സി.ബി.െഎ അേന്വഷണ ഹരജി ആറു മാസത്തിനകം തീർപ്പാക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി ഷുഹൈബിെൻറ മാതാപിതാക്കൾ പിൻവലിച്ചു.
സി.ബി.െഎ അന്വേഷണ ആവശ്യത്തിനായി മാതാപിതാക്കൾതന്നെ സമർപ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലുള്ളത് സുപ്രീംകോടതിയിലെ കേസ് മൂലം വൈകുന്ന സാഹചര്യത്തിലാണ് നടപടി. ഹൈകോടതിയിലുള്ള ഹരജി ആറു മാസത്തിനകം തീർപ്പാക്കണമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ഷുഹൈബിെൻറ മാതാപിതാക്കൾക്കുവേണ്ടി ഹാജരായ കപിൽ സിബലാണ് ഹരജി പിൻവലിക്കുന്ന വിവരമറിയിച്ചത്. മട്ടന്നൂര്‍ ഉള്‍പ്പെട്ട മലബാര്‍ മേഖലയിലെ റിട്ട് ഹരജികളില്‍ അപ്പീല്‍ നല്‍കുന്നതിന് ലെറ്റര്‍ പേറ്റൻറ് (മദ്രാസ്) വ്യവസ്ഥയാണ് ബാധകമെന്നും ആനിലക്ക് ഹൈകോടതി സിംഗ്ൾ ബെഞ്ചിെൻറ ഉത്തരവ് ഡിവിഷൻ ബെഞ്ചിന് സ്റ്റേ ചെയ്യാൻ അധികാരമില്ലെന്നുമായിരുന്നു ഹരജിയിലെ വാദം.
ഇൗ സാേങ്കതികപ്രശ്നം സുപ്രീംകോടതി തീർപ്പാക്കുന്നതുവരെ ഹൈകോടതിയിലെ ഹരജിയിൽ നടപടി തടസ്സപ്പെടുമെന്നും അതുകൊണ്ടാണ് പിൻവലിക്കുന്നതെന്നും സിബൽ അറിയിച്ചു. ഹൈകോടതിയിലുള്ള ഹരജി മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന് സിബൽ ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി ആറു മാസം അനുവദിച്ചു. മട്ടന്നൂര്‍ ഉള്‍പ്പെട്ട മലബാര്‍ മേഖലയിലെ റിട്ട് ഹരജികളില്‍ അപ്പീല്‍ നല്‍കുന്നതിന് ലെറ്റര്‍ പേറ്റൻറ് (മദ്രാസ്) വ്യവസ്ഥയാണ് ബാധകമെന്ന ഷുഹൈബിെൻറ മാതാപിതാക്കളുടെ ഹരജിയിലെ വാദം അംഗീകരിച്ചാൽ കേരളത്തിലെ സമാനമായ മറ്റു കേസുകളിലും ഇതേ ആവശ്യമുന്നയിച്ച് വരുമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈകോടതി നിയമം നിലവില്‍ വന്നതുമുതല്‍ സംസ്ഥാനത്തെ ഏതുഭാഗത്തുനിന്നുള്ള കേസുകളും ഹൈകോടതിക്ക് കേള്‍ക്കാമെന്നും അല്ലാത്തപക്ഷം മലബാര്‍ മേഖലയിലെ ക്രിമിനല്‍ കേസുകളിലെ സിംഗ്ള്‍ ബെഞ്ചിെൻറ ഉത്തരവിനെതിരായ അപ്പീലുകള്ക്കെല്ലാം സുപ്രീംകോടതിയില്‍ പോകേണ്ടിവരുമെന്നും സംസ്ഥാന സർക്കാർ എതിർവാദമുയർത്തിയിരുന്നു. ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവർ സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
