴി
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി ജോളിക്കെതിരെ കൊല്ലപ്പെട്ട സിലിയുടെ മകൻ. രണ്ടാനമ്മയായ ജോ ളിയിൽനിന്ന് വിവേചനപൂർവമായ പെരുമാറ്റമാണ് പൊന്നാമറ്റം വീട്ടിൽ അനുഭവിച്ചത്. ജോളി നൽകിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും സിലിയുടെ മകൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടോടെയാണ് സിലിയുടെ മകെൻറ മൊഴി വടകര സി.ഐ ബി.കെ. സിജുവിെൻറ നേതൃത്വത്തിൽ രേഖപ്പെടുത്തിയത്. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ദന്താോശുപത്രിയിൽ നടന്ന സംഭവങ്ങൾ മകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കൂടത്തായിയിലെ രണ്ടാമത്തെ കൊലപാതക കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ജോളിയുടെ ഭർത്താവ് ഷാജുവിെൻറ ആദ്യ ഭാര്യ സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടിനൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.