Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധം: വിചാരണ...

ഷുഹൈബ് വധം: വിചാരണ നടപടികൾക്ക് സ്റ്റേ

text_fields
bookmark_border
shuhaib
cancel

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ. സി.ബി.ഐ അന്വേഷണം വേെണ്ടന്ന ൈഹകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് കണക്കാക്കിയാണ് ഷുഹൈബിെൻറ മാതാപിതാക്കളുടെ ഹരജിയിൽ ജസ്റ്റിസ് അശോക് മേനോെൻറ ഇടക്കാല ഉത്തരവ്.

തലശ്ശേരി അഡീ. സെഷൻസ് കോടതിയിൽ ഈമാസം 28നാണ് വിചാരണ നടപടികൾ ആരംഭിക്കാനിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മാതാപിതാക്കൾ നൽകിയ അപ്പീൽ ഹരജിയാണ് സുപ്രീംകോടതിയിലുള്ളത്.

ഇതിനിടെ, കേസിലെ 14ാം പ്രതി പാസ്പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ഹരജി നൽകിയെങ്കിലും തള്ളി. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചപ്പോഴും കീഴ്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു. അതേസമയം, ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന നിർദേശവും ഹൈകോടതി നൽകിയിരുന്നു.

സി.ബി.ഐ അന്വേഷണ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ അപ്പീൽ ഹരജിയുള്ള വിവരം പരിഗണിക്കാതെയാണ് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാനുള്ള ഉത്തരവുണ്ടായതെന്ന കാര്യം ഹരജിക്കാർ സിംഗിൾ ബെഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ടത്.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsMurder Casesshuhaib murder
News Summary - shuhaib murder case -kerala news
Next Story